തിരുവനന്തപുരം/കൊച്ചി: മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ഇവിടെനിന്ന് ഒരു മണിക്ക് ഹെലികോപ്റ്ററിൽ പുറപ്പെട്ടു പ്രളയബാധിത പ്രദേശങ്ങൾ വീക്ഷിക്കും.
ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങൾ, തടിയന്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, ആലുവ, പറവൂർ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങൾക്കു മുകളിലൂടെയും സഞ്ചരിക്കും. ഉച്ചയ്ക്ക് 2.30ന് തിരിച്ചു വിമാനത്താവളത്തിലെത്തും. 2.35ന് പറവൂർ താലൂക്കിലെ ക്യാന്പിലേക്കു റോഡ് മാർഗം പോകും. നാലു വരെ ക്യാന്പുകൾ സന്ദർശിക്കും. 4.25ന് സിയാൽ ഓഫീസിലെത്തുന്ന കേന്ദ്രമന്ത്രി മുഖ്യമന്ത്രി, മന്ത്രിമാർ, എം പിമാർ, എംഎൽഎമാർ, സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തും. വൈകുന്നേരം 6.10ന് മടങ്ങും.
ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങൾ, തടിയന്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, ആലുവ, പറവൂർ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങൾക്കു മുകളിലൂടെയും സഞ്ചരിക്കും. ഉച്ചയ്ക്ക് 2.30ന് തിരിച്ചു വിമാനത്താവളത്തിലെത്തും. 2.35ന് പറവൂർ താലൂക്കിലെ ക്യാന്പിലേക്കു റോഡ് മാർഗം പോകും. നാലു വരെ ക്യാന്പുകൾ സന്ദർശിക്കും. 4.25ന് സിയാൽ ഓഫീസിലെത്തുന്ന കേന്ദ്രമന്ത്രി മുഖ്യമന്ത്രി, മന്ത്രിമാർ, എം പിമാർ, എംഎൽഎമാർ, സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തും. വൈകുന്നേരം 6.10ന് മടങ്ങും.