കൊച്ചി: പ്രകൃതിക്ഷോഭത്തിൽ രക്ഷാപ്രവർത്തനത്തിനു ദക്ഷിണനാവികസേനയും രംഗത്ത്. കനത്ത മഴയിൽ കൂടുതൽ ദുരിതം നേരിടുന്ന വയനാട്, ഇടുക്കി ജില്ലകളിൽ നാവികസേനാംഗങ്ങൾ സർവ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിനായി സേനയുടെ ഹെലികോപ്ടറുകൾ ഉപയോഗപ്പെടുത്തും. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ നാവികസേനയുടെ പ്രത്യേക ബോട്ട് വ്യോമമാർഗം വയനാട്ടിൽ എത്തിച്ചതിനു പുറമേ സമാനസൗകര്യങ്ങളുള്ള മറ്റ് മൂന്നു സംഘങ്ങൾ റോഡ് മാർഗം കണ്ണൂരിൽനിന്നു വയനാട്ടിൽ എത്തിയിട്ടുണ്ട്. ഇടുക്കിയിൽ രക്ഷാപ്രവർത്തനത്തിന് ഏതുസമയവും സേനാംഗങ്ങൾ പ്രവർത്തനസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിനായി സേനയുടെ ഹെലികോപ്ടറുകൾ ഉപയോഗപ്പെടുത്തും. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ നാവികസേനയുടെ പ്രത്യേക ബോട്ട് വ്യോമമാർഗം വയനാട്ടിൽ എത്തിച്ചതിനു പുറമേ സമാനസൗകര്യങ്ങളുള്ള മറ്റ് മൂന്നു സംഘങ്ങൾ റോഡ് മാർഗം കണ്ണൂരിൽനിന്നു വയനാട്ടിൽ എത്തിയിട്ടുണ്ട്. ഇടുക്കിയിൽ രക്ഷാപ്രവർത്തനത്തിന് ഏതുസമയവും സേനാംഗങ്ങൾ പ്രവർത്തനസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.