തൃശൂർ: ഇന്ന് തൃശൂരിലെത്തുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ വധിക്കുമെന്ന് ഫോണിൽ ഭീഷണി മുഴക്കിയ ക്ഷേത്രം പൂജാരിയെ തൃശൂരിൽ അറസ്റ്റു ചെയ്തു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് പോലീസ് കണ്ട്രോൾ റൂമിലേക്ക് രാഷ്ട്രപതിയെ വധിക്കുമെന്ന ഭീഷണി കോൾ വന്നത്.
ഫോൺകോൾ വന്നയുടൻ വിളിച്ച നമ്പർ പോലീസ് കണ്ടെത്തുകയും ഫോണ്‍വിളിച്ചയാളെ കുന്നംകുളം എസിപിയുടെ നേതൃത്വത്തിൽ പുലർച്ചെ മൂന്നോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചിറയ്ക്കൽ ക്ഷേത്രം പൂജാരി ജയരാമനാണ്(47) പിടിയിലായത്. മദ്യലഹരിയിൽ ചെയ്തതാണെന്നാണ് പറയുന്നതെങ്കിലും പോലീസ് ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
തൃശൂരിൽ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയെത്തുമ്പോൾ കോളജ് ബോംബുവച്ച് തകർക്കുമെന്നായിരുന്നു കണ്ട്രോൾ റൂമിലേക്ക് ഇയാൾ വിളിച്ചു പറഞ്ഞത്. സെന്റ് തോമസ് കോളജിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിലുള്ള എതിർപ്പാണ് ഇത്തരത്തിൽ ഫോണ്‍വിളിക്കാൻ കാരണമെന്നും ഇയാൾ പോലീസിനോടു പറഞ്ഞു.
ആശങ്കയ്ക്ക് വകയില്ലെങ്കിലും രാഷ്ട്രപതിയുടെ സുരക്ഷയും തൃശൂരിലെയും ഗുരുവായൂരിലെയും സുരക്ഷാ സന്നാഹങ്ങളും വർധിപ്പിച്ചിട്ടുണ്ട്. ജയരാമന്റെ വിശദാംശങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
ഫോൺകോൾ വന്നയുടൻ വിളിച്ച നമ്പർ പോലീസ് കണ്ടെത്തുകയും ഫോണ്‍വിളിച്ചയാളെ കുന്നംകുളം എസിപിയുടെ നേതൃത്വത്തിൽ പുലർച്ചെ മൂന്നോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചിറയ്ക്കൽ ക്ഷേത്രം പൂജാരി ജയരാമനാണ്(47) പിടിയിലായത്. മദ്യലഹരിയിൽ ചെയ്തതാണെന്നാണ് പറയുന്നതെങ്കിലും പോലീസ് ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
തൃശൂരിൽ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയെത്തുമ്പോൾ കോളജ് ബോംബുവച്ച് തകർക്കുമെന്നായിരുന്നു കണ്ട്രോൾ റൂമിലേക്ക് ഇയാൾ വിളിച്ചു പറഞ്ഞത്. സെന്റ് തോമസ് കോളജിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിലുള്ള എതിർപ്പാണ് ഇത്തരത്തിൽ ഫോണ്‍വിളിക്കാൻ കാരണമെന്നും ഇയാൾ പോലീസിനോടു പറഞ്ഞു.
ആശങ്കയ്ക്ക് വകയില്ലെങ്കിലും രാഷ്ട്രപതിയുടെ സുരക്ഷയും തൃശൂരിലെയും ഗുരുവായൂരിലെയും സുരക്ഷാ സന്നാഹങ്ങളും വർധിപ്പിച്ചിട്ടുണ്ട്. ജയരാമന്റെ വിശദാംശങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.