തൊടുപുഴ: മുണ്ടൻമുടി കൂട്ടക്കൊലപാതകം അരങ്ങേറിയതിനേക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 29ന് രാത്രിയായിരുന്നു ക്രൂരമായ കൊലപാതകം അരങ്ങേറിയത്. രാത്രി എട്ടരയോടെ അനീഷ് തൊടുപുഴയിൽ ലിബീഷിന്റെ വീട്ടിലെത്തി. ലിബീഷ് വീട്ടിൽ നടത്തുന്ന ബൈക്ക് വർക്ക്ഷോപ്പിൽനിന്നു ബുള്ളറ്റ് ബൈക്കിന്റെ രണ്ട് ഷോപ്പ് അബ്സോർബറിനുള്ളിലെ രണ്ട് പൈപ്പുകൾ കൈയിൽ കരുതി. മദ്യപിച്ചതിനു ശേഷം പിന്നീട് ഇരുവരും സമയം ചെലവഴിക്കുന്നതിനുവേണ്ടി മൂലമറ്റത്തു ചൂണ്ടയിടാൻ പോയി. തുടർന്ന് 11ഓടെ മുട്ടത്തു ബാറിലെത്തിയെങ്കിലും ബാർ അടച്ചിരുന്നു. 12ഓടെ കന്പകക്കാനത്തെ കൃഷ്ണന്റെ വീട്ടിലേക്കു പോയി.
എല്ലാവരും ഉറങ്ങിയെന്നു മനസിലാക്കി വീട്ടിലെ ഫ്യൂസ് ഉൗരി. കൃഷ്ണനെ പുറത്തിറക്കാൻ വീടിനു പുറത്തുള്ള ആട്ടിൻകൂട്ടിൽ കയറി ആടിനെ ആക്രമിച്ചതിനു ശേഷം അടുക്കള വാതിൽക്കൽ പതുങ്ങിനിന്നു. ആട് കരയുന്ന ശബ്ദം കേട്ടു കൃഷ്ണൻ പുറത്തിറങ്ങിയപ്പോൾ ഇരുന്പുപൈപ്പ് ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തി. അലർച്ച കേട്ടു സുശീല പുറത്തിറങ്ങിയപ്പോൾ സുശീലയെയും ആക്രമിച്ചു. ഇവർ വീടിനകത്തേക്കോടിയപ്പോൾ പിന്നാലെയെത്തി അടിച്ചുവീഴ്ത്തി. ഇതിനിടെ, ഉറക്കമുണർന്ന് മകൾ ആർഷ ഒരു കന്പിയുമായി എത്തി അനീഷിനെ പ്രതിരോധിക്കാനായി തലയ്ക്കടിച്ചു.
തടയാനായി അനീഷ് കൈയുയർത്തിയപ്പോൾ കൈയ്ക്കു കടിച്ചു. തുടർന്ന് ആർഷയെയും കന്പിവടിക്കു തലയ്ക്കടിച്ചു വീഴ്ത്തി. മാനസിക വെല്ലുവിളി നേരിടുന്ന മകൻ അർജുൻ എഴുന്നേറ്റു വന്നപ്പോൾ തലക്കടിച്ചു. അകത്തേക്കോടിയപ്പോൾ പിന്നാലെ എത്തി വാക്കത്തി ഉപയോഗിച്ചു വെട്ടിവീഴ്ത്തി. കൃഷ്ണൻ വീടിനു പുറത്തും സുശീല അടുക്കളയോടു ചേർന്നുള്ള മുറിയിലും മകൾ അടുക്കളയിലും മകൻ ഉള്ളിലെ മുറിയിലുമാണു വീണത്. എല്ലാവരും മരിച്ചെന്നുറപ്പാക്കിയ ശേഷം കൃഷ്ണനെ എടുത്തു മുറിയിൽ കിടത്തി വീട്ടിലുണ്ടായിരുന്ന സ്വർണവും 3500ഓളം രൂപയും എടുത്തു സ്ഥലംവിട്ടു.
തിങ്കളാഴ്ച രാവിലെ ഇരുവരും വെങ്ങല്ലൂരിൽ കടവിലെത്തി കുളിച്ച ശേഷം ലിബിഷിന്റെ വീട്ടിലെത്തി. തിങ്കളാഴ്ച വൈകിട്ടു വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി. മുറിയിൽ നിലത്തിരിക്കുന്ന നിലയിൽ കണ്ട അർജുനു ജീവൻ ബാക്കിയുണ്ടായിരുന്നു. ഇതേത്തുടർന്നു സമീപത്തിരുന്ന ചുറ്റികയെടുത്തു തലയ്ക്കടിച്ചു മരണം ഉറപ്പാക്കി. കൂടാതെ എല്ലാവരെയും കത്തിക്കു കുത്തുകയും ചെയ്തു. രാത്രി 12ഓടെ ആട്ടിൻകൂടിനു സമീപം കുഴിയെടുത്തു മൃതദേഹങ്ങൾ മൂടി. മൂടുന്നതിനു മുൻപ് എല്ലാവരുടെയും ശരീരത്തുണ്ടായിരുന്ന ആഭരണങ്ങൾ അഴിച്ചെടുത്തു. വീണ്ടും വീട്ടിൽ വെള്ളമൊഴിച്ചു കഴുകി. ഇതിനടുത്ത ദിവസവും അടിമാലിയിൽനിന്ന് അനീഷ് ലിബീഷിന്റെ വീട്ടിലെത്തി വീണ്ടും കൃഷ്ണന്റെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു.
അനീഷിന്റെ ഫോണ് കോളുകൾ ഉൾപ്പെടെ പരിശോധിച്ചതിനെത്തുടർന്നാണ് പ്രതികളെക്കുറിച്ചു സൂചനകൾ ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽനിന്നു വിവരം ലഭിച്ചിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മുന്നൂറോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കാരിക്കോട്ടെ വീട്ടിൽനിന്നാണ് ലിബീഷിനെ കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റികയും കത്തികളും പോലീസ് കണ്ടെടുത്തിരുന്നു. കൊല നടന്ന വീട്ടിൽനിന്നു കവർന്ന 20 പവനോളം സർണം വീണ്ടെടുക്കാനുണ്ട്. ഇതിനിടെ, കൂട്ടക്കൊലപാതകത്തിനു ശേഷം പോലീസ് പിടിക്കാതിരിക്കാനായി പ്രതികൾ അടിമാലിയിലെ അനീഷിന്റെ വീട്ടിൽ കോഴിയെ വെട്ടി പൂജയും നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.
എറണാകുളം റേഞ്ച് ഐജി വിജയ് സാഖറേ, എസ്പി കെ.ബി. വേണുഗോപാൽ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. തൊടുപുഴ ഡി വൈഎസ്പി കെ.പി.ജോസ്, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ആന്റണി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആറു സിഐമാരുൾപ്പെടെ 65 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കാര്യമായ തെളിവുകൾ അവശേഷിപ്പിക്കാതെ നടന്ന കൊലപാതകം തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡിജിപി ലോകനാഥ് ബെഹ്റ റിവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
കൃഷ്ണനെയും മകനെയും കുഴിച്ചിട്ടതു ജീവനോടെ
തൊടുപുഴ: മുണ്ടൻമുടി കന്പകക്കാനം കൂട്ടക്കൊലക്കേസ് ചുരുൾനിവരുന്പോൾ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ലിബിഷ് ബാബു. കന്പകക്കാനത്തു മന്ത്രവാദികുടുംബത്തിലെ നാലംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ അച്ഛനെയും മകനെയും ജീവനോടെ കുഴിച്ചുമൂടി എന്നാണു പ്രതിയുടെ വെളിപ്പെടുത്തൽ. കൃഷ്ണന്റെ സഹായി അനീഷ്, സുഹൃത്ത് ലിബിഷ് ബാബു എന്നിവരാണ് കൊലപാതകത്തിൽ പങ്കെടുത്തത്.
ഞായറാഴ്ച രാത്രി കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും മരണം ഉറപ്പാക്കിയ സംഘം തുടർന്ന് സ്ഥലംവിട്ടു. രണ്ടാമത്തെ ദിവസം രാത്രി പതിനൊന്നിന് ഇവർ വീണ്ടും മടങ്ങിയെത്തി. അപ്പോൾ മുറിയിൽ തലയ്ക്കു കൈ കൊടുത്ത് പ്രതികരിക്കാൻ കഴിയാതെ ഇരിക്കുന്ന അർജുനെയാണ് ഇവർ കാണുന്നത്. അവിടെയിരുന്ന ചുറ്റികകൊണ്ട് അർജുന്റെ തലയ്ക്കു വീണ്ടും അടിച്ചു. കത്തികൊണ്ടു കുത്തുകയും ചെയ്തു. ഇതോടെ എല്ലാവരും മരിച്ചെന്നായിരുന്നു പ്രതികളുടെ വിലയിരുത്തൽ. എന്നാൽ, കൃഷ്ണനും മകനും മരിച്ചിരുന്നില്ല.
മൃതദേഹങ്ങൾ വീടിനുള്ളിൽ സൂക്ഷിച്ചാൽ നാട്ടുകാർ അറിയുമെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കുഴിച്ചു ൂടാനും ഇരുവരും തീരുമാനിച്ചു. ഇതിനായി ആട്ടിൻകൂടിനു സമീപം ഒരു കുഴിയെടുത്തു നാലുപേരെയും അതിൽ ഇട്ടു മൂടുകയായിരുന്നു. എന്നാൽ, അപ്പോൾ കൃഷ്ണനും മകനും മരിച്ചിട്ടില്ലായിരുന്നുവെന്നു പോലീസ് പറയുന്നു. കാരണം, ഇവരുടെ ശ്വാസകോശത്തിൽനിന്ന് മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു.
പൂജ നടത്തിയിട്ടും പിടിക്കപ്പെട്ടു!
തൊടുപുഴ: മന്ത്രശക്തി തിരികെപ്പിടിക്കാൻ മന്ത്രവാദിയെത്തന്നെ കൊലപ്പെടുത്തിയ ശിഷ്യൻ അനീഷ് പിടിക്കപ്പെടാതിരിക്കാൻ അടിമാലിയിൽ പൂജ നടത്തി. കോഴിയുടെ തലയറത്താണ് പൂജ നടത്തിയതെന്നു ലിബിഷ് സമ്മതിച്ചു. ഗുരുനാഥന് 300 മൂർത്തിമാരുടെ ശക്തിയുണ്ടായിരുന്നെങ്കിൽ അതിലും വലിയൊരു മന്ത്രവാദിയായി മാറുകയായിരുന്നത്രേ അനീഷിന്റെ ലക്ഷ്യം.
കൊലപാതകം ചെയ്തത് ആരുമറിഞ്ഞില്ലെങ്കിലും ഏതെങ്കിലും മൂർത്തികളുടെ കോപമുണ്ടായാൽ പിടിക്കപ്പെടാമെന്ന ഭയം അനീഷിനുണ്ടായിരുന്നത്രേ. അതുകൊണ്ടാണ് അടിമാലിയിലെ വീട്ടിൽ പൂജ നടത്തിയതെന്നു ലിബിഷ് പറയുന്നു. മൂന്നു മാസം മുന്പാണ് ലിബിഷ് പട്ടിമറ്റത്തുള്ള ഒരു പെണ്കുട്ടിയെ വിവാഹം കഴിച്ചത്. അനീഷ് വയനാട്ടിൽനിന്ന് ഒരു പെണ്കുട്ടിയെ കൊണ്ടുവന്നു താമസിപ്പിക്കുന്നതായി വിവരമുണ്ടെന്നും പോലീസ് പറയുന്നു.
കൃഷ്ണനെ പുറത്തിറക്കാൻ ആടിനെ അടിച്ചു
തൊടുപുഴ: അർധരാത്രിയിൽ കൃഷ്ണന് പുറത്തിറങ്ങുന്ന ശീലമില്ല. മുൻ ശിഷ്യനായ അനീഷിന് ഇതറിയാമായിരുന്നു. അതിനാൽ മന്ത്രവാദിയായ കൃഷ്ണനെ രാത്രിയിൽ വീടിനു വെളിയിൽ ഇറക്കാൻ അനീഷ് ഒരു തന്ത്രം കണ്ടുപിടിച്ചു. വീട്ടിലെ ആടിനെ ക്രൂരമായി ആക്രമിക്കുക.
രാത്രി പന്ത്രണ്ടിനു ശേഷം വീടിനു സമീപം വന്നു ഫ്യൂസ് ഉൗരിയ രണ്ടംഗ സംഘം കൂട്ടിൽനിന്ന ആടിനെ കൈയിലിരുന്ന ഇരുന്പുപൈപ്പ് വച്ച് അടിച്ചു. ആടിന്റെ അലർച്ചയും ആട്ടിൻകൂട്ടിലെ ബഹളവും കേട്ടു കൃഷ്ണൻ അടുക്കളഭാഗത്തുള്ള വാതിൽ തുറന്നു പുറത്തേക്കിറങ്ങി. ഇതു പ്രതീക്ഷിച്ചു കൈയിൽ ഇരുന്പു പൈപ്പുമായിനിന്ന അനീഷ് ആദ്യത്തെ അടി തലയ്ക്കു കൊടുത്തു.
അലർച്ചയോടെ കൃഷ്ണൻ നിലത്തേക്കു വീണു. ഉടൻ കൃഷ്ണന്റെ അരയിൽ കെട്ടിയിരുന്ന ഏലസ് അനീഷ് അഴിച്ചുകളഞ്ഞു. ഇത് അഴിച്ചുകളഞ്ഞാൽ കൃഷ്ണന്റെ ശക്തി നഷ്ടപ്പെടുമെന്ന ധാരണയിലായിരുന്നു ഈ പ്രവൃത്തി.
മുറ്റത്തെ ബഹളം കേട്ടു തൊട്ടുപിന്നാലെ ഭാര്യ ഒാടിയെത്തി. ഇവർക്കിട്ടും അടിച്ചെങ്കിലും ഇവർ കൈകൊണ്ട് തട്ടിക്കളഞ്ഞിട്ട് അകത്തേക്കോടി. എന്നാൽ, പിന്നാലെ എത്തിയ അക്രമികൾ ഇവരെ വീണ്ടും ആക്രമിക്കുകയായിരുന്നു.
ആറുമാസം മുന്പെടുത്ത തീരുമാനം
തൊടുപുഴ: അന്ധവിശ്വാസത്തിന്റെയും ദുർമന്ത്രവാദത്തിന്റെയും പണക്കൊതിയുടെയും ബാക്കിപത്രമായിരുന്നു തൊടുപുഴയിൽ നടന്ന കൊലപാതകം. കൊലപാതകം നടത്താൻ മുഖ്യപ്രതി അനീഷ് ആറു മാസം മുന്പുതന്നെ പദ്ധതി തയാറാക്കിയിരുന്നെന്നാണ് പോലീസ് പറയുന്നത്.
തന്റെ മന്ത്രവാദമെല്ലാം പൊളിയുന്നതു കൃഷ്ണന്റെ മാന്ത്രികസിദ്ധി മൂലമാണെന്നു തെറ്റിദ്ധരിച്ച അനീഷ് ഇക്കാര്യത്തിൽ ഗുരുകൂടിയായ കൃഷ്ണനെ ഇല്ലായ്മ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കൃഷ്ണനു 300 മൂർത്തിമാരുടെ ശക്തിയുണ്ടെന്നാണത്രേ അനീഷ് വിശ്വസിച്ചിരുന്നത്.
മൂന്നു വർഷക്കാലം കൃഷ്ണന്റെ കൂടെനിന്നു മന്ത്രവാദവും ആഭിചാരകർമങ്ങളും പഠിച്ച അനീഷ് പിന്നീട് കൃഷ്ണനുമായി പിണങ്ങുകയായിരുന്നു. ഇതോടെ, തനിയെ മന്ത്രവാദം ചെയ്യാൻ തുടങ്ങി. എന്നാൽ, അനീഷ് ചെയ്യുന്നതെല്ലാം പൊളിയുകയായിരുന്നത്രേ. കൃഷ്ണന്റെ ശക്തി മൂലമാണ് തനിക്കു പരാജയം ഉണ്ടാകുന്നതെന്നായിരുന്നു ഇയാളുടെ വിശ്വാസം.
കൃഷ്ണനെ കൊലപ്പെടുത്തി വീട്ടിലിരിക്കുന്ന താളിയോല ഗ്രന്ഥങ്ങൾ തട്ടിയെടുക്കാൻ ആറു മാസം മുന്പ് തീരുമാനിച്ചിരുന്നു. അതോടെ, കൃഷ്ണന്റെ സിദ്ധി തനിക്കു സ്വന്തമാക്കാമെന്നും ഇയാൾ വിശ്വസിച്ചു. കൊലപ്പെടുത്താനുള്ള പദ്ധതി സുഹൃത്തായ ലിബിഷുമായി പങ്കുവച്ചു. എന്നാൽ, ലിബിഷ് ആദ്യം തയാറായില്ല. തുടർന്ന് ഇവിടെനിന്നു ലഭിക്കുന്ന വൻ തുകയും സ്വർണാഭരണങ്ങളും നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു. ഇതിനു ലിബിഷ് സമ്മതിച്ചു.
കൊലപാതകത്തിന് ജൂലൈ 29നു രാത്രി തെരഞ്ഞെടുത്തതും അനീഷാണ്. അതിനായി അടിമാലിയിൽനിന്നു ബൈക്കിലാണു ലിബിഷിന്റെ അടുത്ത് ഇയാൾ വന്നത്. ഇരുവരുടെയും പേരിൽ ഇതുവരെ ചില്ലറ അടിപിടിക്കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
മന്ത്രശക്തി ആവാഹിക്കാൻ കൊടുംക്രൂരത
തൊടുപുഴ: അന്ധവിശ്വാസവും പണക്കൊതിയും ലഹരിയായപ്പോൾ പതിനഞ്ച് കൊല്ലമായി പരസ്പരം അറിയാവുന്ന കുടുംബത്തെയാണ് അനീഷും കൂട്ടുപ്രതിയും കൊലപ്പെടുത്തിയത്. ബുള്ളറ്റിന്റെ ഷോക്ക് അബ്സോർബറിലെ ഇരുന്പുപൈപ്പാണ് ആക്രമണത്തിന് ഉപയോഗിച്ചത്. കൃഷ്ണനെ ഇല്ലാതാക്കിയാൽ അയാളുടെ പക്കലുണ്ടെന്നു കരുതുന്ന 300 മൂർത്തികളുടെ ശക്തി തനിക്കു ലഭിക്കുമെന്ന വിശ്വാസമായിരുന്നു അനീഷിന്.
കൃഷ്ണന്റെ കൈയിൽ നിരവധി താളിയോലകൾ ഉണ്ടെന്നും അതു സ്വന്തമാക്കിയാൽ ദുർമന്ത്രവാദം ചെയ്തു കോടികൾ സന്പാദിക്കാമെന്നും ഇയാൾ മോഹിച്ചു. കൃഷ്ണനിൽനിന്ന് ആഭിചാരകർമങ്ങൾ പഠിച്ച ഇയാൾ സ്വന്തം നിലയ്ക്കു ചെയ്തു തുടങ്ങിയെങ്കിലും ഒന്നും പ്രതീക്ഷതുപോലെ നടന്നില്ല. ഇതോടെ തന്റെ ശക്തികൂടി കൃഷ്ണൻ സ്വന്തമാക്കിയെന്ന ചിന്ത ഇയാളിൽ ശക്തിപ്പെട്ടു. ഇതു തിരിച്ചുപിടിക്കാനുള്ള സാഹസമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അയൽബന്ധമില്ലാത്തതു കൊലപാതകികൾക്ക് അവസരമായി
തൊടുപുഴ: മുണ്ടൻമുടി കന്പകക്കാനത്തു നാലാംഗ കുടുംബത്തെ ഇല്ലായ്മ ചെയ്യാൻ പ്രതികൾക്കു ധൈര്യം നൽകിയത് കൃഷ്ണന്റെയും കുടുംബത്തിന്റെയും ഒറ്റപ്പെട്ട ജീവിതം. ബന്ധുക്കളുമായും അയൽവാസികളുമായും ഈ കുടുംബത്തിനു യാതൊരു അടുപ്പവുമില്ലായിരുന്നു. മൂന്നു വർഷം കൃഷ്ണന്റെ കൂടെ നടന്ന അനീഷിന് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ഈ വീട്ടിലേക്ക് അയൽക്കാർ ഉൾപ്പെടെ ആരും വരില്ലെന്ന ഉറപ്പോടെയാണ് ഇവർ ആക്രമണപദ്ധതി തയാറാക്കിയത്.29ന് രാത്രി 12നു ശേഷം വീട്ടിലെത്തിയ അനീഷും സുഹൃത്തായ ലിബിഷും അതിനാൽ ആരെങ്കിലും ഒാടിയെത്തുമെന്ന ആശങ്ക തെല്ലുമില്ലാതെ കൃത്യം നിറവേറ്റി. മാത്രമല്ല, കൊലപാതകത്തിനു ശേഷം പിറ്റേന്നും ഈ വീട്ടിലേക്ക് കൂസലെന്യേ വരികയും ചെയ്തു.
ഈ വീട്ടിലേക്ക് അയൽവാസികൾ വരുന്നതു കൃഷ്ണൻ നേരത്തെതന്നെ വിലക്കിയിരുന്നു. നാലു സഹോദരങ്ങളും അവരുടെ കുടുംബങ്ങളും അധികം അകലെയല്ലാതെ താമസിച്ചിട്ടും അവരും ഈ വീട്ടിലേക്കു വരാറില്ലായിരുന്നു. അമ്മ മരിച്ചിട്ടുപോലും തറവാട്ടിലേക്കു പോകാത്തയാളാണു കൃഷ്ണൻ. ദുർമന്ത്രവാദവും മറ്റും നാട്ടുകാരെ ഇവരിൽനിന്നും അകറ്റിയിരുന്നു. ഇതെല്ലാം അനീഷിനറിയാമായിരുന്നു.
അയൽവാസികൾ തിരിഞ്ഞുനോക്കില്ലെന്നുറപ്പുള്ളതുകൊണ്ടാണ് കൊലപാതകത്തിന്റെ പിറ്റേന്നു രാത്രിയും അനീഷും ലിബിഷും വീണ്ടും ഈ വീട്ടിലേക്കു വന്നത്. അപ്പോഴും ആക്രമിക്കപ്പെട്ടവർ വീടിനുള്ളിലുണ്ട്. ഇവരിൽ കൃഷ്ണനും അർജുനനും അപ്പോൾ മരിച്ചിട്ടില്ലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്ക് അടിയേറ്റ അർജുൻ പ്രത്യേക മാനസികാവസ്ഥയിൽ വീടിന്റെ മുന്നിലെ മുറിയിൽ തലയ്ക്കു കൈ കൊടുത്തിരിക്കുന്നതും അവർ കണ്ടു. ഒരു ദിവസം പകൽ മുഴുവൻ ആക്രമണത്തിൽ പരിക്കേറ്റ അർജുൻ വീട്ടിനുള്ളിൽ കിടന്നു. അയൽവാസികളുമായോ ബന്ധുക്കളുമായോ അടുപ്പമുണ്ടായിരുന്നെങ്കിൽ ആരെങ്കിലും തിരക്കി എത്തിയാൽ രണ്ടു ജീവനുകളെങ്കിലും രക്ഷപ്പെടുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിങ്കളാഴ്ച രാത്രി വീണ്ടുമെത്തിയ സംഘം അർജുൻ മരിച്ചില്ലെന്നു കണ്ടു ചുറ്റികകൊണ്ട് വീണ്ടും ആക്രമിച്ച ശേഷം കുഴിച്ചിടുകയായിരുന്നു. രണ്ടാമത്തെ ദിവസം വന്നപ്പോഴാണ് പ്രതികൾ മുറി മുഴുവൻ കഴുകുന്നതും മൃതദേഹങ്ങൾ കുഴിച്ചുമൂടുന്നതും. അത്രയും നേരം നാട്ടുകാരുടെ ശ്രദ്ധ കിട്ടാതെ മരിച്ചവരും മരിക്കാത്തവരും കിടന്നു.
എല്ലാവരും ഉറങ്ങിയെന്നു മനസിലാക്കി വീട്ടിലെ ഫ്യൂസ് ഉൗരി. കൃഷ്ണനെ പുറത്തിറക്കാൻ വീടിനു പുറത്തുള്ള ആട്ടിൻകൂട്ടിൽ കയറി ആടിനെ ആക്രമിച്ചതിനു ശേഷം അടുക്കള വാതിൽക്കൽ പതുങ്ങിനിന്നു. ആട് കരയുന്ന ശബ്ദം കേട്ടു കൃഷ്ണൻ പുറത്തിറങ്ങിയപ്പോൾ ഇരുന്പുപൈപ്പ് ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തി. അലർച്ച കേട്ടു സുശീല പുറത്തിറങ്ങിയപ്പോൾ സുശീലയെയും ആക്രമിച്ചു. ഇവർ വീടിനകത്തേക്കോടിയപ്പോൾ പിന്നാലെയെത്തി അടിച്ചുവീഴ്ത്തി. ഇതിനിടെ, ഉറക്കമുണർന്ന് മകൾ ആർഷ ഒരു കന്പിയുമായി എത്തി അനീഷിനെ പ്രതിരോധിക്കാനായി തലയ്ക്കടിച്ചു.
തടയാനായി അനീഷ് കൈയുയർത്തിയപ്പോൾ കൈയ്ക്കു കടിച്ചു. തുടർന്ന് ആർഷയെയും കന്പിവടിക്കു തലയ്ക്കടിച്ചു വീഴ്ത്തി. മാനസിക വെല്ലുവിളി നേരിടുന്ന മകൻ അർജുൻ എഴുന്നേറ്റു വന്നപ്പോൾ തലക്കടിച്ചു. അകത്തേക്കോടിയപ്പോൾ പിന്നാലെ എത്തി വാക്കത്തി ഉപയോഗിച്ചു വെട്ടിവീഴ്ത്തി. കൃഷ്ണൻ വീടിനു പുറത്തും സുശീല അടുക്കളയോടു ചേർന്നുള്ള മുറിയിലും മകൾ അടുക്കളയിലും മകൻ ഉള്ളിലെ മുറിയിലുമാണു വീണത്. എല്ലാവരും മരിച്ചെന്നുറപ്പാക്കിയ ശേഷം കൃഷ്ണനെ എടുത്തു മുറിയിൽ കിടത്തി വീട്ടിലുണ്ടായിരുന്ന സ്വർണവും 3500ഓളം രൂപയും എടുത്തു സ്ഥലംവിട്ടു.
തിങ്കളാഴ്ച രാവിലെ ഇരുവരും വെങ്ങല്ലൂരിൽ കടവിലെത്തി കുളിച്ച ശേഷം ലിബിഷിന്റെ വീട്ടിലെത്തി. തിങ്കളാഴ്ച വൈകിട്ടു വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി. മുറിയിൽ നിലത്തിരിക്കുന്ന നിലയിൽ കണ്ട അർജുനു ജീവൻ ബാക്കിയുണ്ടായിരുന്നു. ഇതേത്തുടർന്നു സമീപത്തിരുന്ന ചുറ്റികയെടുത്തു തലയ്ക്കടിച്ചു മരണം ഉറപ്പാക്കി. കൂടാതെ എല്ലാവരെയും കത്തിക്കു കുത്തുകയും ചെയ്തു. രാത്രി 12ഓടെ ആട്ടിൻകൂടിനു സമീപം കുഴിയെടുത്തു മൃതദേഹങ്ങൾ മൂടി. മൂടുന്നതിനു മുൻപ് എല്ലാവരുടെയും ശരീരത്തുണ്ടായിരുന്ന ആഭരണങ്ങൾ അഴിച്ചെടുത്തു. വീണ്ടും വീട്ടിൽ വെള്ളമൊഴിച്ചു കഴുകി. ഇതിനടുത്ത ദിവസവും അടിമാലിയിൽനിന്ന് അനീഷ് ലിബീഷിന്റെ വീട്ടിലെത്തി വീണ്ടും കൃഷ്ണന്റെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു.
അനീഷിന്റെ ഫോണ് കോളുകൾ ഉൾപ്പെടെ പരിശോധിച്ചതിനെത്തുടർന്നാണ് പ്രതികളെക്കുറിച്ചു സൂചനകൾ ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽനിന്നു വിവരം ലഭിച്ചിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മുന്നൂറോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കാരിക്കോട്ടെ വീട്ടിൽനിന്നാണ് ലിബീഷിനെ കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റികയും കത്തികളും പോലീസ് കണ്ടെടുത്തിരുന്നു. കൊല നടന്ന വീട്ടിൽനിന്നു കവർന്ന 20 പവനോളം സർണം വീണ്ടെടുക്കാനുണ്ട്. ഇതിനിടെ, കൂട്ടക്കൊലപാതകത്തിനു ശേഷം പോലീസ് പിടിക്കാതിരിക്കാനായി പ്രതികൾ അടിമാലിയിലെ അനീഷിന്റെ വീട്ടിൽ കോഴിയെ വെട്ടി പൂജയും നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.
എറണാകുളം റേഞ്ച് ഐജി വിജയ് സാഖറേ, എസ്പി കെ.ബി. വേണുഗോപാൽ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. തൊടുപുഴ ഡി വൈഎസ്പി കെ.പി.ജോസ്, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ആന്റണി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആറു സിഐമാരുൾപ്പെടെ 65 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കാര്യമായ തെളിവുകൾ അവശേഷിപ്പിക്കാതെ നടന്ന കൊലപാതകം തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡിജിപി ലോകനാഥ് ബെഹ്റ റിവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
കൃഷ്ണനെയും മകനെയും കുഴിച്ചിട്ടതു ജീവനോടെ
തൊടുപുഴ: മുണ്ടൻമുടി കന്പകക്കാനം കൂട്ടക്കൊലക്കേസ് ചുരുൾനിവരുന്പോൾ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ലിബിഷ് ബാബു. കന്പകക്കാനത്തു മന്ത്രവാദികുടുംബത്തിലെ നാലംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ അച്ഛനെയും മകനെയും ജീവനോടെ കുഴിച്ചുമൂടി എന്നാണു പ്രതിയുടെ വെളിപ്പെടുത്തൽ. കൃഷ്ണന്റെ സഹായി അനീഷ്, സുഹൃത്ത് ലിബിഷ് ബാബു എന്നിവരാണ് കൊലപാതകത്തിൽ പങ്കെടുത്തത്.
ഞായറാഴ്ച രാത്രി കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും മരണം ഉറപ്പാക്കിയ സംഘം തുടർന്ന് സ്ഥലംവിട്ടു. രണ്ടാമത്തെ ദിവസം രാത്രി പതിനൊന്നിന് ഇവർ വീണ്ടും മടങ്ങിയെത്തി. അപ്പോൾ മുറിയിൽ തലയ്ക്കു കൈ കൊടുത്ത് പ്രതികരിക്കാൻ കഴിയാതെ ഇരിക്കുന്ന അർജുനെയാണ് ഇവർ കാണുന്നത്. അവിടെയിരുന്ന ചുറ്റികകൊണ്ട് അർജുന്റെ തലയ്ക്കു വീണ്ടും അടിച്ചു. കത്തികൊണ്ടു കുത്തുകയും ചെയ്തു. ഇതോടെ എല്ലാവരും മരിച്ചെന്നായിരുന്നു പ്രതികളുടെ വിലയിരുത്തൽ. എന്നാൽ, കൃഷ്ണനും മകനും മരിച്ചിരുന്നില്ല.
മൃതദേഹങ്ങൾ വീടിനുള്ളിൽ സൂക്ഷിച്ചാൽ നാട്ടുകാർ അറിയുമെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കുഴിച്ചു ൂടാനും ഇരുവരും തീരുമാനിച്ചു. ഇതിനായി ആട്ടിൻകൂടിനു സമീപം ഒരു കുഴിയെടുത്തു നാലുപേരെയും അതിൽ ഇട്ടു മൂടുകയായിരുന്നു. എന്നാൽ, അപ്പോൾ കൃഷ്ണനും മകനും മരിച്ചിട്ടില്ലായിരുന്നുവെന്നു പോലീസ് പറയുന്നു. കാരണം, ഇവരുടെ ശ്വാസകോശത്തിൽനിന്ന് മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു.
പൂജ നടത്തിയിട്ടും പിടിക്കപ്പെട്ടു!
തൊടുപുഴ: മന്ത്രശക്തി തിരികെപ്പിടിക്കാൻ മന്ത്രവാദിയെത്തന്നെ കൊലപ്പെടുത്തിയ ശിഷ്യൻ അനീഷ് പിടിക്കപ്പെടാതിരിക്കാൻ അടിമാലിയിൽ പൂജ നടത്തി. കോഴിയുടെ തലയറത്താണ് പൂജ നടത്തിയതെന്നു ലിബിഷ് സമ്മതിച്ചു. ഗുരുനാഥന് 300 മൂർത്തിമാരുടെ ശക്തിയുണ്ടായിരുന്നെങ്കിൽ അതിലും വലിയൊരു മന്ത്രവാദിയായി മാറുകയായിരുന്നത്രേ അനീഷിന്റെ ലക്ഷ്യം.
കൊലപാതകം ചെയ്തത് ആരുമറിഞ്ഞില്ലെങ്കിലും ഏതെങ്കിലും മൂർത്തികളുടെ കോപമുണ്ടായാൽ പിടിക്കപ്പെടാമെന്ന ഭയം അനീഷിനുണ്ടായിരുന്നത്രേ. അതുകൊണ്ടാണ് അടിമാലിയിലെ വീട്ടിൽ പൂജ നടത്തിയതെന്നു ലിബിഷ് പറയുന്നു. മൂന്നു മാസം മുന്പാണ് ലിബിഷ് പട്ടിമറ്റത്തുള്ള ഒരു പെണ്കുട്ടിയെ വിവാഹം കഴിച്ചത്. അനീഷ് വയനാട്ടിൽനിന്ന് ഒരു പെണ്കുട്ടിയെ കൊണ്ടുവന്നു താമസിപ്പിക്കുന്നതായി വിവരമുണ്ടെന്നും പോലീസ് പറയുന്നു.
കൃഷ്ണനെ പുറത്തിറക്കാൻ ആടിനെ അടിച്ചു
തൊടുപുഴ: അർധരാത്രിയിൽ കൃഷ്ണന് പുറത്തിറങ്ങുന്ന ശീലമില്ല. മുൻ ശിഷ്യനായ അനീഷിന് ഇതറിയാമായിരുന്നു. അതിനാൽ മന്ത്രവാദിയായ കൃഷ്ണനെ രാത്രിയിൽ വീടിനു വെളിയിൽ ഇറക്കാൻ അനീഷ് ഒരു തന്ത്രം കണ്ടുപിടിച്ചു. വീട്ടിലെ ആടിനെ ക്രൂരമായി ആക്രമിക്കുക.
രാത്രി പന്ത്രണ്ടിനു ശേഷം വീടിനു സമീപം വന്നു ഫ്യൂസ് ഉൗരിയ രണ്ടംഗ സംഘം കൂട്ടിൽനിന്ന ആടിനെ കൈയിലിരുന്ന ഇരുന്പുപൈപ്പ് വച്ച് അടിച്ചു. ആടിന്റെ അലർച്ചയും ആട്ടിൻകൂട്ടിലെ ബഹളവും കേട്ടു കൃഷ്ണൻ അടുക്കളഭാഗത്തുള്ള വാതിൽ തുറന്നു പുറത്തേക്കിറങ്ങി. ഇതു പ്രതീക്ഷിച്ചു കൈയിൽ ഇരുന്പു പൈപ്പുമായിനിന്ന അനീഷ് ആദ്യത്തെ അടി തലയ്ക്കു കൊടുത്തു.
അലർച്ചയോടെ കൃഷ്ണൻ നിലത്തേക്കു വീണു. ഉടൻ കൃഷ്ണന്റെ അരയിൽ കെട്ടിയിരുന്ന ഏലസ് അനീഷ് അഴിച്ചുകളഞ്ഞു. ഇത് അഴിച്ചുകളഞ്ഞാൽ കൃഷ്ണന്റെ ശക്തി നഷ്ടപ്പെടുമെന്ന ധാരണയിലായിരുന്നു ഈ പ്രവൃത്തി.
മുറ്റത്തെ ബഹളം കേട്ടു തൊട്ടുപിന്നാലെ ഭാര്യ ഒാടിയെത്തി. ഇവർക്കിട്ടും അടിച്ചെങ്കിലും ഇവർ കൈകൊണ്ട് തട്ടിക്കളഞ്ഞിട്ട് അകത്തേക്കോടി. എന്നാൽ, പിന്നാലെ എത്തിയ അക്രമികൾ ഇവരെ വീണ്ടും ആക്രമിക്കുകയായിരുന്നു.
ആറുമാസം മുന്പെടുത്ത തീരുമാനം
തൊടുപുഴ: അന്ധവിശ്വാസത്തിന്റെയും ദുർമന്ത്രവാദത്തിന്റെയും പണക്കൊതിയുടെയും ബാക്കിപത്രമായിരുന്നു തൊടുപുഴയിൽ നടന്ന കൊലപാതകം. കൊലപാതകം നടത്താൻ മുഖ്യപ്രതി അനീഷ് ആറു മാസം മുന്പുതന്നെ പദ്ധതി തയാറാക്കിയിരുന്നെന്നാണ് പോലീസ് പറയുന്നത്.
തന്റെ മന്ത്രവാദമെല്ലാം പൊളിയുന്നതു കൃഷ്ണന്റെ മാന്ത്രികസിദ്ധി മൂലമാണെന്നു തെറ്റിദ്ധരിച്ച അനീഷ് ഇക്കാര്യത്തിൽ ഗുരുകൂടിയായ കൃഷ്ണനെ ഇല്ലായ്മ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കൃഷ്ണനു 300 മൂർത്തിമാരുടെ ശക്തിയുണ്ടെന്നാണത്രേ അനീഷ് വിശ്വസിച്ചിരുന്നത്.
മൂന്നു വർഷക്കാലം കൃഷ്ണന്റെ കൂടെനിന്നു മന്ത്രവാദവും ആഭിചാരകർമങ്ങളും പഠിച്ച അനീഷ് പിന്നീട് കൃഷ്ണനുമായി പിണങ്ങുകയായിരുന്നു. ഇതോടെ, തനിയെ മന്ത്രവാദം ചെയ്യാൻ തുടങ്ങി. എന്നാൽ, അനീഷ് ചെയ്യുന്നതെല്ലാം പൊളിയുകയായിരുന്നത്രേ. കൃഷ്ണന്റെ ശക്തി മൂലമാണ് തനിക്കു പരാജയം ഉണ്ടാകുന്നതെന്നായിരുന്നു ഇയാളുടെ വിശ്വാസം.
കൃഷ്ണനെ കൊലപ്പെടുത്തി വീട്ടിലിരിക്കുന്ന താളിയോല ഗ്രന്ഥങ്ങൾ തട്ടിയെടുക്കാൻ ആറു മാസം മുന്പ് തീരുമാനിച്ചിരുന്നു. അതോടെ, കൃഷ്ണന്റെ സിദ്ധി തനിക്കു സ്വന്തമാക്കാമെന്നും ഇയാൾ വിശ്വസിച്ചു. കൊലപ്പെടുത്താനുള്ള പദ്ധതി സുഹൃത്തായ ലിബിഷുമായി പങ്കുവച്ചു. എന്നാൽ, ലിബിഷ് ആദ്യം തയാറായില്ല. തുടർന്ന് ഇവിടെനിന്നു ലഭിക്കുന്ന വൻ തുകയും സ്വർണാഭരണങ്ങളും നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു. ഇതിനു ലിബിഷ് സമ്മതിച്ചു.
കൊലപാതകത്തിന് ജൂലൈ 29നു രാത്രി തെരഞ്ഞെടുത്തതും അനീഷാണ്. അതിനായി അടിമാലിയിൽനിന്നു ബൈക്കിലാണു ലിബിഷിന്റെ അടുത്ത് ഇയാൾ വന്നത്. ഇരുവരുടെയും പേരിൽ ഇതുവരെ ചില്ലറ അടിപിടിക്കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
മന്ത്രശക്തി ആവാഹിക്കാൻ കൊടുംക്രൂരത
തൊടുപുഴ: അന്ധവിശ്വാസവും പണക്കൊതിയും ലഹരിയായപ്പോൾ പതിനഞ്ച് കൊല്ലമായി പരസ്പരം അറിയാവുന്ന കുടുംബത്തെയാണ് അനീഷും കൂട്ടുപ്രതിയും കൊലപ്പെടുത്തിയത്. ബുള്ളറ്റിന്റെ ഷോക്ക് അബ്സോർബറിലെ ഇരുന്പുപൈപ്പാണ് ആക്രമണത്തിന് ഉപയോഗിച്ചത്. കൃഷ്ണനെ ഇല്ലാതാക്കിയാൽ അയാളുടെ പക്കലുണ്ടെന്നു കരുതുന്ന 300 മൂർത്തികളുടെ ശക്തി തനിക്കു ലഭിക്കുമെന്ന വിശ്വാസമായിരുന്നു അനീഷിന്.
കൃഷ്ണന്റെ കൈയിൽ നിരവധി താളിയോലകൾ ഉണ്ടെന്നും അതു സ്വന്തമാക്കിയാൽ ദുർമന്ത്രവാദം ചെയ്തു കോടികൾ സന്പാദിക്കാമെന്നും ഇയാൾ മോഹിച്ചു. കൃഷ്ണനിൽനിന്ന് ആഭിചാരകർമങ്ങൾ പഠിച്ച ഇയാൾ സ്വന്തം നിലയ്ക്കു ചെയ്തു തുടങ്ങിയെങ്കിലും ഒന്നും പ്രതീക്ഷതുപോലെ നടന്നില്ല. ഇതോടെ തന്റെ ശക്തികൂടി കൃഷ്ണൻ സ്വന്തമാക്കിയെന്ന ചിന്ത ഇയാളിൽ ശക്തിപ്പെട്ടു. ഇതു തിരിച്ചുപിടിക്കാനുള്ള സാഹസമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അയൽബന്ധമില്ലാത്തതു കൊലപാതകികൾക്ക് അവസരമായി
തൊടുപുഴ: മുണ്ടൻമുടി കന്പകക്കാനത്തു നാലാംഗ കുടുംബത്തെ ഇല്ലായ്മ ചെയ്യാൻ പ്രതികൾക്കു ധൈര്യം നൽകിയത് കൃഷ്ണന്റെയും കുടുംബത്തിന്റെയും ഒറ്റപ്പെട്ട ജീവിതം. ബന്ധുക്കളുമായും അയൽവാസികളുമായും ഈ കുടുംബത്തിനു യാതൊരു അടുപ്പവുമില്ലായിരുന്നു. മൂന്നു വർഷം കൃഷ്ണന്റെ കൂടെ നടന്ന അനീഷിന് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ഈ വീട്ടിലേക്ക് അയൽക്കാർ ഉൾപ്പെടെ ആരും വരില്ലെന്ന ഉറപ്പോടെയാണ് ഇവർ ആക്രമണപദ്ധതി തയാറാക്കിയത്.29ന് രാത്രി 12നു ശേഷം വീട്ടിലെത്തിയ അനീഷും സുഹൃത്തായ ലിബിഷും അതിനാൽ ആരെങ്കിലും ഒാടിയെത്തുമെന്ന ആശങ്ക തെല്ലുമില്ലാതെ കൃത്യം നിറവേറ്റി. മാത്രമല്ല, കൊലപാതകത്തിനു ശേഷം പിറ്റേന്നും ഈ വീട്ടിലേക്ക് കൂസലെന്യേ വരികയും ചെയ്തു.
ഈ വീട്ടിലേക്ക് അയൽവാസികൾ വരുന്നതു കൃഷ്ണൻ നേരത്തെതന്നെ വിലക്കിയിരുന്നു. നാലു സഹോദരങ്ങളും അവരുടെ കുടുംബങ്ങളും അധികം അകലെയല്ലാതെ താമസിച്ചിട്ടും അവരും ഈ വീട്ടിലേക്കു വരാറില്ലായിരുന്നു. അമ്മ മരിച്ചിട്ടുപോലും തറവാട്ടിലേക്കു പോകാത്തയാളാണു കൃഷ്ണൻ. ദുർമന്ത്രവാദവും മറ്റും നാട്ടുകാരെ ഇവരിൽനിന്നും അകറ്റിയിരുന്നു. ഇതെല്ലാം അനീഷിനറിയാമായിരുന്നു.
അയൽവാസികൾ തിരിഞ്ഞുനോക്കില്ലെന്നുറപ്പുള്ളതുകൊണ്ടാണ് കൊലപാതകത്തിന്റെ പിറ്റേന്നു രാത്രിയും അനീഷും ലിബിഷും വീണ്ടും ഈ വീട്ടിലേക്കു വന്നത്. അപ്പോഴും ആക്രമിക്കപ്പെട്ടവർ വീടിനുള്ളിലുണ്ട്. ഇവരിൽ കൃഷ്ണനും അർജുനനും അപ്പോൾ മരിച്ചിട്ടില്ലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്ക് അടിയേറ്റ അർജുൻ പ്രത്യേക മാനസികാവസ്ഥയിൽ വീടിന്റെ മുന്നിലെ മുറിയിൽ തലയ്ക്കു കൈ കൊടുത്തിരിക്കുന്നതും അവർ കണ്ടു. ഒരു ദിവസം പകൽ മുഴുവൻ ആക്രമണത്തിൽ പരിക്കേറ്റ അർജുൻ വീട്ടിനുള്ളിൽ കിടന്നു. അയൽവാസികളുമായോ ബന്ധുക്കളുമായോ അടുപ്പമുണ്ടായിരുന്നെങ്കിൽ ആരെങ്കിലും തിരക്കി എത്തിയാൽ രണ്ടു ജീവനുകളെങ്കിലും രക്ഷപ്പെടുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിങ്കളാഴ്ച രാത്രി വീണ്ടുമെത്തിയ സംഘം അർജുൻ മരിച്ചില്ലെന്നു കണ്ടു ചുറ്റികകൊണ്ട് വീണ്ടും ആക്രമിച്ച ശേഷം കുഴിച്ചിടുകയായിരുന്നു. രണ്ടാമത്തെ ദിവസം വന്നപ്പോഴാണ് പ്രതികൾ മുറി മുഴുവൻ കഴുകുന്നതും മൃതദേഹങ്ങൾ കുഴിച്ചുമൂടുന്നതും. അത്രയും നേരം നാട്ടുകാരുടെ ശ്രദ്ധ കിട്ടാതെ മരിച്ചവരും മരിക്കാത്തവരും കിടന്നു.