തിരുവനന്തപുരം: മുൻ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്മെന്റ് നടത്താനുള്ള ശ്രമം പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ഉപേക്ഷിച്ചു. അഖിലേന്ത്യാ ക്വോട്ടാ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാം ഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചാൽ മതിയെന്ന നിലപാടിലേക്ക് സംസ്ഥാന പ്രവേശന കമ്മീഷണറേറ്റ് മാറി.
കഴിഞ്ഞ ആഴ്ചവരെ മുൻ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം രണ്ടാംഘട്ട അലോട്ട്മെന്റ് നടത്താനായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ തീരുമാനം. നീറ്റ് പരീക്ഷ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സിബിഎസ്ഇ സമീപിച്ചിരുന്നു.
ഇതിന്റെ അന്തിമ തീരുമാനം കഴിഞ്ഞ 20 നുള്ളിൽ ഉണ്ടാകുമെന്നും ആ പശ്ചാത്തലത്തിൽ പഴയ ഷെഡ്യൂൾ അനുസരിച്ച് രണ്ടാം ഘട്ട അലോട്ട്മെന്റ് നടത്താമെന്നുമായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ പ്രതീക്ഷ.
എന്നാൽ, മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും മുംബൈ ഹൈക്കോടതിയിൽ ഇത്തരത്തിൽ മറ്റൊരു കേസ് നിലനില്ക്കുന്നുണ്ട്. ഇതിന്റെ വിധികൂടി വന്നാൽ മാത്രമേ അഖിലേന്ത്യാ ക്വോട്ടാ പ്രവേശന നടപടികൾ തുടരാൻ സാധിക്കുകയുള്ളൂ.
അഖിലേന്ത്യാ ക്വോട്ടാ പ്രവേശന നടപടികൾ പുനരാരംഭിക്കുന്നതനുസരിച്ച് മാത്രം സംസ്ഥാനത്തും രണ്ടാം ഘട്ട മെഡിക്കൽ അലോട്ട്മെന്റ് നടത്തിയാൽ മതിയെന്ന നിലപാടിലേക്ക് ഒടുവിൽ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് മാറുകയായിരുന്നു.
കഴിഞ്ഞ ആഴ്ചവരെ മുൻ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം രണ്ടാംഘട്ട അലോട്ട്മെന്റ് നടത്താനായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ തീരുമാനം. നീറ്റ് പരീക്ഷ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സിബിഎസ്ഇ സമീപിച്ചിരുന്നു.
ഇതിന്റെ അന്തിമ തീരുമാനം കഴിഞ്ഞ 20 നുള്ളിൽ ഉണ്ടാകുമെന്നും ആ പശ്ചാത്തലത്തിൽ പഴയ ഷെഡ്യൂൾ അനുസരിച്ച് രണ്ടാം ഘട്ട അലോട്ട്മെന്റ് നടത്താമെന്നുമായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ പ്രതീക്ഷ.
എന്നാൽ, മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും മുംബൈ ഹൈക്കോടതിയിൽ ഇത്തരത്തിൽ മറ്റൊരു കേസ് നിലനില്ക്കുന്നുണ്ട്. ഇതിന്റെ വിധികൂടി വന്നാൽ മാത്രമേ അഖിലേന്ത്യാ ക്വോട്ടാ പ്രവേശന നടപടികൾ തുടരാൻ സാധിക്കുകയുള്ളൂ.
അഖിലേന്ത്യാ ക്വോട്ടാ പ്രവേശന നടപടികൾ പുനരാരംഭിക്കുന്നതനുസരിച്ച് മാത്രം സംസ്ഥാനത്തും രണ്ടാം ഘട്ട മെഡിക്കൽ അലോട്ട്മെന്റ് നടത്തിയാൽ മതിയെന്ന നിലപാടിലേക്ക് ഒടുവിൽ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് മാറുകയായിരുന്നു.