തിരുവനന്തപുരം: ബാർ കോഴ കേസിൽ മുൻ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി നൽകിയ റിപ്പോർട്ട് തള്ളണമെന്ന പരാതിക്കാരൻ ബിജു രമേശിന്റെ ഹർജിയിൽ വാദം പൂർത്തിയായി.
ബാർ അസോസിയേഷൻ പ്രതിനിധികൾ പിരിച്ചെടുത്ത തുകയുടെ കാര്യത്തിൽ തർക്കം ഇല്ലെന്നും എന്നാൽ അത് എവിടെ പോയെന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തതയില്ലെന്നും ഇത് അന്വേഷിച്ച് കണ്ടെത്തേണ്ട ബാധ്യത നിറവേറ്റിയിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
എൽഡിഎഫ് കൺവീനർ വിജയരാഘവൻ കേസിൽ ഹർജി ചേർക്കണമെന്നാവശ്യപ്പെട്ടു നൽകിയ വാദം കോടതി ബുധനാഴ്ച പരിഗണിക്കും.
ബാർ അസോസിയേഷൻ പ്രതിനിധികൾ പിരിച്ചെടുത്ത തുകയുടെ കാര്യത്തിൽ തർക്കം ഇല്ലെന്നും എന്നാൽ അത് എവിടെ പോയെന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തതയില്ലെന്നും ഇത് അന്വേഷിച്ച് കണ്ടെത്തേണ്ട ബാധ്യത നിറവേറ്റിയിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
എൽഡിഎഫ് കൺവീനർ വിജയരാഘവൻ കേസിൽ ഹർജി ചേർക്കണമെന്നാവശ്യപ്പെട്ടു നൽകിയ വാദം കോടതി ബുധനാഴ്ച പരിഗണിക്കും.