മങ്കൊന്പ്: കുട്ടനാടൻ ജനത ദുരിതക്കയത്തിലായിട്ടു ദിവസങ്ങളായിട്ടും സ്ഥലം എംഎൽഎയും ജില്ലയിൽനിന്നുള്ള മന്ത്രിമാരും ഇന്നലെ കേന്ദ്രസംഘത്തിനൊപ്പം മാത്രമാണ് എത്തിയതെന്ന് ആക്ഷേപം. കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി പ്രദേശത്ത് എത്താത്തതിനെച്ചൊല്ലി വ്യാപകമായി പ്രദേശവാസികൾ പരാതി ഉന്നയിച്ചിരുന്നു. ജില്ലയിൽ നിന്നു പ്രമുഖവകുപ്പുകൾ കൈകാര്യം ചെയ്യുന്ന മൂന്നു മന്ത്രിമാരുണ്ടായിട്ടും ആരുമെത്തിയില്ലെന്നും ആക്ഷേപമുണ്ടായി.
കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായിക്കൊണ്ടിരിക്കെ 17നു കൃഷിമന്ത്രി സുനിൽകുമാർ ദുരിതബാധിത മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. 18നു ചേർന്ന മന്ത്രിസഭാ യോഗം ആശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുക അനുവദിക്കുകയും 19നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സന്ദർശിക്കുകയും ചെയ്തിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപിയും സ്ഥലത്തെത്തി. അദ്ദേഹം വിഷയം പാർലമെന്റിലും ഉന്നയിച്ചിരുന്നു.
കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്ഥലം സന്ദർശിച്ചു. പ്രദേശത്തുള്ള രാഷ്ട്രീയ നേതാക്കളും പ്രവർത്തകരുമെല്ലാം ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലം സന്ദർശിക്കണമെന്ന ആവശ്യവും പ്രദേശത്തു സജീവമാണ്.
ഇതിനിടെ, എംപിക്കും എംഎൽഎയ്ക്കുമെതിരേ ട്രോളുകളും വന്നുതുടങ്ങി. കുട്ടനാടൻ ജനതയുടെ കാത്തിരിപ്പിനു വിരാമമിട്ട് എല്ലാ വീടുകളിലും വെള്ളമെത്തിച്ച എംപിക്കും എംഎൽഎയ്ക്കും അഭിനന്ദനങ്ങൾ എന്നിങ്ങനെ തുടങ്ങിയവയായിരുന്നു ട്രോളുകൾ.
അതേസമയം, ചികിത്സയിലായതിനാൽ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും തനിക്ക് എത്താനാകില്ലെന്നും തന്റെ ആൾക്കാർ ദുരിതാശ്വാസ പ്രവർത്തന രംഗങ്ങളിൽ സജീവമായുണ്ടെന്നും തോമസ് ചാണ്ടി എംഎൽഎ പറയുന്നു.
കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായിക്കൊണ്ടിരിക്കെ 17നു കൃഷിമന്ത്രി സുനിൽകുമാർ ദുരിതബാധിത മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. 18നു ചേർന്ന മന്ത്രിസഭാ യോഗം ആശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുക അനുവദിക്കുകയും 19നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സന്ദർശിക്കുകയും ചെയ്തിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപിയും സ്ഥലത്തെത്തി. അദ്ദേഹം വിഷയം പാർലമെന്റിലും ഉന്നയിച്ചിരുന്നു.
കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്ഥലം സന്ദർശിച്ചു. പ്രദേശത്തുള്ള രാഷ്ട്രീയ നേതാക്കളും പ്രവർത്തകരുമെല്ലാം ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലം സന്ദർശിക്കണമെന്ന ആവശ്യവും പ്രദേശത്തു സജീവമാണ്.
ഇതിനിടെ, എംപിക്കും എംഎൽഎയ്ക്കുമെതിരേ ട്രോളുകളും വന്നുതുടങ്ങി. കുട്ടനാടൻ ജനതയുടെ കാത്തിരിപ്പിനു വിരാമമിട്ട് എല്ലാ വീടുകളിലും വെള്ളമെത്തിച്ച എംപിക്കും എംഎൽഎയ്ക്കും അഭിനന്ദനങ്ങൾ എന്നിങ്ങനെ തുടങ്ങിയവയായിരുന്നു ട്രോളുകൾ.
അതേസമയം, ചികിത്സയിലായതിനാൽ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും തനിക്ക് എത്താനാകില്ലെന്നും തന്റെ ആൾക്കാർ ദുരിതാശ്വാസ പ്രവർത്തന രംഗങ്ങളിൽ സജീവമായുണ്ടെന്നും തോമസ് ചാണ്ടി എംഎൽഎ പറയുന്നു.