തൊടുപുഴ: ഇടുക്കിയിലും മലപ്പുറത്തും അഞ്ചുപേർ വീതമുള്ള ഓരോ കുടുംബങ്ങൾ ഉരുൾപൊട്ടലിൽ മരിച്ചു. ഇടുക്കിയിൽ വേറെ ആറുപേരും വയനാട്ടിലെ മാനന്തവാടിയിൽ രണ്ടുപേരും ഉരുൾപൊട്ടലിൽ മരണമടഞ്ഞു. കോഴിക്കോട്ട് കാർ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. എറണാകുളം ജില്ലയിലെ മണ്ണൂരിൽ രണ്ടു പ്ലസ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു.
ഇടുക്കി തുറന്നു
ജലനിരപ്പ് താഴാത്തതിനാൽ രാത്രി ഷട്ടർ അടയ്ക്കുന്നില്ല. ഒരു ഷട്ടറിലൂടെ സെക്കൻഡിൽ അരലക്ഷം ലിറ്റർ വെള്ളം ഒഴുക്കിക്കളയുന്നു. ജലനിരപ്പ് 2400 അടി കവിഞ്ഞു.
ഇടമലയാർ: 4 ഷട്ടർ തുറന്നു
ഇടമലയാറിൽനിന്നു പുറന്തള്ളുന്നതു സെക്കൻഡിൽ ആറുലക്ഷം ലിറ്റർ വെള്ളം. ആലുവ ടൗണിൽ വെള്ളംകയറി. പെരിയാറിലെ ജലനിരപ്പ് അഞ്ചു മീറ്ററോളം ഉയർന്നു. ആലുവ ശിവരാത്രി മണപ്പുറവും ക്ഷേത്രവും മുങ്ങി. കാലടിയിലും ഏലൂരിലും വൈപ്പിൻ അഴിമുഖത്തും വെള്ളം ഉയർന്നു നാശനഷ്ടങ്ങളുണ്ടായി.
ഭൂതത്താൻകെട്ടു വഴി പെരിയാറ്റിലേക്കാണ് ഇടമലയാറിൽ നിന്നു വെള്ളം ഒഴുകുന്നത്. ചെറുതോണിയിൽ നിന്ന് കരിന്പൻ, കീരിത്തോട്, ലോവർപെരിയാർ, നേര്യമംഗലം വഴി വരുന്ന വെള്ളവുമായി ഇതു കൂടിച്ചേരും.
* നെഹ്റു ട്രോഫി വള്ളംകളി മാറ്റി
സച്ചിന്റെ സമയം നോക്കി പുതിയ തീയതി. പുളിങ്കുന്ന് വള്ളംകളിയും മാറ്റും.
* കുട്ടനാടിനു വീണ്ടും ഭീഷണി
പന്പയിൽ ജലനിരപ്പ് മൂന്നുമീറ്റർ ഉയരുമെന്നു മുന്നറിയിപ്പ്. കക്കി, പന്പ ഡാമുകളിൽനിന്നു കൂടുതൽ വെള്ളം പുറന്തള്ളും. വെള്ളം ഇനിയും ഇറങ്ങാത്ത കുട്ടനാടിന് വീണ്ടും ഭീഷണിയാകും.
* മൂന്നു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നത് ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടു മണിക്കൂർ നിർത്തിവച്ചു. മൂന്നു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പിന്നീട് സർവീസുകൾ നടത്തി. വിമാനത്താവളത്തിന്റെ ചുറ്റുമതിലിന് ഉള്ളിലേക്കു വെള്ളം കടന്നില്ല.
ഇടുക്കി തുറന്നു
ജലനിരപ്പ് താഴാത്തതിനാൽ രാത്രി ഷട്ടർ അടയ്ക്കുന്നില്ല. ഒരു ഷട്ടറിലൂടെ സെക്കൻഡിൽ അരലക്ഷം ലിറ്റർ വെള്ളം ഒഴുക്കിക്കളയുന്നു. ജലനിരപ്പ് 2400 അടി കവിഞ്ഞു.
ഇടമലയാർ: 4 ഷട്ടർ തുറന്നു
ഇടമലയാറിൽനിന്നു പുറന്തള്ളുന്നതു സെക്കൻഡിൽ ആറുലക്ഷം ലിറ്റർ വെള്ളം. ആലുവ ടൗണിൽ വെള്ളംകയറി. പെരിയാറിലെ ജലനിരപ്പ് അഞ്ചു മീറ്ററോളം ഉയർന്നു. ആലുവ ശിവരാത്രി മണപ്പുറവും ക്ഷേത്രവും മുങ്ങി. കാലടിയിലും ഏലൂരിലും വൈപ്പിൻ അഴിമുഖത്തും വെള്ളം ഉയർന്നു നാശനഷ്ടങ്ങളുണ്ടായി.
ഭൂതത്താൻകെട്ടു വഴി പെരിയാറ്റിലേക്കാണ് ഇടമലയാറിൽ നിന്നു വെള്ളം ഒഴുകുന്നത്. ചെറുതോണിയിൽ നിന്ന് കരിന്പൻ, കീരിത്തോട്, ലോവർപെരിയാർ, നേര്യമംഗലം വഴി വരുന്ന വെള്ളവുമായി ഇതു കൂടിച്ചേരും.
* നെഹ്റു ട്രോഫി വള്ളംകളി മാറ്റി
സച്ചിന്റെ സമയം നോക്കി പുതിയ തീയതി. പുളിങ്കുന്ന് വള്ളംകളിയും മാറ്റും.
* കുട്ടനാടിനു വീണ്ടും ഭീഷണി
പന്പയിൽ ജലനിരപ്പ് മൂന്നുമീറ്റർ ഉയരുമെന്നു മുന്നറിയിപ്പ്. കക്കി, പന്പ ഡാമുകളിൽനിന്നു കൂടുതൽ വെള്ളം പുറന്തള്ളും. വെള്ളം ഇനിയും ഇറങ്ങാത്ത കുട്ടനാടിന് വീണ്ടും ഭീഷണിയാകും.
* മൂന്നു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നത് ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടു മണിക്കൂർ നിർത്തിവച്ചു. മൂന്നു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പിന്നീട് സർവീസുകൾ നടത്തി. വിമാനത്താവളത്തിന്റെ ചുറ്റുമതിലിന് ഉള്ളിലേക്കു വെള്ളം കടന്നില്ല.