തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലേക്കു കടക്കാൻ യുഡിഎഫിന്റെ ഉന്നതാധികാര സമിതി ഇന്ന് മുഴുവൻദിന യോഗം ചേരുമ്പോഴും മുന്നണിക്കു നേതൃത്വം നൽകുന്ന കോണ്ഗ്രസിന്റെ നേതൃതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തെപ്പറ്റി മുന്നണിയിൽ ആശങ്ക. പുതിയ കെപിസിസി പ്രസിഡന്റിനെ ഏതു നിമിഷവും പ്രഖ്യാപിക്കാം എന്നു പറയുമ്പോഴും പ്രഖ്യാപനം നീളുന്നത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെയും ബാധിക്കുമെന്നതാണു മുന്നണി നേരിടുന്ന വെല്ലുവിളി.
വി.എം. സുധീരൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം താത്കാലിക പ്രസിഡന്റായി നിയമിതനായ എം.എം. ഹസന് മാറ്റമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. പുതിയ പ്രസിഡന്റിനെ സംബന്ധിച്ച് സംസ്ഥാനത്തെ നേതാക്കളുമായി ഹൈക്കമാൻഡ് ചർച്ചകളും പൂർത്തിയാക്കി. എന്നിട്ടും പ്രഖ്യാപനം മാത്രം വരുന്നില്ല. നിലവിലുള്ള സംഘടനാ സംവിധാനത്തിന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കടക്കാൻ പ്രായോഗികമായ തടസങ്ങളുണ്ട്. ഏതു നിമിഷവും മാറാവുന്ന സംഘടനാ നേതൃത്വം സ്വാഭാവികമായും ഒരു വർഷത്തോളം നീളുന്ന തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കടക്കാൻ താത്പര്യപ്പെടില്ല. ഇതുതന്നെയാണ് കോണ്ഗ്രസ് നേതൃത്വവും മുന്നണിയും ഇപ്പോൾ നേരിടുന്ന പ്രതിസന്ധി.
കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചതിനു ശേഷം പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതിൽ ബിജെപിയിലും രൂക്ഷമായ തർക്കം നിലനിന്നിരുന്നു. എന്നാൽ, പി.എസ്. ശ്രീധരൻ പിള്ളയെ പ്രസിഡന്റായി നിയമിച്ച് ബിജെപി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു സജീവമായി കടന്നിരിക്കുകയാണ്. ഇടതുപക്ഷവും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾക്കു രൂപം നൽകിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്കു കടക്കാൻ അവരുടെ സംഘടനാ സംവിധാനം തയാറാണ്. ഈ ഘട്ടത്തിലും യുഡിഎഫിനു കാഴ്ചക്കാരായി നിൽക്കേണ്ടിവരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷം യുഡിഎഫിനു നഷ്ടങ്ങളുടെ കണക്കേ പറയാനുണ്ടായിരുന്നുള്ളു. ആദ്യം കേരള കോണ്ഗ്രസ്- എമ്മും പിന്നാലെ ജനതാദൾ-യുവും മുന്നണി വിട്ടു. ഉപതെരഞ്ഞെടുപ്പു നടന്ന രണ്ട് ലീഗ് മണ്ഡലങ്ങൾ നിലനിർത്താൻ സാധിച്ചതു മാത്രമായിരുന്നു അവർക്ക് ആശ്വസിക്കാൻ വക നൽകിയത്. എന്നാൽ, ഇരുമുന്നണികൾക്കും തുല്യബലമുണ്ടെന്നു കരുതപ്പെട്ടിരുന്ന ചെങ്ങന്നൂരിലെ കനത്ത തോൽവി അവരുടെ ആത്മവിശ്വാസം തകർക്കുന്നതായിരുന്നു.
ഇതിനിടെ കേരള കോണ്ഗ്രസ് എമ്മിനെ മുന്നണിയിലേക്കു മടക്കിക്കൊണ്ടു വരാൻ സാധിച്ചെങ്കിലും ചെങ്ങന്നൂർ തോൽവി ചോദ്യചിഹ്നമായി നിൽക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായി തിരിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിനു മാറ്റം വന്നിട്ടില്ലെന്ന് ചെങ്ങന്നൂർ തെളിയിച്ചു. കോണ്ഗ്രസിനെയും യുഡിഎഫിനെയും പിന്തുണച്ചിരുന്ന ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തേക്കു ചുവടുമാറ്റിയ പ്രവണത ചെങ്ങന്നൂരിൽ കുറേക്കൂടി ശക്തമായി പ്രകടമായി.
ഈ സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ ഇന്ന് യുഡിഎഫ് യോഗം നെയ്യാർ ഡാമിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ചേരുന്നത്. ചടങ്ങിനു യോഗംചേർന്നു പെട്ടെന്നു പിരിയുന്നതിൽനിന്നു വ്യത്യസ്തമായി ഒരു ദിവസം മുഴുവൻ ഗൗരവമായ ചർച്ചകൾ നടത്താനാണ് തീരുമാനിച്ചിരുന്നത്.
ബിജെപി കേരളത്തിൽ യുഡിഎഫിന്റെ പ്രധാന എതിരാളിയല്ലെന്നു പറയുമ്പോഴും അവർ നേടുന്ന വോട്ടുകൾ പല മണ്ഡലങ്ങളിലും തങ്ങളുടെ വോട്ടുബാങ്കിലാണ് വിള്ളൽ വീഴ്ത്തുന്നതെന്ന ബോധ്യം നേതൃത്വത്തിനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വിഹിതം വർധിച്ചപ്പോൾ കൂടുതൽ നഷ്ടമുണ്ടായത് യുഡിഎഫിനായിരുന്നു. അവരുടെ പരാജയത്തിന്റെ പ്രധാന കാരണം അതല്ലെങ്കിൽ പോലും.
ബിജെപിയെ നേരിടാൻ കേരളത്തിൽ സിപിഎമ്മിനേ സാധിക്കൂ എന്ന ധാരണ പരത്താൻ സിപിഎമ്മിനും ഇടതുമുന്നണിക്കും സാധിക്കുന്നുണ്ട്. ഈ പ്രചാരണത്തിനു തടയിടാനും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളും നേടാനുമുള്ള ശ്രമകരമായ ദൗത്യത്തിലേക്കുള്ള ആദ്യചുവടു വയ്പായാണ് ഇന്നത്തെ യുഡിഎഫ് നേതൃയോഗത്തെ കാണുന്നത്.
വി.എം. സുധീരൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം താത്കാലിക പ്രസിഡന്റായി നിയമിതനായ എം.എം. ഹസന് മാറ്റമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. പുതിയ പ്രസിഡന്റിനെ സംബന്ധിച്ച് സംസ്ഥാനത്തെ നേതാക്കളുമായി ഹൈക്കമാൻഡ് ചർച്ചകളും പൂർത്തിയാക്കി. എന്നിട്ടും പ്രഖ്യാപനം മാത്രം വരുന്നില്ല. നിലവിലുള്ള സംഘടനാ സംവിധാനത്തിന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കടക്കാൻ പ്രായോഗികമായ തടസങ്ങളുണ്ട്. ഏതു നിമിഷവും മാറാവുന്ന സംഘടനാ നേതൃത്വം സ്വാഭാവികമായും ഒരു വർഷത്തോളം നീളുന്ന തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കടക്കാൻ താത്പര്യപ്പെടില്ല. ഇതുതന്നെയാണ് കോണ്ഗ്രസ് നേതൃത്വവും മുന്നണിയും ഇപ്പോൾ നേരിടുന്ന പ്രതിസന്ധി.
കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചതിനു ശേഷം പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതിൽ ബിജെപിയിലും രൂക്ഷമായ തർക്കം നിലനിന്നിരുന്നു. എന്നാൽ, പി.എസ്. ശ്രീധരൻ പിള്ളയെ പ്രസിഡന്റായി നിയമിച്ച് ബിജെപി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു സജീവമായി കടന്നിരിക്കുകയാണ്. ഇടതുപക്ഷവും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾക്കു രൂപം നൽകിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്കു കടക്കാൻ അവരുടെ സംഘടനാ സംവിധാനം തയാറാണ്. ഈ ഘട്ടത്തിലും യുഡിഎഫിനു കാഴ്ചക്കാരായി നിൽക്കേണ്ടിവരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷം യുഡിഎഫിനു നഷ്ടങ്ങളുടെ കണക്കേ പറയാനുണ്ടായിരുന്നുള്ളു. ആദ്യം കേരള കോണ്ഗ്രസ്- എമ്മും പിന്നാലെ ജനതാദൾ-യുവും മുന്നണി വിട്ടു. ഉപതെരഞ്ഞെടുപ്പു നടന്ന രണ്ട് ലീഗ് മണ്ഡലങ്ങൾ നിലനിർത്താൻ സാധിച്ചതു മാത്രമായിരുന്നു അവർക്ക് ആശ്വസിക്കാൻ വക നൽകിയത്. എന്നാൽ, ഇരുമുന്നണികൾക്കും തുല്യബലമുണ്ടെന്നു കരുതപ്പെട്ടിരുന്ന ചെങ്ങന്നൂരിലെ കനത്ത തോൽവി അവരുടെ ആത്മവിശ്വാസം തകർക്കുന്നതായിരുന്നു.
ഇതിനിടെ കേരള കോണ്ഗ്രസ് എമ്മിനെ മുന്നണിയിലേക്കു മടക്കിക്കൊണ്ടു വരാൻ സാധിച്ചെങ്കിലും ചെങ്ങന്നൂർ തോൽവി ചോദ്യചിഹ്നമായി നിൽക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായി തിരിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിനു മാറ്റം വന്നിട്ടില്ലെന്ന് ചെങ്ങന്നൂർ തെളിയിച്ചു. കോണ്ഗ്രസിനെയും യുഡിഎഫിനെയും പിന്തുണച്ചിരുന്ന ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തേക്കു ചുവടുമാറ്റിയ പ്രവണത ചെങ്ങന്നൂരിൽ കുറേക്കൂടി ശക്തമായി പ്രകടമായി.
ഈ സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ ഇന്ന് യുഡിഎഫ് യോഗം നെയ്യാർ ഡാമിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ചേരുന്നത്. ചടങ്ങിനു യോഗംചേർന്നു പെട്ടെന്നു പിരിയുന്നതിൽനിന്നു വ്യത്യസ്തമായി ഒരു ദിവസം മുഴുവൻ ഗൗരവമായ ചർച്ചകൾ നടത്താനാണ് തീരുമാനിച്ചിരുന്നത്.
ബിജെപി കേരളത്തിൽ യുഡിഎഫിന്റെ പ്രധാന എതിരാളിയല്ലെന്നു പറയുമ്പോഴും അവർ നേടുന്ന വോട്ടുകൾ പല മണ്ഡലങ്ങളിലും തങ്ങളുടെ വോട്ടുബാങ്കിലാണ് വിള്ളൽ വീഴ്ത്തുന്നതെന്ന ബോധ്യം നേതൃത്വത്തിനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വിഹിതം വർധിച്ചപ്പോൾ കൂടുതൽ നഷ്ടമുണ്ടായത് യുഡിഎഫിനായിരുന്നു. അവരുടെ പരാജയത്തിന്റെ പ്രധാന കാരണം അതല്ലെങ്കിൽ പോലും.
ബിജെപിയെ നേരിടാൻ കേരളത്തിൽ സിപിഎമ്മിനേ സാധിക്കൂ എന്ന ധാരണ പരത്താൻ സിപിഎമ്മിനും ഇടതുമുന്നണിക്കും സാധിക്കുന്നുണ്ട്. ഈ പ്രചാരണത്തിനു തടയിടാനും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളും നേടാനുമുള്ള ശ്രമകരമായ ദൗത്യത്തിലേക്കുള്ള ആദ്യചുവടു വയ്പായാണ് ഇന്നത്തെ യുഡിഎഫ് നേതൃയോഗത്തെ കാണുന്നത്.