തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കുമായി ബന്ധപ്പെട്ട് ഇന്നലെ എംഡി ടോമിൻ ജെ.തച്ചങ്കരി തൊഴിലാളി നേതാക്കളുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണിത്.
ആവശ്യങ്ങൾ നേടിയെടുക്കാനായി ഇന്നത്തെ സൂചനാ പണിമുടക്കിനുശേഷം അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നു സംഘടനാ പ്രതിനിധികൾ അറിയിച്ചു. കെഎസ്ആർടിഇഎ (സിഐടിയു), കെഎസ്ടിഇയു (എഐടിയുസി), കെഐസ്ടിഡബ്ല്യുയു (ഐഎൻടിയുസി), കെഎസ്ടിഡിയു (ഐഎൻടിയുസി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂണിയൻ സമിതിയിലുള്ളത്. ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണ ചർച്ച സമയബന്ധിതമായി പൂർത്തിയാക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്.
ആവശ്യങ്ങൾ നേടിയെടുക്കാനായി ഇന്നത്തെ സൂചനാ പണിമുടക്കിനുശേഷം അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നു സംഘടനാ പ്രതിനിധികൾ അറിയിച്ചു. കെഎസ്ആർടിഇഎ (സിഐടിയു), കെഎസ്ടിഇയു (എഐടിയുസി), കെഐസ്ടിഡബ്ല്യുയു (ഐഎൻടിയുസി), കെഎസ്ടിഡിയു (ഐഎൻടിയുസി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂണിയൻ സമിതിയിലുള്ളത്. ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണ ചർച്ച സമയബന്ധിതമായി പൂർത്തിയാക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്.