കൊച്ചി: ആലുവ ജനസേവ ശിശുഭവനിൽ കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന പരാതിയിൽ ചെയർമാൻ ജോസ് മാവേലി ഉൾപ്പെടെ മൂന്നു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജനസേവ ജീവനക്കാരൻ പത്തനംതിട്ട കൊറ്റനാട്ടുകര കരിയംപ്ലാവ് കരിപ്പൊഴിക്കൽ റോബിൻ (32), ജനസേവയിലെ അന്തേവാസിയായ 19 വയസുകാരൻ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ.
മൂന്നു വർഷം മുൻപ് ശിശുഭവനിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയരാക്കിയെന്ന കേസിലാണ് ജനസേവയിലെ അന്തേവാസികൂടിയായ 19കാരനെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്പോൾ ഈ പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ല. പീഡനവിവരം അറിഞ്ഞിട്ടും പോലീസിൽ വിവരം കൈമാറിയില്ലെന്നതാണ് ജോസ് മാവേലി (68)ക്കും റോബിനും എതിരായ കുറ്റം. ഇരുവർക്കുമെതിരേ പോക്സോ നിയമത്തിലെ വിവിധ വകുപ്പികൾ ചുമത്തി.
പത്തൊൻപതുകാരനെ ഇയാൾ താമസിക്കുന്ന സ്ഥലത്തെത്തിയും മറ്റുള്ളവരെ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയുമായിരുന്നു അറസ്റ്റ്. അഞ്ചും ആറും പ്രതികളായ ജോസ് മാവേലിയെയും റോബിനെയും ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തൊൻപതുകാരനെ എറണാകുളം പോക്സോ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്കു മാറ്റി.
ജനസേവയിലെ കുട്ടികൾ ശാരീരികവും മാനസികവുമായി പീഡനം നേരിട്ടതായി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതിയുണ്ടായിരുന്നു. കുറ്റിപ്പുറം, ചെങ്ങമനാട്, അയിരൂർ, തങ്കമണി സ്റ്റേഷനുകളിലെ പരാതിയിൽ കേസെടുത്തിരുന്നു. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ. റസ്റ്റമിന്റെ നേതൃത്വത്തിൽ എറണാകുളം തൃപ്പൂണിത്തുറയിലെ ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
ജുവനൈൽ ജസ്റ്റീസ് നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ജനസേവ ശിശുഭവൻ അടുത്തിടെ സർക്കാർ ഏറ്റെടുത്തിരുന്നു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കളക്ടറാണു ശിശുഭവൻ ഏറ്റെടുത്തത്. നിയമലംഘനം നടത്തി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കുട്ടികളെ പാർപ്പിക്കുന്നതിലെ സുരക്ഷിതത്വമില്ലായ്മ ശിശുക്ഷേമസമിതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് അന്തേവാസികളെയടക്കം സർക്കാർ ഏറ്റെടുത്തത്.
പകപോക്കലെന്ന് ജോസ് മാവേലി
തൃപ്പൂണിത്തുറ: ശിശുക്ഷേമ സമിതി ഡയറക്ടർ ബിജു പ്രഭാകറിന്റെയും സമിതിയംഗം പത്മജാ മേനോന്റെയും കരുതിക്കൂട്ടിയുള്ള പകപോക്കലാണ് തന്റെ അറസ്റ്റിനു പിന്നിലെന്നു ജോസ് മാവേലി ആരോപിച്ചു. താൻ നിരപരാധിയാണ്. കുറ്റം ആരോപിക്കപ്പെടുക മാത്രമാണുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
മൂന്നു വർഷം മുൻപ് ശിശുഭവനിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയരാക്കിയെന്ന കേസിലാണ് ജനസേവയിലെ അന്തേവാസികൂടിയായ 19കാരനെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്പോൾ ഈ പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ല. പീഡനവിവരം അറിഞ്ഞിട്ടും പോലീസിൽ വിവരം കൈമാറിയില്ലെന്നതാണ് ജോസ് മാവേലി (68)ക്കും റോബിനും എതിരായ കുറ്റം. ഇരുവർക്കുമെതിരേ പോക്സോ നിയമത്തിലെ വിവിധ വകുപ്പികൾ ചുമത്തി.
പത്തൊൻപതുകാരനെ ഇയാൾ താമസിക്കുന്ന സ്ഥലത്തെത്തിയും മറ്റുള്ളവരെ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയുമായിരുന്നു അറസ്റ്റ്. അഞ്ചും ആറും പ്രതികളായ ജോസ് മാവേലിയെയും റോബിനെയും ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തൊൻപതുകാരനെ എറണാകുളം പോക്സോ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്കു മാറ്റി.
ജനസേവയിലെ കുട്ടികൾ ശാരീരികവും മാനസികവുമായി പീഡനം നേരിട്ടതായി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതിയുണ്ടായിരുന്നു. കുറ്റിപ്പുറം, ചെങ്ങമനാട്, അയിരൂർ, തങ്കമണി സ്റ്റേഷനുകളിലെ പരാതിയിൽ കേസെടുത്തിരുന്നു. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ. റസ്റ്റമിന്റെ നേതൃത്വത്തിൽ എറണാകുളം തൃപ്പൂണിത്തുറയിലെ ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
ജുവനൈൽ ജസ്റ്റീസ് നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ജനസേവ ശിശുഭവൻ അടുത്തിടെ സർക്കാർ ഏറ്റെടുത്തിരുന്നു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കളക്ടറാണു ശിശുഭവൻ ഏറ്റെടുത്തത്. നിയമലംഘനം നടത്തി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കുട്ടികളെ പാർപ്പിക്കുന്നതിലെ സുരക്ഷിതത്വമില്ലായ്മ ശിശുക്ഷേമസമിതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് അന്തേവാസികളെയടക്കം സർക്കാർ ഏറ്റെടുത്തത്.
പകപോക്കലെന്ന് ജോസ് മാവേലി
തൃപ്പൂണിത്തുറ: ശിശുക്ഷേമ സമിതി ഡയറക്ടർ ബിജു പ്രഭാകറിന്റെയും സമിതിയംഗം പത്മജാ മേനോന്റെയും കരുതിക്കൂട്ടിയുള്ള പകപോക്കലാണ് തന്റെ അറസ്റ്റിനു പിന്നിലെന്നു ജോസ് മാവേലി ആരോപിച്ചു. താൻ നിരപരാധിയാണ്. കുറ്റം ആരോപിക്കപ്പെടുക മാത്രമാണുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.