ഭരണങ്ങാനം: സ്നേഹത്തോടുകൂടി സഹിക്കുമ്പോള്‍ സഹനം മധുരതരമാകുമെന്ന് ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ് ജയിംസ് റാഫേല്‍ ആനാപറമ്പിൽ. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു കബറിടത്തിങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
സഹനവും സന്തോഷവും ജീവിതതാളങ്ങളാണ്. സമ്പന്നതയും സൗകര്യങ്ങളും കൂടിവരികയാണ്. അതോടൊപ്പം ക്ലേശങ്ങൾ വര്‍ധിക്കുന്നു. സന്തോഷങ്ങൾക്കപ്പുറം കണ്ണീരിന്റെ നനവുണ്ട്. സ്നേഹത്തില്‍നിന്നു വേര്‍പെടുത്തി സഹനത്തെ കാണുന്നതാണ് ഇന്നത്തെ ദുഃഖത്തിനു കാരണം.
സ്നേഹം മരണത്തേക്കാള്‍ ശക്തമാണെന്ന ദൈവവചനത്തിന്റെ അര്‍ഥം, അല്‍ഫോന്‍സാമ്മ സന്തോഷത്തോടെ എല്ലാം സഹിച്ചു എന്നതാണ്. അല്‍ഫോന്‍സാമ്മയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് ബനഡിക്ട് പതിനാറാമൻ പാപ്പാ പറഞ്ഞു; ഈ കന്യക ഏറ്റവും രുചിയുള്ള ഭക്ഷണമേശയില്‍ അണഞ്ഞിരിക്കുകയാണ്. അതിനുള്ള യോഗ്യതനേടിയത് തന്റെ സഹനങ്ങളിലൂടെയാണ്.
സഹനത്തിന്റെ വിളക്കുകള്‍ കൈയിലേന്തിയാണ് അവള് കര്‍ത്താവിന്റെ പക്കലേക്കു വന്നത്. രോഗങ്ങൾക്കോ സഹനങ്ങൾക്കോ പ്രതികൂല സാഹചര്യങ്ങള്‍ക്കോ അല്‍ഫോന്‍സാമ്മയുടെ സന്തോഷം കുറയ്ക്കാനായില്ല. ഈശോയുടെ മുറിവുകളോട് താദാത്മ്യം പ്രാപിച്ച അല്‍ഫോന്‍സാമ്മ, വേദനകളെ ദൈവത്തോട് ഐക്യപ്പെടാനുള്ള മാര്‍ഗമായി സ്വീകരിച്ചു: ബിഷപ് കൂട്ടിച്ചേർത്തു.
സഹനവും സന്തോഷവും ജീവിതതാളങ്ങളാണ്. സമ്പന്നതയും സൗകര്യങ്ങളും കൂടിവരികയാണ്. അതോടൊപ്പം ക്ലേശങ്ങൾ വര്‍ധിക്കുന്നു. സന്തോഷങ്ങൾക്കപ്പുറം കണ്ണീരിന്റെ നനവുണ്ട്. സ്നേഹത്തില്‍നിന്നു വേര്‍പെടുത്തി സഹനത്തെ കാണുന്നതാണ് ഇന്നത്തെ ദുഃഖത്തിനു കാരണം.
സ്നേഹം മരണത്തേക്കാള്‍ ശക്തമാണെന്ന ദൈവവചനത്തിന്റെ അര്‍ഥം, അല്‍ഫോന്‍സാമ്മ സന്തോഷത്തോടെ എല്ലാം സഹിച്ചു എന്നതാണ്. അല്‍ഫോന്‍സാമ്മയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് ബനഡിക്ട് പതിനാറാമൻ പാപ്പാ പറഞ്ഞു; ഈ കന്യക ഏറ്റവും രുചിയുള്ള ഭക്ഷണമേശയില്‍ അണഞ്ഞിരിക്കുകയാണ്. അതിനുള്ള യോഗ്യതനേടിയത് തന്റെ സഹനങ്ങളിലൂടെയാണ്.
സഹനത്തിന്റെ വിളക്കുകള്‍ കൈയിലേന്തിയാണ് അവള് കര്‍ത്താവിന്റെ പക്കലേക്കു വന്നത്. രോഗങ്ങൾക്കോ സഹനങ്ങൾക്കോ പ്രതികൂല സാഹചര്യങ്ങള്‍ക്കോ അല്‍ഫോന്‍സാമ്മയുടെ സന്തോഷം കുറയ്ക്കാനായില്ല. ഈശോയുടെ മുറിവുകളോട് താദാത്മ്യം പ്രാപിച്ച അല്‍ഫോന്‍സാമ്മ, വേദനകളെ ദൈവത്തോട് ഐക്യപ്പെടാനുള്ള മാര്‍ഗമായി സ്വീകരിച്ചു: ബിഷപ് കൂട്ടിച്ചേർത്തു.