കോട്ടയം: ഇടതുകാൽ വേദനയില്ലാതെ നിലത്തുറപ്പിക്കാനായതിന്റെ ആശ്വാസത്തിലാണ് സിസ്റ്റർ കൃപ മരിയ. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിൽ നടത്തിയ ഇടുപ്പിലെ ബോൾ ആൻഡ് സോക്കറ്റ് മാറ്റ (ഹിപ്പ് ജോയിന്റ് റിപ്ലേയ്സ്മെന്റ്) ശസ്ത്രക്രിയയാണ് സിസ്റ്റർ കൃപ മരിയ(30)യ്ക്കു രക്ഷയായത്.
സിസ്റ്റർ കൃപ ജനിച്ചപ്പോൾതന്നെ ഇടത് ഇടുപ്പിനു ബോൾ ആൻഡ് സോക്കറ്റ് ഇല്ലായിരുന്നു. ഇതോടെ ഇടതുകാലിനു നീളക്കുറവ് അനുഭവപ്പെട്ട് ഇരിക്കാനും നിൽക്കാനും സാധിക്കാതെ ദുരിതപ്പെട്ടു. ഒരാഴ്ച മുന്പ് കൃത്രിമമായി നിർമിച്ച ഇടുപ്പിലെ ബോൾ ആൻഡ് സോക്കറ്റ് മെഡിക്കൽ സെന്ററിൽ മൂന്നര മണിക്കൂർ ശസ്ത്രക്രിയയിലുടെ വച്ചുപിടിപ്പിക്കുകയായിരുന്നു.
ബോൾ ആൻഡ് സോക്കറ്റ് ഇല്ലാതിരുന്നതിനാൽ ഇടുപ്പിലെ അസ്ഥികൾക്കു ബലക്ഷയം സംഭവിച്ചിരുന്നു. ഞരന്പുകൾക്കു ക്ഷതം സംഭവിച്ചാൽ തളർച്ചയുണ്ടാകാമെന്നിരിക്കേ സങ്കീർണമായിരുന്നു ശസ്ത്രക്രിയ. ഇടുപ്പിൽ ദ്വാരമുണ്ടാക്കിയ ശേഷം കാലിലെ അസ്ഥി അല്പം മുറിച്ചു മാറ്റിയാണു കൃത്രിമ ബോൾ ആൻഡ് സോക്കറ്റ് സ്ഥാപിച്ചത്. തുടർന്നു സ്റ്റീൽ ബാറിട്ടു മുറുക്കി.
ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ കൃപാ മരിയയുടെ വലതുകാലിന്റെ ഇടുപ്പിലെ ബോൾ ആൻഡ് സോക്കറ്റിന്റെ അതേ വലിപ്പത്തിലാണു കൃത്രിമമായ ബോൾ ആൻഡ് സോക്കറ്റും നിർമിച്ചത്. ഇതോടെ രണ്ടു കാലുകൾക്കും ഒരേ നീളമായി. മൂന്നു മാസത്തെ വിശ്രമത്തിനും ഫിസിയോ തെറാപ്പിക്കും ശേഷം സുഖമായി നടക്കാനാകുമെന്നു ഡോക്ടർമാർ പറഞ്ഞു.
ആലപ്പുഴ എടത്വ പുത്തൻതറ ഫ്രാൻസിസ് -എൽസമ്മ ദന്പതികളുടെ മകളാണു സിസ്റ്റർ കൃപാ മരിയ. മാർച്ച് നാലിനുണ്ടായ വീഴ്ചയെത്തുടർന്നാണു മെഡിക്കൽ സെന്ററിലെത്തിയത്.
ഓർത്തോപീഡിയാക് സർജൻമാരായ ഡോ. കെ.എം. മാത്യു പുതിയിടം, ഡോ. അനിൽ ജോണ്, ഡോ. പ്രശാന്ത്കുമാർ, അനസ്തസ്റ്റിസ്റ്റുകളായ ഡോ. സന്തോഷ് സഖറിയ, ഡോ. ആനി, തിയറ്റർ ഇൻചാർജ് സിസ്റ്റർ സൗമ്യ എസ്എച്ച് എന്നിവർ ചേർന്നാണു ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി ഡയറക്ടർ സിസ്റ്റർ ആലീസ് മണിയങ്ങാട്ട് എസ്എച്ച്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ദീപ എസ്എച്ച് എന്നിവർ അറിയിച്ചു.
ജെവിൻ കോട്ടൂർ
സിസ്റ്റർ കൃപ ജനിച്ചപ്പോൾതന്നെ ഇടത് ഇടുപ്പിനു ബോൾ ആൻഡ് സോക്കറ്റ് ഇല്ലായിരുന്നു. ഇതോടെ ഇടതുകാലിനു നീളക്കുറവ് അനുഭവപ്പെട്ട് ഇരിക്കാനും നിൽക്കാനും സാധിക്കാതെ ദുരിതപ്പെട്ടു. ഒരാഴ്ച മുന്പ് കൃത്രിമമായി നിർമിച്ച ഇടുപ്പിലെ ബോൾ ആൻഡ് സോക്കറ്റ് മെഡിക്കൽ സെന്ററിൽ മൂന്നര മണിക്കൂർ ശസ്ത്രക്രിയയിലുടെ വച്ചുപിടിപ്പിക്കുകയായിരുന്നു.
ബോൾ ആൻഡ് സോക്കറ്റ് ഇല്ലാതിരുന്നതിനാൽ ഇടുപ്പിലെ അസ്ഥികൾക്കു ബലക്ഷയം സംഭവിച്ചിരുന്നു. ഞരന്പുകൾക്കു ക്ഷതം സംഭവിച്ചാൽ തളർച്ചയുണ്ടാകാമെന്നിരിക്കേ സങ്കീർണമായിരുന്നു ശസ്ത്രക്രിയ. ഇടുപ്പിൽ ദ്വാരമുണ്ടാക്കിയ ശേഷം കാലിലെ അസ്ഥി അല്പം മുറിച്ചു മാറ്റിയാണു കൃത്രിമ ബോൾ ആൻഡ് സോക്കറ്റ് സ്ഥാപിച്ചത്. തുടർന്നു സ്റ്റീൽ ബാറിട്ടു മുറുക്കി.
ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ കൃപാ മരിയയുടെ വലതുകാലിന്റെ ഇടുപ്പിലെ ബോൾ ആൻഡ് സോക്കറ്റിന്റെ അതേ വലിപ്പത്തിലാണു കൃത്രിമമായ ബോൾ ആൻഡ് സോക്കറ്റും നിർമിച്ചത്. ഇതോടെ രണ്ടു കാലുകൾക്കും ഒരേ നീളമായി. മൂന്നു മാസത്തെ വിശ്രമത്തിനും ഫിസിയോ തെറാപ്പിക്കും ശേഷം സുഖമായി നടക്കാനാകുമെന്നു ഡോക്ടർമാർ പറഞ്ഞു.
ആലപ്പുഴ എടത്വ പുത്തൻതറ ഫ്രാൻസിസ് -എൽസമ്മ ദന്പതികളുടെ മകളാണു സിസ്റ്റർ കൃപാ മരിയ. മാർച്ച് നാലിനുണ്ടായ വീഴ്ചയെത്തുടർന്നാണു മെഡിക്കൽ സെന്ററിലെത്തിയത്.
ഓർത്തോപീഡിയാക് സർജൻമാരായ ഡോ. കെ.എം. മാത്യു പുതിയിടം, ഡോ. അനിൽ ജോണ്, ഡോ. പ്രശാന്ത്കുമാർ, അനസ്തസ്റ്റിസ്റ്റുകളായ ഡോ. സന്തോഷ് സഖറിയ, ഡോ. ആനി, തിയറ്റർ ഇൻചാർജ് സിസ്റ്റർ സൗമ്യ എസ്എച്ച് എന്നിവർ ചേർന്നാണു ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി ഡയറക്ടർ സിസ്റ്റർ ആലീസ് മണിയങ്ങാട്ട് എസ്എച്ച്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ദീപ എസ്എച്ച് എന്നിവർ അറിയിച്ചു.
ജെവിൻ കോട്ടൂർ