നെടുന്പാശേരി: കാലവർഷക്കെടുതി അനുഭവിക്കുന്ന ഘട്ടത്തിൽതന്നെ കേന്ദ്രസംഘം സ്ഥലം സന്ദർശിക്കാനെത്തിയതിൽ സന്തോഷമുണ്ടെന്നു മന്ത്രി വി.എസ്. സുനിൽകുമാർ. സാധാരണ ദുരന്തങ്ങളെല്ലാം കഴിഞ്ഞു ജനജീവിതം സാധാരണപോലെയാകുന്പോഴാണു കേന്ദ്ര സംഘമെത്താറുള്ളത്.
ഇതിനുമാറ്റം വരുത്തിയ പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. 831.1 കോടി രൂപയുടെ നഷ്ടമാണു സംസ്ഥാനത്തുണ്ടായത്. ഇതിൽ 220 കോടിയും കാർഷിക മേഖലയിലാണ്. 22,000 ഹെക്ടർ കൃഷി ഭൂമി വെള്ളത്തിൽ മുങ്ങി.
കുട്ടനാട്ടിൽ മാത്രം 180 പാടശേഖരങ്ങൾ വെള്ളത്തിലായി. 40 വീടുകൾ പൂർണമായും 10,400 വീടുകൾ ഭാഗികമായും നശിച്ചു. കുട്ടനാട്ടിൽ ബണ്ടുകൾ പൊട്ടിയതിനാൽ കൃഷിനാശം മാത്രമല്ല, ഗതാഗതവും നിശ്ചലമായി. സംസ്ഥാനത്താകെ 113 പേർക്കു ജീവഹാനി സംഭവിച്ചു. 23 മുതൽ മഴയ്ക്കു വീണ്ടും സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ ദുരിതാശ്വാസക്യാന്പിൽ കഴിയുന്നവരെ തിരികെ വീടുകളിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.
ഇതിനുമാറ്റം വരുത്തിയ പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. 831.1 കോടി രൂപയുടെ നഷ്ടമാണു സംസ്ഥാനത്തുണ്ടായത്. ഇതിൽ 220 കോടിയും കാർഷിക മേഖലയിലാണ്. 22,000 ഹെക്ടർ കൃഷി ഭൂമി വെള്ളത്തിൽ മുങ്ങി.
കുട്ടനാട്ടിൽ മാത്രം 180 പാടശേഖരങ്ങൾ വെള്ളത്തിലായി. 40 വീടുകൾ പൂർണമായും 10,400 വീടുകൾ ഭാഗികമായും നശിച്ചു. കുട്ടനാട്ടിൽ ബണ്ടുകൾ പൊട്ടിയതിനാൽ കൃഷിനാശം മാത്രമല്ല, ഗതാഗതവും നിശ്ചലമായി. സംസ്ഥാനത്താകെ 113 പേർക്കു ജീവഹാനി സംഭവിച്ചു. 23 മുതൽ മഴയ്ക്കു വീണ്ടും സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ ദുരിതാശ്വാസക്യാന്പിൽ കഴിയുന്നവരെ തിരികെ വീടുകളിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.