എരുമേലി: ശബരിഗിരി ഡാമുകൾ തുറന്നു വിട്ടതോടെ ഇന്നലെ വൈകുന്നേരം പന്പയാറ്റിൽ ജലനിരപ്പ് ഉയർന്നു.
പല പാലങ്ങളും വെള്ളത്തിനടിയിലായി. ഡാമുകൾ തുറക്കുന്നതിനു മുന്നേ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കണമല പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നില്ല. ഇത് ഏറെ ദുരിതത്തിനു കാരണമായി. ഡാം തുറന്നു വിട്ടതോടെ കണമല പഴയ പാലങ്ങളാണ് വെള്ളത്തിനടിയിലായത്. ശബരിഗിരി ഡാമുകൾ പത്തനംതിട്ട ജില്ലയിൽ ആയതുകൊണ്ടു കാര്യമായ അറിയിപ്പുകൾ കോട്ടയം ജില്ലയിൽപ്പെട്ടവർക്കു ലഭിച്ചില്ല.
ഇതു ഗുരുതരമായ വീഴ്ചയ്ക്കു കാരണമായി. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനുമായി എത്തിയവരാണു ദുരിതപ്പെട്ടത്.
പല പാലങ്ങളും വെള്ളത്തിനടിയിലായി. ഡാമുകൾ തുറക്കുന്നതിനു മുന്നേ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കണമല പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നില്ല. ഇത് ഏറെ ദുരിതത്തിനു കാരണമായി. ഡാം തുറന്നു വിട്ടതോടെ കണമല പഴയ പാലങ്ങളാണ് വെള്ളത്തിനടിയിലായത്. ശബരിഗിരി ഡാമുകൾ പത്തനംതിട്ട ജില്ലയിൽ ആയതുകൊണ്ടു കാര്യമായ അറിയിപ്പുകൾ കോട്ടയം ജില്ലയിൽപ്പെട്ടവർക്കു ലഭിച്ചില്ല.
ഇതു ഗുരുതരമായ വീഴ്ചയ്ക്കു കാരണമായി. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനുമായി എത്തിയവരാണു ദുരിതപ്പെട്ടത്.