കണ്ണൂർ: ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിൽ കനത്ത മഴയും ഉരുൾപൊട്ടലും ഇന്നലെയും തുടർന്നു. ഇരുന്നൂറ് വീടുകൾ വെള്ളത്തിലായി.
ഇരിട്ടി താലൂക്കിൽ ആറും തളിപ്പറമ്പ് താലൂക്കിൽ മൂന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 475 പേരാണ് ഈ ക്യാമ്പുകളിലുള്ളത്. നൂറിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി പത്തുസ്ഥലങ്ങളിൽ ഇന്നലെ ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായി. പലപ്രദേശങ്ങളും ഒറ്റപ്പെട്ടു. പാൽച്ചുരം റോഡ് തകർന്നു ഗതാഗതം പൂർണമായി തടസപ്പട്ടു. ഇരിട്ടിയിലെ ഉരുൾപൊട്ടൽ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് പട്ടാളം ഇറങ്ങി.122 ബറ്റാലിയൻ പ്രാദേശിക സേനയുടെ നേതൃത്വത്തിലാണ് ഇരിട്ടി മേഖലയിൽ രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇന്നലെ പുലർച്ചെയോടെയാണു ജൂണിയർ കമ്മീഷൺഡ് ഓഫീസറുടെ നേതൃത്വത്തിൽ പട്ടാളക്കാർ ഇരിട്ടിയിലെത്തിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട വീട്ടുകാരെ പട്ടാളത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി.
സർവീസ് അസാധ്യമായതോടെ കെഎസ്ആർടിസി മൈസൂരുവിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ഇന്നലെ രാവിലെ 11ന് മൈസൂരുവിലേക്ക് പോകേണ്ട കെഎസ്ആർടിസി ബസും രാവിലെ എട്ടിന് പയ്യന്നൂരിൽനിന്ന് പുറപ്പെടേണ്ട മൈസൂരു കെഎസ്ആർടിസി ബസുമാണ് റദ്ദ് ചെയ്തത്.
ഇരിട്ടി താലൂക്കിൽ ആറും തളിപ്പറമ്പ് താലൂക്കിൽ മൂന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 475 പേരാണ് ഈ ക്യാമ്പുകളിലുള്ളത്. നൂറിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി പത്തുസ്ഥലങ്ങളിൽ ഇന്നലെ ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായി. പലപ്രദേശങ്ങളും ഒറ്റപ്പെട്ടു. പാൽച്ചുരം റോഡ് തകർന്നു ഗതാഗതം പൂർണമായി തടസപ്പട്ടു. ഇരിട്ടിയിലെ ഉരുൾപൊട്ടൽ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് പട്ടാളം ഇറങ്ങി.122 ബറ്റാലിയൻ പ്രാദേശിക സേനയുടെ നേതൃത്വത്തിലാണ് ഇരിട്ടി മേഖലയിൽ രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇന്നലെ പുലർച്ചെയോടെയാണു ജൂണിയർ കമ്മീഷൺഡ് ഓഫീസറുടെ നേതൃത്വത്തിൽ പട്ടാളക്കാർ ഇരിട്ടിയിലെത്തിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട വീട്ടുകാരെ പട്ടാളത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി.
സർവീസ് അസാധ്യമായതോടെ കെഎസ്ആർടിസി മൈസൂരുവിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ഇന്നലെ രാവിലെ 11ന് മൈസൂരുവിലേക്ക് പോകേണ്ട കെഎസ്ആർടിസി ബസും രാവിലെ എട്ടിന് പയ്യന്നൂരിൽനിന്ന് പുറപ്പെടേണ്ട മൈസൂരു കെഎസ്ആർടിസി ബസുമാണ് റദ്ദ് ചെയ്തത്.