കൊച്ചി/തിരുവനന്തപുരം/ആല പ്പുഴ: കേരളത്തിലെ മഴക്കെടുതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവർ ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 9.10 ഓടെ എത്തുന്ന മന്ത്രിമാർ സമീപത്തെ സ്വകാര്യ ഹോട്ടലിൽ വിശ്രമിക്കും. 10.10 ഓടെ എയർഫോഴ്സ് ഹെലികോപ്റ്ററിൽ ആലപ്പുഴയിലേക്കു പുറപ്പെടും. ആലപ്പുഴയിലെ കുപ്പപ്പുറത്തെയും മാതാ ജെട്ടിയിലെയും പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാന്പുകളിലും സന്ദർശനം നടത്തും. ഉച്ചയ്ക്കുശേഷം 2.25 ഓടെ ഹെലികോപ്റ്ററിൽ കോട്ടയം ജില്ലയിലെത്തും. പ്രളയബാധിത പ്രദേശങ്ങളായ ചെങ്ങളം, ഇറഞ്ഞാൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയശേഷം വൈകുന്നേരം കൊച്ചിയിലേക്കു തിരിക്കും.
വൈകുന്നേരം 4.45 ഓടെ നേവൽബേസ് ഹെലിപാഡിലെത്തുന്ന മന്ത്രിമാർ റോഡുമാർഗം ചെല്ലാനത്തേക്കു പോകും. ഇവിടത്തെ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി വിലയിരുത്തിയശേഷം രാത്രി 8.15നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്കു തിരിക്കും.
സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കേന്ദ്ര മന്ത്രിയെ അനുഗമിക്കും. കാലവർഷക്കെടുതിയിൽ സംസ്ഥാനത്തിന് 210 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു കേരളത്തിന്റെ പ്രാഥമിക കണക്ക്.
ദേശീയ ദുരന്തനിവാരണ അഥോറിറ്റി അംഗം ആർ.കെ. ജയിൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ ജിൻഡാൾ, ദേശീയ ദുരന്ത പ്രതികരണ സേന ഐ.ജി. രവി ജോസഫ് ലോക്കു, കേന്ദ്ര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവരാണു സംഘത്തിലുള്ളത്.
ദുരിതാശ്വാസക്യാന്പിൽ കഴിയുന്നവർ ഒരു ലക്ഷത്തിലേറെ
തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. സംസ്ഥാനത്ത് 606 ക്യാന്പുകളിലായി 1,00606 പേരാണ് ക്യാന്പിലുള്ളത്. 26,692 കുടുംബങ്ങളിലുള്ളവരാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. ഈമാസം ഒന്‍പതിനുശേഷം മഴദുരിതത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. മഴക്കെടുതിയിലെ ആകെ മരണം 118 ആണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 9.10 ഓടെ എത്തുന്ന മന്ത്രിമാർ സമീപത്തെ സ്വകാര്യ ഹോട്ടലിൽ വിശ്രമിക്കും. 10.10 ഓടെ എയർഫോഴ്സ് ഹെലികോപ്റ്ററിൽ ആലപ്പുഴയിലേക്കു പുറപ്പെടും. ആലപ്പുഴയിലെ കുപ്പപ്പുറത്തെയും മാതാ ജെട്ടിയിലെയും പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാന്പുകളിലും സന്ദർശനം നടത്തും. ഉച്ചയ്ക്കുശേഷം 2.25 ഓടെ ഹെലികോപ്റ്ററിൽ കോട്ടയം ജില്ലയിലെത്തും. പ്രളയബാധിത പ്രദേശങ്ങളായ ചെങ്ങളം, ഇറഞ്ഞാൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയശേഷം വൈകുന്നേരം കൊച്ചിയിലേക്കു തിരിക്കും.
വൈകുന്നേരം 4.45 ഓടെ നേവൽബേസ് ഹെലിപാഡിലെത്തുന്ന മന്ത്രിമാർ റോഡുമാർഗം ചെല്ലാനത്തേക്കു പോകും. ഇവിടത്തെ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി വിലയിരുത്തിയശേഷം രാത്രി 8.15നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്കു തിരിക്കും.
സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കേന്ദ്ര മന്ത്രിയെ അനുഗമിക്കും. കാലവർഷക്കെടുതിയിൽ സംസ്ഥാനത്തിന് 210 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു കേരളത്തിന്റെ പ്രാഥമിക കണക്ക്.
ദേശീയ ദുരന്തനിവാരണ അഥോറിറ്റി അംഗം ആർ.കെ. ജയിൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ ജിൻഡാൾ, ദേശീയ ദുരന്ത പ്രതികരണ സേന ഐ.ജി. രവി ജോസഫ് ലോക്കു, കേന്ദ്ര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവരാണു സംഘത്തിലുള്ളത്.
ദുരിതാശ്വാസക്യാന്പിൽ കഴിയുന്നവർ ഒരു ലക്ഷത്തിലേറെ
തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. സംസ്ഥാനത്ത് 606 ക്യാന്പുകളിലായി 1,00606 പേരാണ് ക്യാന്പിലുള്ളത്. 26,692 കുടുംബങ്ങളിലുള്ളവരാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. ഈമാസം ഒന്‍പതിനുശേഷം മഴദുരിതത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. മഴക്കെടുതിയിലെ ആകെ മരണം 118 ആണ്.