തൊടുപുഴ: നാടിനെ നടുക്കിയ വണ്ണപ്പുറം മുണ്ടൻമുടി കന്പകക്കാനം കൂട്ടക്കൊലക്കേസിൽ ഒരാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അന്ധവിശ്വാസത്തിന്റെയും ആഭിചാരകർമങ്ങളുടെയും ദുരന്തഫലമാണ് കേസിന്റെ ചുരുൾ നിവരുന്പോൾ പുറത്തുവരുന്നത്. കന്പകക്കാനം കാനാട്ട് കൃഷ്ണൻ (52) ഭാര്യ സുശീല (50), മകൾ ആർഷ(20) , മകൻ അർജുൻ (18) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു (28) ആണ് അറസ്റ്റിലായത്.
സംഭവത്തിൽ മുഖ്യപ്രതിയും കൃഷ്ണന്റെ ശിഷ്യനുമായിരുന്ന അടിമാലി കുരങ്ങുപാറ സ്വദേശി അനീഷ് ഒളിവിലാണ്. ഇയാളാണ് ആറു മാസം മുൻപ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇടുക്കി ജില്ലാ പോലീസ് ചീഫ് കെ.ബി.വേണുഗോപാൽ പറഞ്ഞു.
ആഭിചാരകർമങ്ങളുടെ പേരിൽ കൃഷ്ണനും അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണനോടൊപ്പം വീട്ടിൽ താമസിച്ച് അനീഷും മന്ത്രവാദം പരിശീലിച്ചിരുന്നു. ഇതുകൂടാതെ അനീഷ് മറ്റൊരു പൂജാരിയിൽനിന്നും ചില മാന്ത്രികവിദ്യകളും പൂജകളും വശത്താക്കി. പിന്നീട് സ്വന്തമായി പൂജകളും മന്ത്രവാദവും നടത്താൻ തുടങ്ങി.
എന്നാൽ, അടുത്ത കാലത്ത് അനീഷ് മന്ത്രവാദം നടത്തിയിട്ട് ഫലമൊന്നുമുണ്ടാകുന്നില്ലത്രേ. ഇതു കൃഷ്ണൻ കാരണമാണെന്ന് ഇയാൾ ധരിച്ചു. തന്റെ മന്ത്രവാദശക്തി കൃഷ്ണൻ പൂജകളിലൂടെ ആവാഹിച്ചെടുത്തെന്നും ഇയാൾ വിശ്വസിച്ചിരുന്നു. ഇതു തിരികെ ലഭിക്കാനും കൃഷ്ണന്റെ കൈവശമുള്ള താളിയോല ഗ്രന്ഥങ്ങൾ കൈവശപ്പെടുത്താനുമുള്ള മാർഗമെന്ന നിലയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കൃഷ്ണനു മൂന്നുറോളം മൂർത്തികളുടെ സേവയുണ്ടെന്നും അയാളെ കൊലപ്പെടുത്തുന്നതിലൂടെ ഇതു തനിക്കു വന്നു ചേരുമെന്നാണ് അനീഷ് കരുതിയത്. ഇതിനായി അടിമാലിയിൽ തനിക്കൊപ്പം 15 വർഷത്തോളം കുഴൽക്കിണർ കന്പനിയിൽ ജോലി ചെയ്തിരുന്ന ലിബീഷിനെ കൊലപാതകത്തിൽ പങ്കാളിയാക്കുകയായിരുന്നു. വീട്ടിൽനിന്നു കിട്ടുന്ന പണത്തിന്റെയും സ്വർണത്തിന്റെയും പാതി വാഗ്ദാനം ചെയ്താണ് ലിബീഷിനെ കൂട്ടിയത്.
29ന് വൈകുന്നേരം കൊലപാതകം നടത്തിയ പ്രതികൾ പിറ്റേന്ന് ഈ വീട്ടിൽ തിരിച്ചെത്തുകയും മരിക്കാത്ത നിലയിൽ കണ്ടെത്തിയ അർജുനെ വീണ്ടും ആക്രമിക്കുകയും ചെയ്തെന്നു മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ മുഖ്യപ്രതിയും കൃഷ്ണന്റെ ശിഷ്യനുമായിരുന്ന അടിമാലി കുരങ്ങുപാറ സ്വദേശി അനീഷ് ഒളിവിലാണ്. ഇയാളാണ് ആറു മാസം മുൻപ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇടുക്കി ജില്ലാ പോലീസ് ചീഫ് കെ.ബി.വേണുഗോപാൽ പറഞ്ഞു.
ആഭിചാരകർമങ്ങളുടെ പേരിൽ കൃഷ്ണനും അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണനോടൊപ്പം വീട്ടിൽ താമസിച്ച് അനീഷും മന്ത്രവാദം പരിശീലിച്ചിരുന്നു. ഇതുകൂടാതെ അനീഷ് മറ്റൊരു പൂജാരിയിൽനിന്നും ചില മാന്ത്രികവിദ്യകളും പൂജകളും വശത്താക്കി. പിന്നീട് സ്വന്തമായി പൂജകളും മന്ത്രവാദവും നടത്താൻ തുടങ്ങി.
എന്നാൽ, അടുത്ത കാലത്ത് അനീഷ് മന്ത്രവാദം നടത്തിയിട്ട് ഫലമൊന്നുമുണ്ടാകുന്നില്ലത്രേ. ഇതു കൃഷ്ണൻ കാരണമാണെന്ന് ഇയാൾ ധരിച്ചു. തന്റെ മന്ത്രവാദശക്തി കൃഷ്ണൻ പൂജകളിലൂടെ ആവാഹിച്ചെടുത്തെന്നും ഇയാൾ വിശ്വസിച്ചിരുന്നു. ഇതു തിരികെ ലഭിക്കാനും കൃഷ്ണന്റെ കൈവശമുള്ള താളിയോല ഗ്രന്ഥങ്ങൾ കൈവശപ്പെടുത്താനുമുള്ള മാർഗമെന്ന നിലയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കൃഷ്ണനു മൂന്നുറോളം മൂർത്തികളുടെ സേവയുണ്ടെന്നും അയാളെ കൊലപ്പെടുത്തുന്നതിലൂടെ ഇതു തനിക്കു വന്നു ചേരുമെന്നാണ് അനീഷ് കരുതിയത്. ഇതിനായി അടിമാലിയിൽ തനിക്കൊപ്പം 15 വർഷത്തോളം കുഴൽക്കിണർ കന്പനിയിൽ ജോലി ചെയ്തിരുന്ന ലിബീഷിനെ കൊലപാതകത്തിൽ പങ്കാളിയാക്കുകയായിരുന്നു. വീട്ടിൽനിന്നു കിട്ടുന്ന പണത്തിന്റെയും സ്വർണത്തിന്റെയും പാതി വാഗ്ദാനം ചെയ്താണ് ലിബീഷിനെ കൂട്ടിയത്.
29ന് വൈകുന്നേരം കൊലപാതകം നടത്തിയ പ്രതികൾ പിറ്റേന്ന് ഈ വീട്ടിൽ തിരിച്ചെത്തുകയും മരിക്കാത്ത നിലയിൽ കണ്ടെത്തിയ അർജുനെ വീണ്ടും ആക്രമിക്കുകയും ചെയ്തെന്നു മൊഴി നൽകിയിട്ടുണ്ട്.