ഏറ്റുമാനൂർ: സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കുന്ന ജസ്റ്റിസ് കെ.എം. ജോസഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കാൻ കുടുംബാംഗങ്ങൾ ഡൽഹിയിലേക്ക്. അതിരന്പുഴയിലും കൊച്ചിയിൽനിന്നുമായി പതിനഞ്ചു പേരാണ് ഇന്നലെ നെടുന്പാശേരിയിൽനിന്നു യാത്രയായത്.
മകൻ വിനയ്, മകൾ ടാനിയ, സഹോദരി ശാന്തമ്മ എന്നിവരും കുടുംബാംഗങ്ങളും, സഹോദരൻ കെ.എം. കുര്യൻ, പിതൃസഹോദരപുത്രൻ ജോണി, പിതൃസഹോദരപൗത്രൻ രാജു ജോസഫ്, സുപ്രീംകോടതി അഭിഭാഷകരായ അദ്ദേഹത്തിന്റെ മകൾ റോസ് മേരി, ഭർത്താവ് ശരണ്‍ ചോപ്ര തുടങ്ങിയവർ അഭിമാന നിമിഷം നേരിൽ കാണാൻ ഡൽഹിയിൽ എത്തിയവരിൽ ഉൾപ്പെടുന്നു.
മകൻ വിനയ്, മകൾ ടാനിയ, സഹോദരി ശാന്തമ്മ എന്നിവരും കുടുംബാംഗങ്ങളും, സഹോദരൻ കെ.എം. കുര്യൻ, പിതൃസഹോദരപുത്രൻ ജോണി, പിതൃസഹോദരപൗത്രൻ രാജു ജോസഫ്, സുപ്രീംകോടതി അഭിഭാഷകരായ അദ്ദേഹത്തിന്റെ മകൾ റോസ് മേരി, ഭർത്താവ് ശരണ്‍ ചോപ്ര തുടങ്ങിയവർ അഭിമാന നിമിഷം നേരിൽ കാണാൻ ഡൽഹിയിൽ എത്തിയവരിൽ ഉൾപ്പെടുന്നു.