തൃശൂർ: ഒല്ലൂർ തൈക്കാട്ടുശേരിയിലെ വീട്ടിൽനിന്ന് പട്ടാപ്പകൽ 50 പവനും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു. വൈദ്യരത്നം നഴ്സിംഗ് ഹോമിനു സമീപം വടക്കൂട്ട് ബാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് ഇന്നലെ രാവിലെ 8.30 നും 10നും ഇടയ്ക്ക് സ്വർണവും പണവും മോഷണം പോയത്.
രാവിലെ എട്ടരയ്ക്ക് ബാലകൃഷ്ണനും കുടുംബവും നടത്തറ ക്ഷേത്രത്തിലേക്ക് ദർശനത്തിനു പോയിരുന്നു. പത്തുമണിയോടെ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീടിന്റെ പിൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിലായിരുന്നു. അലമാരകളും തുറന്നു കിടന്നിരുന്നു. ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ബാലകൃഷ്ണന്റെ മക്കളുടെയും മരുമക്കളുടെയും ആഭരണങ്ങളാണ് നഷ്ടമായത്.
സംഭവമറിഞ്ഞ് ഒല്ലൂർ പോലീസും വിരലടയാള വിദഗ്ധരും ശ്വാനസേനയും വീട്ടിലെത്തി പരിശോധിച്ചു. ഒമ്പതു മണിയോടെ ഈ പരിസരത്തുകൂടി ഒരാൾ വരുന്നതും അരമണിക്കൂർ കഴിഞ്ഞ് ധൃതിയിൽ തിരിച്ചുപോകുന്നതും സമീപത്തെ സി സിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
രാവിലെ എട്ടരയ്ക്ക് ബാലകൃഷ്ണനും കുടുംബവും നടത്തറ ക്ഷേത്രത്തിലേക്ക് ദർശനത്തിനു പോയിരുന്നു. പത്തുമണിയോടെ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീടിന്റെ പിൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിലായിരുന്നു. അലമാരകളും തുറന്നു കിടന്നിരുന്നു. ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ബാലകൃഷ്ണന്റെ മക്കളുടെയും മരുമക്കളുടെയും ആഭരണങ്ങളാണ് നഷ്ടമായത്.
സംഭവമറിഞ്ഞ് ഒല്ലൂർ പോലീസും വിരലടയാള വിദഗ്ധരും ശ്വാനസേനയും വീട്ടിലെത്തി പരിശോധിച്ചു. ഒമ്പതു മണിയോടെ ഈ പരിസരത്തുകൂടി ഒരാൾ വരുന്നതും അരമണിക്കൂർ കഴിഞ്ഞ് ധൃതിയിൽ തിരിച്ചുപോകുന്നതും സമീപത്തെ സി സിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.