കൊച്ചി: എറണാകുളം ടൗണ് (നോർത്ത്)-ഇടപ്പള്ളി സ്റ്റേഷനുകൾക്കിടയിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നും 12, 14 തീയതികളിലും ട്രെയിനുകൾക്കു നിയന്ത്രണമേർപ്പെടുത്തി. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി അടക്കമുള്ള സർവീസുകൾ ഈ ദിവസങ്ങളിൽ പൂർണമായും റദ്ദാക്കി.
രാവിലെ 6.45ന് എറണാകുളം സൗത്ത് സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305), കണ്ണൂരിൽനിന്ന് ഉച്ചകഴിഞ്ഞു 2. 35ന് പുറപ്പെടുന്ന കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (16306), രാവിലെ ആറിനുള്ള എറണാകുളം-ഗുരുവായൂർ പാസഞ്ചർ (56370), ഉച്ചയ്ക്ക് 1.05നുള്ള ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56375), രാവിലെ 9.05നുള്ള ഗുരുവായൂർ-തൃശൂർ പാസഞ്ചർ (56373), 10.55നുള്ള തൃശൂർ-ഗുരുവായൂർ പാസഞ്ചർ (56374), രാവിലെ 7.25നുള്ള എറണാകുളം-നിലന്പൂർ പാസഞ്ചർ (56362), ഉച്ചകഴിഞ്ഞു 2.55നുള്ള നിലന്പൂർ-എറണാകുളം പാസഞ്ചർ (56363) എന്നീ ട്രെയിനുകളുടെ സർവീസുകളാണ് മൂന്നു ദിവസം പൂർണമായും റദ്ദാക്കിയത്.
ഇന്നും 13നും തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343) ഒരു മണിക്കൂർ വൈകി രാത്രി 11.30നാണ് തിരുവനന്തപുരത്തുനിന്നു പുറപ്പെടുക. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ ഈ ട്രെയിൻ രണ്ടു മണിക്കൂർ അന്പത് മിനിറ്റോളം പിടിച്ചിടും. ചെന്നൈ എഗ് മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) തിരുവനന്തപുരത്ത് അരമണിക്കൂറും എറണാകുളം ജംഗ്ഷനിൽ രണ്ടര മണിക്കൂറും പിടിച്ചിടും.
ഇന്നലത്തെ തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22653) ഒരു മണിക്കൂർ വൈകി പുലർച്ചെ 1.30നാണ് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ 45 മിനുറ്റ് പിടിച്ചിട്ടു. 14നുള്ള എറണാകുളം-പൂനെ ദ്വൈവാര സൂപ്പർഫാസ്റ്റ് (22149) ഒരു മണിക്കൂർ വൈകി രാവിലെ 6.15നാണ് എറണാകുളം ജംഗ്ഷനിൽനിന്നാണ് സർവീസ് തുടങ്ങുക.
ട്രെയിനുകൾ റദ്ദാക്കിയതു മൂലമുള്ള സ്ഥിരയാത്രക്കാരുടെ അസൗകര്യം കണക്കിലെടുത്ത് ഇന്നും 12, 14 തീയതികളിലും ചെന്നൈ എഗ് മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജംഗ്ഷനും ഗുരുവായൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തും. നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസിന് (16606) അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവുമെന്നും റെയിൽവേ അറിയിച്ചു.
രാവിലെ 6.45ന് എറണാകുളം സൗത്ത് സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305), കണ്ണൂരിൽനിന്ന് ഉച്ചകഴിഞ്ഞു 2. 35ന് പുറപ്പെടുന്ന കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (16306), രാവിലെ ആറിനുള്ള എറണാകുളം-ഗുരുവായൂർ പാസഞ്ചർ (56370), ഉച്ചയ്ക്ക് 1.05നുള്ള ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56375), രാവിലെ 9.05നുള്ള ഗുരുവായൂർ-തൃശൂർ പാസഞ്ചർ (56373), 10.55നുള്ള തൃശൂർ-ഗുരുവായൂർ പാസഞ്ചർ (56374), രാവിലെ 7.25നുള്ള എറണാകുളം-നിലന്പൂർ പാസഞ്ചർ (56362), ഉച്ചകഴിഞ്ഞു 2.55നുള്ള നിലന്പൂർ-എറണാകുളം പാസഞ്ചർ (56363) എന്നീ ട്രെയിനുകളുടെ സർവീസുകളാണ് മൂന്നു ദിവസം പൂർണമായും റദ്ദാക്കിയത്.
ഇന്നും 13നും തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343) ഒരു മണിക്കൂർ വൈകി രാത്രി 11.30നാണ് തിരുവനന്തപുരത്തുനിന്നു പുറപ്പെടുക. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ ഈ ട്രെയിൻ രണ്ടു മണിക്കൂർ അന്പത് മിനിറ്റോളം പിടിച്ചിടും. ചെന്നൈ എഗ് മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) തിരുവനന്തപുരത്ത് അരമണിക്കൂറും എറണാകുളം ജംഗ്ഷനിൽ രണ്ടര മണിക്കൂറും പിടിച്ചിടും.
ഇന്നലത്തെ തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22653) ഒരു മണിക്കൂർ വൈകി പുലർച്ചെ 1.30നാണ് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ 45 മിനുറ്റ് പിടിച്ചിട്ടു. 14നുള്ള എറണാകുളം-പൂനെ ദ്വൈവാര സൂപ്പർഫാസ്റ്റ് (22149) ഒരു മണിക്കൂർ വൈകി രാവിലെ 6.15നാണ് എറണാകുളം ജംഗ്ഷനിൽനിന്നാണ് സർവീസ് തുടങ്ങുക.
ട്രെയിനുകൾ റദ്ദാക്കിയതു മൂലമുള്ള സ്ഥിരയാത്രക്കാരുടെ അസൗകര്യം കണക്കിലെടുത്ത് ഇന്നും 12, 14 തീയതികളിലും ചെന്നൈ എഗ് മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജംഗ്ഷനും ഗുരുവായൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തും. നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസിന് (16606) അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവുമെന്നും റെയിൽവേ അറിയിച്ചു.