തിരുവനന്തപുരം: മഴക്കെടുതിയിൽ കേരളത്തിൽ 31 പേർ മരിച്ചു. അഞ്ചു പേരെ കാണാതായി. കഴിഞ്ഞ ദിവസം 29 മരണം റിപ്പോർട്ട് ചെയ്തിരുന്നു. ആലപ്പുഴയിലാണ് രണ്ടു പേർകൂടി മരിച്ചത്. ഇടുക്കിയിൽ മൂന്നു പേരെയും മലപ്പുറത്തും പാലക്കാട്ടും ഓരോരുത്തരെയും കാണാതായി. 32 പേർക്കു പരിക്കേറ്റിട്ടുണ്ട്. 513 ക്യാന്പുകളിലായി 60,622 പേർ കഴിയുന്നു. ആലപ്പുഴയിൽ നേരത്തേയുണ്ടായ മഴക്കെടുതിയെത്തുടർന്ന് ആരംഭിച്ച ക്യാന്പുകളിൽ കഴിയുന്നവരുൾപ്പെടെയാണിത്. 1,501 വീടുകൾ ഭാഗികമായും 101 എണ്ണം പൂർണമായും നശിച്ചിട്ടുണ്ട്. മലപ്പുറം വണ്ടൂരിൽ മഴവെള്ളപ്പാച്ചിലിൽ നശിച്ച നടുവത്തു വെള്ളന്പ്രം റോഡിനു കുറുകെ സേനയുടെ സഹായത്തോടെ താത്കാലിക പാലത്തിന്റെ നിർമാണം തുടങ്ങി.
കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, ആലുവ എന്നിവിടങ്ങളിലാണ് ഇപ്പോൾ ആർമിയെ വിന്യസിച്ചിട്ടുള്ളത്. വായുസേനയുടെ രണ്ട് എഎൻ 32 വിമാനങ്ങൾ സുലൂരിൽ സജ്ജമാണ്. വയനാട്, ആലുവ, കൊച്ചി എന്നിവിടങ്ങളിൽ നാവിക സേന യെയാണു വിന്യസിച്ചത്.
കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, ആലുവ എന്നിവിടങ്ങളിലാണ് ഇപ്പോൾ ആർമിയെ വിന്യസിച്ചിട്ടുള്ളത്. വായുസേനയുടെ രണ്ട് എഎൻ 32 വിമാനങ്ങൾ സുലൂരിൽ സജ്ജമാണ്. വയനാട്, ആലുവ, കൊച്ചി എന്നിവിടങ്ങളിൽ നാവിക സേന യെയാണു വിന്യസിച്ചത്.