കൊച്ചി: മഴക്കെടുതി അനുഭവപ്പെടുന്ന മേഖലകളിൽ വിന്യസിച്ചിട്ടുള്ള ദുരന്തനിവാരണ സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. 47 പേരടങ്ങുന്ന നാല് നാഷണൽ ഡിസാസ്റ്റർ റെസ്പോണ്‍സ് ഫോഴ്സ് (എൻഡിആർഎഫ്) സംഘങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ഇവർക്കാവശ്യമായ സ്റ്റീൽ ബോട്ടുകൾ അടക്കമുള്ള ഉപകരണങ്ങൾ ലഭ്യമാക്കും.
ഏതുസമയത്തും വിന്യസിക്കാൻ കഴിയുംവിധം എയർഫോഴ്സ്, നേവി വിഭാഗങ്ങൾ കർശന ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങൾ സഞ്ചരിച്ചശേഷം നെടുന്പാശേരി ഹോട്ടൽ സാജിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കേന്ദ്രസംഘത്തിനു മുന്നിൽ അവതരിപ്പിച്ചു. സംസ്ഥാനത്തുണ്ടായ നഷ്ടം സംബന്ധിച്ചു കേന്ദ്രസഹായം ആവശ്യപ്പെട്ടുള്ള നിവേദനവും സംഘത്തിനു സമർപ്പിച്ചു. ഇതുവരെയുള്ള നാശനഷ്ടം അനുസരിച്ചു മഴക്കെടുതി നേരിടുന്നതിനായി 831.1 കോടി രൂപയുടെ കേന്ദ്രസഹായം വേണ്ടിവരുമെന്നു നിവേദനത്തിലുണ്ട്.
കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന്റെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ടോം ജോസും അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും ചേർന്ന് കേന്ദ്രസംഘത്തിനൊപ്പമുള്ള ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ ജിൻഡാലിനാണു നിവേദനം കൈമാറിയത്. 55,007 ഹെക്ടർ കൃഷിസ്ഥലമാണു വെള്ളത്തിനടിയിലായത്. വീടുകൾ തകർന്നവർക്കും കൃഷി നാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.
20 ശതമാനം അധികമഴയാണ് ഈ സീസണിൽ കേരളത്തിലുണ്ടായത്. 116 മരണങ്ങളാണ് മഴക്കെടുതി മൂലം സംഭവിച്ചത്. കനത്ത മഴയിൽ 965 ഗ്രാമങ്ങളിൽ നാശനഷ്ടങ്ങളുണ്ടായതായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി കേന്ദ്രസംഘത്തെ അറിയിച്ചു. തീരദേശ മേഖലയിലുള്ളവർക്ക് വീട് നിർമിച്ചു നൽകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയേക്കുറിച്ചും കേന്ദ്രസംഘത്തിനു മുന്നിൽ വിശദീകരിച്ചു.
തീരദേശ മേഖലയിൽനിന്ന് ആളുകൾ ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിനെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അഭിനന്ദിച്ചു. മുംബൈയിൽ തീരമേഖലയിൽനിന്ന് ആളുകൾ ഒഴിയാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് എല്ലാ അടിയന്തര സഹായങ്ങളും ലഭ്യമാക്കുമെന്നു ചർച്ചയിൽ കിരണ്‍ റിജിജു ഉറപ്പുനൽകി.
കൊച്ചിയിലെ ദുരന്തബാധിത പ്രദേശമായ ചെല്ലാനത്തെ ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. ചെല്ലാനം സന്ദർശിക്കുമെന്നു കേന്ദ്രസംഘം നേരത്തേ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.
കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷീല ദേവി, അസിസ്റ്റന്റ് കളക്ടർ പാട്ടീൽ പ്രാഞ്ജാൻ ലഹേൻ സിംഗ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര കാർഷിക മന്ത്രാലയം ജോയിന്റ് ഡയറക്ടർ കെ. പൊന്നുസ്വാമി, ദേശീയ ദുരന്ത നിവാരണ അഥോറിറ്റി ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ ജിൻഡാൽ, എൻഡിഎംഎ അംഗം ഐ.കെ. ജെയ്ൻ എന്നിവരാണ് കേന്ദ്രസംഘത്തിലുണ്ടായിരുന്നത്.
കിരണ്‍ റിജിജുവിനും അൽഫോണ്‍സ് കണ്ണന്താനത്തിനും മന്ത്രി വി.എസ്. സുനിൽകുമാർ ആറന്മുള കണ്ണാടി സമ്മാനമായി നൽകി. ദുരന്തനിവാരണ പ്രവർത്തനത്തിന് മികച്ച നേതൃത്വം വഹിച്ച എൻഡിആർഎഫ് സംഘത്തിന് കണ്ണന്താനം സമ്മാനം കൈമാറി.
ഏതുസമയത്തും വിന്യസിക്കാൻ കഴിയുംവിധം എയർഫോഴ്സ്, നേവി വിഭാഗങ്ങൾ കർശന ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങൾ സഞ്ചരിച്ചശേഷം നെടുന്പാശേരി ഹോട്ടൽ സാജിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കേന്ദ്രസംഘത്തിനു മുന്നിൽ അവതരിപ്പിച്ചു. സംസ്ഥാനത്തുണ്ടായ നഷ്ടം സംബന്ധിച്ചു കേന്ദ്രസഹായം ആവശ്യപ്പെട്ടുള്ള നിവേദനവും സംഘത്തിനു സമർപ്പിച്ചു. ഇതുവരെയുള്ള നാശനഷ്ടം അനുസരിച്ചു മഴക്കെടുതി നേരിടുന്നതിനായി 831.1 കോടി രൂപയുടെ കേന്ദ്രസഹായം വേണ്ടിവരുമെന്നു നിവേദനത്തിലുണ്ട്.
കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന്റെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ടോം ജോസും അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും ചേർന്ന് കേന്ദ്രസംഘത്തിനൊപ്പമുള്ള ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ ജിൻഡാലിനാണു നിവേദനം കൈമാറിയത്. 55,007 ഹെക്ടർ കൃഷിസ്ഥലമാണു വെള്ളത്തിനടിയിലായത്. വീടുകൾ തകർന്നവർക്കും കൃഷി നാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.
20 ശതമാനം അധികമഴയാണ് ഈ സീസണിൽ കേരളത്തിലുണ്ടായത്. 116 മരണങ്ങളാണ് മഴക്കെടുതി മൂലം സംഭവിച്ചത്. കനത്ത മഴയിൽ 965 ഗ്രാമങ്ങളിൽ നാശനഷ്ടങ്ങളുണ്ടായതായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി കേന്ദ്രസംഘത്തെ അറിയിച്ചു. തീരദേശ മേഖലയിലുള്ളവർക്ക് വീട് നിർമിച്ചു നൽകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയേക്കുറിച്ചും കേന്ദ്രസംഘത്തിനു മുന്നിൽ വിശദീകരിച്ചു.
തീരദേശ മേഖലയിൽനിന്ന് ആളുകൾ ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിനെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അഭിനന്ദിച്ചു. മുംബൈയിൽ തീരമേഖലയിൽനിന്ന് ആളുകൾ ഒഴിയാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് എല്ലാ അടിയന്തര സഹായങ്ങളും ലഭ്യമാക്കുമെന്നു ചർച്ചയിൽ കിരണ്‍ റിജിജു ഉറപ്പുനൽകി.
കൊച്ചിയിലെ ദുരന്തബാധിത പ്രദേശമായ ചെല്ലാനത്തെ ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. ചെല്ലാനം സന്ദർശിക്കുമെന്നു കേന്ദ്രസംഘം നേരത്തേ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.
കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷീല ദേവി, അസിസ്റ്റന്റ് കളക്ടർ പാട്ടീൽ പ്രാഞ്ജാൻ ലഹേൻ സിംഗ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര കാർഷിക മന്ത്രാലയം ജോയിന്റ് ഡയറക്ടർ കെ. പൊന്നുസ്വാമി, ദേശീയ ദുരന്ത നിവാരണ അഥോറിറ്റി ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ ജിൻഡാൽ, എൻഡിഎംഎ അംഗം ഐ.കെ. ജെയ്ൻ എന്നിവരാണ് കേന്ദ്രസംഘത്തിലുണ്ടായിരുന്നത്.
കിരണ്‍ റിജിജുവിനും അൽഫോണ്‍സ് കണ്ണന്താനത്തിനും മന്ത്രി വി.എസ്. സുനിൽകുമാർ ആറന്മുള കണ്ണാടി സമ്മാനമായി നൽകി. ദുരന്തനിവാരണ പ്രവർത്തനത്തിന് മികച്ച നേതൃത്വം വഹിച്ച എൻഡിആർഎഫ് സംഘത്തിന് കണ്ണന്താനം സമ്മാനം കൈമാറി.