പത്തനംതിട്ട: സംഭരണികളിലെ ജലനിരപ്പ് പൂർണതോതിൽ എത്തിയപ്പോഴും ശബരിഗിരി ജലവൈദ്യുതി പദ്ധതിയിൽ ഉത്പാദന വർധനയില്ല. രണ്ട് ജനറേറ്ററുകൾ തകരാറിലായതാണ് കാരണം. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയാണ് മൂഴിയാറിലേത്. 340 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. ആറു ജനറേറ്ററുകളാണ് പദ്ധതിയിലുള്ളത്.
വർഷങ്ങൾക്കു ശേഷമാണ് പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് 90 ശതമാനത്തിനു മുകളിലെത്തുന്നത്. പന്പ, കക്കി സംഭരണികളിൽ ഇന്നലത്തെ ജലനിരപ്പ് 94.95 ശതമാനമാണ്. മഴ ശമിച്ചതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്കിന്റെ വേഗം കുറഞ്ഞു.
എന്നാൽ, ഉത്പാദനത്തിൽ വർധനയില്ലാത്തതിനാൽ ജലനിരപ്പ് നിലനിർത്തിവരികയാണ്. കക്കി - ആനത്തോട് സംഭരണിയിലെ ജലനിരപ്പ് ഏതാണ്ട് പൂർണസംഭരണ ശേഷിക്കടുത്താണ്. മഴ തുടർന്നാൽ ഷട്ടറുകൾ ഏതു സമയവും തുറക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നു. കക്കിയിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചിട്ടില്ല.
കാലവർഷത്തിൽ സംഭരണി നിറയുന്നതു വർഷങ്ങൾക്കു ശേഷമാണ്. 2007ൽ തുലാം വർഷ സമയത്താണ് സംഭരണി തുറക്കേണ്ട സാഹചര്യമുണ്ടായത്. മഴ ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ സംഭരണി തുറക്കാതെ തരമില്ലെന്ന സ്ഥിതിയാണെന്നു കെഎസ്ഇബി അധികൃതരും പറയുന്നു. ഉത്പാദനം കൂട്ടി ജലനിരപ്പ് നിയന്ത്രിക്കാനാകുന്നില്ല.
പ്രതിദിനം ശരാശരി 5.2 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശബരിഗിരിയിൽ നിലവിൽ ഉത്പാദിപ്പിക്കുന്നത്. പ്രവർത്തനക്ഷമമല്ലാതായ രണ്ട് ജനറേറ്ററുകൾ കൂടി ഓടിയിരുന്നെങ്കിൽ ഉത്പാദനം 7.5 ദശലക്ഷം യൂണിറ്റ് ഉത്പാദനത്തിലെത്താമായിരുന്നു. അഞ്ചാംനന്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിക്കു വേണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. ജൂണ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ഒരു ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണി നടത്താറുള്ളതാണ്.
ഇതിനു പിന്നാലെയാണ് നാലാം നന്പർ ജനറേറ്റററിൽ ചില തകരാറുകളുണ്ടായത്. പിന്നീട് ഇതും വാർഷിക അറ്റകുറ്റപ്പണിക്കുവേണ്ടി മാറ്റി. ഒരെണ്ണം അടുത്തയാഴ്ചയോടെ പ്രവർത്തനക്ഷമമാക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ഉത്പാദനത്തിൽ വർധന പ്രതീക്ഷിക്കുന്നു.
ശബരിഗിരിയിൽനിന്നു പുറത്തുവിടുന്ന വെള്ളം ഉപയോഗിച്ച് കക്കാട് പദ്ധതിയിലെ രണ്ട് ജനറേറ്ററുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്. 50 മെഗാവാട്ടാണ് കക്കാട് പദ്ധതിയുടെ സ്ഥാപിതശേഷി.
ഇതിനു താഴെയായി അള്ളുങ്കൽ (ഏഴ് മെഗാവാട്ട്), കാരിക്കയം (15 മെഗാവാട്ട്), മണിയാർ (12 മെഗാവാട്ട്), പെരുനാട് (4 മെഗാവാട്ട്, പെരുന്തേനരുവി (ആറ് മെഗാവാട്ട്) എന്നീ ചെറുകിട പദ്ധതികളും പ്രവർത്തനക്ഷമമാണ്.
ബിജു കുര്യൻ
വർഷങ്ങൾക്കു ശേഷമാണ് പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് 90 ശതമാനത്തിനു മുകളിലെത്തുന്നത്. പന്പ, കക്കി സംഭരണികളിൽ ഇന്നലത്തെ ജലനിരപ്പ് 94.95 ശതമാനമാണ്. മഴ ശമിച്ചതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്കിന്റെ വേഗം കുറഞ്ഞു.
എന്നാൽ, ഉത്പാദനത്തിൽ വർധനയില്ലാത്തതിനാൽ ജലനിരപ്പ് നിലനിർത്തിവരികയാണ്. കക്കി - ആനത്തോട് സംഭരണിയിലെ ജലനിരപ്പ് ഏതാണ്ട് പൂർണസംഭരണ ശേഷിക്കടുത്താണ്. മഴ തുടർന്നാൽ ഷട്ടറുകൾ ഏതു സമയവും തുറക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നു. കക്കിയിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചിട്ടില്ല.
കാലവർഷത്തിൽ സംഭരണി നിറയുന്നതു വർഷങ്ങൾക്കു ശേഷമാണ്. 2007ൽ തുലാം വർഷ സമയത്താണ് സംഭരണി തുറക്കേണ്ട സാഹചര്യമുണ്ടായത്. മഴ ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ സംഭരണി തുറക്കാതെ തരമില്ലെന്ന സ്ഥിതിയാണെന്നു കെഎസ്ഇബി അധികൃതരും പറയുന്നു. ഉത്പാദനം കൂട്ടി ജലനിരപ്പ് നിയന്ത്രിക്കാനാകുന്നില്ല.
പ്രതിദിനം ശരാശരി 5.2 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശബരിഗിരിയിൽ നിലവിൽ ഉത്പാദിപ്പിക്കുന്നത്. പ്രവർത്തനക്ഷമമല്ലാതായ രണ്ട് ജനറേറ്ററുകൾ കൂടി ഓടിയിരുന്നെങ്കിൽ ഉത്പാദനം 7.5 ദശലക്ഷം യൂണിറ്റ് ഉത്പാദനത്തിലെത്താമായിരുന്നു. അഞ്ചാംനന്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിക്കു വേണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. ജൂണ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ഒരു ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണി നടത്താറുള്ളതാണ്.
ഇതിനു പിന്നാലെയാണ് നാലാം നന്പർ ജനറേറ്റററിൽ ചില തകരാറുകളുണ്ടായത്. പിന്നീട് ഇതും വാർഷിക അറ്റകുറ്റപ്പണിക്കുവേണ്ടി മാറ്റി. ഒരെണ്ണം അടുത്തയാഴ്ചയോടെ പ്രവർത്തനക്ഷമമാക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ഉത്പാദനത്തിൽ വർധന പ്രതീക്ഷിക്കുന്നു.
ശബരിഗിരിയിൽനിന്നു പുറത്തുവിടുന്ന വെള്ളം ഉപയോഗിച്ച് കക്കാട് പദ്ധതിയിലെ രണ്ട് ജനറേറ്ററുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്. 50 മെഗാവാട്ടാണ് കക്കാട് പദ്ധതിയുടെ സ്ഥാപിതശേഷി.
ഇതിനു താഴെയായി അള്ളുങ്കൽ (ഏഴ് മെഗാവാട്ട്), കാരിക്കയം (15 മെഗാവാട്ട്), മണിയാർ (12 മെഗാവാട്ട്), പെരുനാട് (4 മെഗാവാട്ട്, പെരുന്തേനരുവി (ആറ് മെഗാവാട്ട്) എന്നീ ചെറുകിട പദ്ധതികളും പ്രവർത്തനക്ഷമമാണ്.
ബിജു കുര്യൻ