തിരുവനന്തപുരം: ഓണം വരുന്ന ഓഗസ്റ്റ് മാസം സംസ്ഥാന സർക്കാരിന് 12,000 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരുമെന്നു ധനവകുപ്പ്. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടുത്ത മാസം രണ്ടു ശന്പളവും പെൻഷനും നൽകണം. കൂടാതെ ബോണസും ഉത്സവ ബത്തയും നൽകേണ്ടതുണ്ട്.
ഇതുകൂടാതെ ക്ഷേമ പെൻഷനുകളും കുടിശിക സഹിതം വിതരണം ചെയ്യണം. പുതുതായി ക്ഷേമപെൻഷനിൽ ഉൾപ്പെടുത്തിയവർക്കും തുക നൽകണം.
അടുത്ത മാസം ഒന്നു മുതൽ ജൂലൈയിലെ ശന്പളം നൽകണം. ഓഗസ്റ്റ് 25നു തിരുവോണമായതിനാൽ 20നു മുൻപ് ഓഗസ്റ്റ് മാസത്തെ ശന്പളവും മുൻകൂറായി നൽകണം. പെൻഷനും നേരത്തെ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതുകൂടാതെ ക്ഷേമ പെൻഷനുകളും കുടിശിക സഹിതം വിതരണം ചെയ്യണം. പുതുതായി ക്ഷേമപെൻഷനിൽ ഉൾപ്പെടുത്തിയവർക്കും തുക നൽകണം.
അടുത്ത മാസം ഒന്നു മുതൽ ജൂലൈയിലെ ശന്പളം നൽകണം. ഓഗസ്റ്റ് 25നു തിരുവോണമായതിനാൽ 20നു മുൻപ് ഓഗസ്റ്റ് മാസത്തെ ശന്പളവും മുൻകൂറായി നൽകണം. പെൻഷനും നേരത്തെ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.