തൃശൂർ: പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകുന്ന ദുരിതാശ്വാസഫണ്ട് അപര്യാപ്തമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേന്ദ്രസഹായത്തുകയിലും മാനദണ്ഡങ്ങളിലും കാതലായ മാറ്റം വേണം. കടൽക്ഷോഭത്തെ പ്രകൃതിദുരന്തമായി കേന്ദ്രസർക്കാർ കാണുന്നില്ല. ഇതു തെറ്റാണ്. കടൽക്ഷോഭവും അതേത്തുടർന്നുള്ള നാശനഷ്ടങ്ങളും പ്രകൃതിദുരന്തമായി കാണാൻ കേന്ദ്രം തയാറാകണം.
വീടു തകർന്നവർക്ക് നാലുലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകുമ്പോൾ വെറും 95,000 രൂപ മാത്രമാണ് കേന്ദ്രസഹായമെന്നു മേഴ്സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി. വാഴ നശിച്ചാൽ കേരളം 300 രൂപ നൽകും. പക്ഷേ, കേന്ദ്രസഹായം വെറും അഞ്ചു രൂപയാണ് - മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
വീടു തകർന്നവർക്ക് നാലുലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകുമ്പോൾ വെറും 95,000 രൂപ മാത്രമാണ് കേന്ദ്രസഹായമെന്നു മേഴ്സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി. വാഴ നശിച്ചാൽ കേരളം 300 രൂപ നൽകും. പക്ഷേ, കേന്ദ്രസഹായം വെറും അഞ്ചു രൂപയാണ് - മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.