കോട്ടയം: വയോധികർക്കും രോഗികൾക്കും നരകയാതനയാണ്. വീടും മുറ്റവും വഴിയും വെള്ളത്തിൽ. വെള്ളത്തിൽ ഉയർത്തിവച്ച കട്ടിലിൽ ഒരേ ഇരുപ്പ്. കുടിക്കാൻ വെള്ളമില്ല. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ മാർഗമില്ല. വീട്ടിൽ ഒരു വിധം തുഴയാൻ പറ്റുന്നവരൊക്കെ വള്ളത്തിലോ നീന്തിയോ ക്യാന്പുകളിലേക്കും ബന്ധുവീടുകളിലേക്കും പോയി. പ്രായമായവരെ ഒപ്പം കൊണ്ടുപോകാൻ ഒരു മാർഗവുമില്ല.
മക്കൾ നാട്ടിലില്ലാത്ത വയോധികർക്കു ഭക്ഷണം കിട്ടണമെങ്കിൽ ചാസിന്റെയോ പള്ളിയുടെയോ സന്നദ്ധ പ്രവർത്തകർ എത്തണം. പള്ളിക്കൂട്ടുമ്മ, മങ്കൊന്പ്, കാവാലം, മുട്ടാർ, ചന്പക്കുളം, എടത്വ, കൈനകരി എന്നിവടങ്ങളിലെല്ലാം തണുപ്പും മഴയും സഹിച്ചു തനിച്ചു കഴിയുകയാണ് ഒട്ടേറെ വയോധികർ. സംഘടിതമായ പ്രവർത്തനത്തിലൂടെ ചങ്ങനാശേരി അതിരൂപതയും ഇടവകകളും ദേവാലയ സംഘടനകളും പരമാവധി സഹായം എത്തിക്കുന്നതായി കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ പറഞ്ഞു. ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുകൊടുത്താൽ പാചകം ചെയ്യാൻ മാർഗമില്ല. അതിനാൽ റൊട്ടിയും ബിസ്കറ്റും കുപ്പിവെള്ളവും എത്തിക്കുന്നുണ്ട്. ഇന്നു മുതൽ പൊതിച്ചോറ് എത്തിക്കാനും ശ്രമിക്കുന്നു. വീടുകളിൽ അകപ്പെട്ട ഏറെപ്പേരും അടിയന്തര ചികിത്സയും മരുന്നും വേണ്ടവരാണ്.
തൊഴുത്തുകളായി പാലങ്ങൾ
കോട്ടയം: ചങ്ങനാശേരി- ആലപ്പുഴ കിടങ്ങറ പാലം തൊഴുത്തായി മാറിയിരിക്കുന്നു. നിറയെ പശുക്കളും ആടുകളും. ടാർപോളിൻ കെട്ടി ആടുമാടുകളെ നനയാതെ കാക്കുകയാണ് കർഷകർ.
പശുക്കൾക്കും കർഷകർക്കും ഭക്ഷണം കിട്ടാനില്ലാത്ത സ്ഥിതി. കിടങ്ങറയിൽ മാത്രമല്ല പള്ളാത്തുരുത്തി, മങ്കൊന്പ്, പള്ളിക്കൂട്ടുമ്മ, ചന്പക്കുളം, വേഴപ്ര, മുട്ടാർ, കാവാലം, കൃഷ്ണപുരം എന്നിവിടങ്ങളിലൊക്കെ പാലങ്ങളിലും ഉയർന്ന കലുങ്കുകളിലുമാണ് കുട്ടനാടൻ കർഷകർ ആടുമാടുകളെ പാർപ്പിച്ചിരിക്കുന്നത്. പശുക്കളെ കറന്നാൽ തന്നെ പാൽ വിൽക്കാനും മാർഗമില്ല.
മേൽക്കൂരയോളം മുങ്ങിയ വീടുകളുടെ മുകളിൽ ആടുകളും കോഴികളും അഭയം തേടിയതും കാണാം.
ആശുപത്രികൾ അടഞ്ഞു
കോട്ടയം: അര ലക്ഷത്തോളം പേർ ഒറ്റപ്പെട്ടുപോയ കുട്ടനാട്ടിൽ ഒരു ആശുപത്രിപോലും പ്രവർത്തിക്കുന്നില്ല. പുളിങ്കുന്ന് താലൂക്ക് ആശുപത്രി വെള്ളം കയറിയതോടെ അടച്ചു. പ്രദേശത്തെ ഹെൽത്ത് സെന്ററുകൾ ഉൾപ്പെടെ എല്ലാ ആതുരാലയങ്ങളും വെള്ളക്കെടുതിയിൽ മുങ്ങി. മലവെള്ളം തിമർത്തു വന്നതോടെ ചൊവ്വാഴ്ച തന്നെ കിടപ്പുരോഗികളെ പറഞ്ഞയച്ചുതുടങ്ങിയിരുന്നു. വ്യാഴാഴ്ചയ്ക്കുശേഷം രോഗികൾക്ക് എത്തിപ്പെടാൻ പറ്റാത്ത വിധം പ്രദേശത്തെ പ്രളയം വിഴുങ്ങി. വെള്ളവും വൈദ്യുതിയും പൂർണമായി നിലച്ചിരിക്കുകയാണ്. ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രികളിൽ എത്താനാകില്ല. ഡിസ്പെൻസറിയിൽ വെള്ളം കയറി മരുന്നു നശിക്കുകയും ചെയ്തു.
മൃതദേഹങ്ങൾ മോർച്ചറിയിൽ; സെമിത്തേരികൾ വെള്ളത്തിൽ
കോട്ടയം: രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കയറിവരികയാണ് പ്രളയവും ഒപ്പം മരണവും. വെള്ളംകയറി കല്ലറയിൽ അടക്കാനോ ദഹിപ്പിക്കാനോ മാർഗമില്ലാതെ വന്നിരിക്കെ കുട്ടനാട്ടിലെ തുരുത്തുകളിലെയും ഗ്രാമങ്ങളിലെയുമായി എട്ട് മൃതദേഹങ്ങളാണ് നഗരങ്ങളിലെ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്. കട്ടിലിൽ മൃതദേഹം കിടത്തി വള്ളത്തിലും ബോട്ടിലും കയറ്റി ഒരു വിധം ചങ്ങനാശേരിയിലും ആലപ്പുഴയിലും മോർച്ചറികളിൽ എത്തിക്കുകയായിരുന്നു.
50 ടൺ അരി നൽകി ചാസ്
കോട്ടയം: അൻപതു ടണ് അരിയും പത്തു ടണ് പയറും ഇതര ഭക്ഷണസാധനങ്ങളും 59 കേന്ദ്രങ്ങളിലായി വിതരണം ചെയ്തിട്ടും എല്ലാവർക്കും എത്തിക്കാനാകുന്നില്ലെന്ന് ചങ്ങനാശേരി അതിരൂപത സാമൂഹിക സേവന വിഭാഗമായ ചാസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ.
വെള്ളപ്പൊക്കത്തിന്റെ ആദ്യ ദിനം മുതൽ ചാസ് സേവനവുമായി രംഗത്തുണ്ട്. ഇന്നു മുതൽ കൂടുതൽ ഇടങ്ങളിൽ, കൂടുതൽ പേർക്കു സഹായം എത്തിക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു. റോഡും വഴിയും പുഴയും നികന്നു ചിലേടങ്ങളിൽ തെങ്ങോളം ഉയരത്തിൽ വെള്ളം ഒഴുകുകയാണ്. ചെറുവള്ളങ്ങളിൽ വേണം സാധനങ്ങളെത്തിക്കാൻ. നാനാജാതിമതസ്തരായ ജനവിഭാഗങ്ങൾക്കാണ് സഹായം വേണ്ടത്. വെള്ളവും വിറകും കുടിവെള്ളവും എന്നു വേണ്ട വസ്ത്രം വരെ വേണ്ടവരാണ് ഓരോ ക്യാന്പുകളിലുള്ളത്.
മക്കൾ നാട്ടിലില്ലാത്ത വയോധികർക്കു ഭക്ഷണം കിട്ടണമെങ്കിൽ ചാസിന്റെയോ പള്ളിയുടെയോ സന്നദ്ധ പ്രവർത്തകർ എത്തണം. പള്ളിക്കൂട്ടുമ്മ, മങ്കൊന്പ്, കാവാലം, മുട്ടാർ, ചന്പക്കുളം, എടത്വ, കൈനകരി എന്നിവടങ്ങളിലെല്ലാം തണുപ്പും മഴയും സഹിച്ചു തനിച്ചു കഴിയുകയാണ് ഒട്ടേറെ വയോധികർ. സംഘടിതമായ പ്രവർത്തനത്തിലൂടെ ചങ്ങനാശേരി അതിരൂപതയും ഇടവകകളും ദേവാലയ സംഘടനകളും പരമാവധി സഹായം എത്തിക്കുന്നതായി കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ പറഞ്ഞു. ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുകൊടുത്താൽ പാചകം ചെയ്യാൻ മാർഗമില്ല. അതിനാൽ റൊട്ടിയും ബിസ്കറ്റും കുപ്പിവെള്ളവും എത്തിക്കുന്നുണ്ട്. ഇന്നു മുതൽ പൊതിച്ചോറ് എത്തിക്കാനും ശ്രമിക്കുന്നു. വീടുകളിൽ അകപ്പെട്ട ഏറെപ്പേരും അടിയന്തര ചികിത്സയും മരുന്നും വേണ്ടവരാണ്.
തൊഴുത്തുകളായി പാലങ്ങൾ
കോട്ടയം: ചങ്ങനാശേരി- ആലപ്പുഴ കിടങ്ങറ പാലം തൊഴുത്തായി മാറിയിരിക്കുന്നു. നിറയെ പശുക്കളും ആടുകളും. ടാർപോളിൻ കെട്ടി ആടുമാടുകളെ നനയാതെ കാക്കുകയാണ് കർഷകർ.
പശുക്കൾക്കും കർഷകർക്കും ഭക്ഷണം കിട്ടാനില്ലാത്ത സ്ഥിതി. കിടങ്ങറയിൽ മാത്രമല്ല പള്ളാത്തുരുത്തി, മങ്കൊന്പ്, പള്ളിക്കൂട്ടുമ്മ, ചന്പക്കുളം, വേഴപ്ര, മുട്ടാർ, കാവാലം, കൃഷ്ണപുരം എന്നിവിടങ്ങളിലൊക്കെ പാലങ്ങളിലും ഉയർന്ന കലുങ്കുകളിലുമാണ് കുട്ടനാടൻ കർഷകർ ആടുമാടുകളെ പാർപ്പിച്ചിരിക്കുന്നത്. പശുക്കളെ കറന്നാൽ തന്നെ പാൽ വിൽക്കാനും മാർഗമില്ല.
മേൽക്കൂരയോളം മുങ്ങിയ വീടുകളുടെ മുകളിൽ ആടുകളും കോഴികളും അഭയം തേടിയതും കാണാം.
ആശുപത്രികൾ അടഞ്ഞു
കോട്ടയം: അര ലക്ഷത്തോളം പേർ ഒറ്റപ്പെട്ടുപോയ കുട്ടനാട്ടിൽ ഒരു ആശുപത്രിപോലും പ്രവർത്തിക്കുന്നില്ല. പുളിങ്കുന്ന് താലൂക്ക് ആശുപത്രി വെള്ളം കയറിയതോടെ അടച്ചു. പ്രദേശത്തെ ഹെൽത്ത് സെന്ററുകൾ ഉൾപ്പെടെ എല്ലാ ആതുരാലയങ്ങളും വെള്ളക്കെടുതിയിൽ മുങ്ങി. മലവെള്ളം തിമർത്തു വന്നതോടെ ചൊവ്വാഴ്ച തന്നെ കിടപ്പുരോഗികളെ പറഞ്ഞയച്ചുതുടങ്ങിയിരുന്നു. വ്യാഴാഴ്ചയ്ക്കുശേഷം രോഗികൾക്ക് എത്തിപ്പെടാൻ പറ്റാത്ത വിധം പ്രദേശത്തെ പ്രളയം വിഴുങ്ങി. വെള്ളവും വൈദ്യുതിയും പൂർണമായി നിലച്ചിരിക്കുകയാണ്. ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രികളിൽ എത്താനാകില്ല. ഡിസ്പെൻസറിയിൽ വെള്ളം കയറി മരുന്നു നശിക്കുകയും ചെയ്തു.
മൃതദേഹങ്ങൾ മോർച്ചറിയിൽ; സെമിത്തേരികൾ വെള്ളത്തിൽ
കോട്ടയം: രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കയറിവരികയാണ് പ്രളയവും ഒപ്പം മരണവും. വെള്ളംകയറി കല്ലറയിൽ അടക്കാനോ ദഹിപ്പിക്കാനോ മാർഗമില്ലാതെ വന്നിരിക്കെ കുട്ടനാട്ടിലെ തുരുത്തുകളിലെയും ഗ്രാമങ്ങളിലെയുമായി എട്ട് മൃതദേഹങ്ങളാണ് നഗരങ്ങളിലെ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്. കട്ടിലിൽ മൃതദേഹം കിടത്തി വള്ളത്തിലും ബോട്ടിലും കയറ്റി ഒരു വിധം ചങ്ങനാശേരിയിലും ആലപ്പുഴയിലും മോർച്ചറികളിൽ എത്തിക്കുകയായിരുന്നു.
50 ടൺ അരി നൽകി ചാസ്
കോട്ടയം: അൻപതു ടണ് അരിയും പത്തു ടണ് പയറും ഇതര ഭക്ഷണസാധനങ്ങളും 59 കേന്ദ്രങ്ങളിലായി വിതരണം ചെയ്തിട്ടും എല്ലാവർക്കും എത്തിക്കാനാകുന്നില്ലെന്ന് ചങ്ങനാശേരി അതിരൂപത സാമൂഹിക സേവന വിഭാഗമായ ചാസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ.
വെള്ളപ്പൊക്കത്തിന്റെ ആദ്യ ദിനം മുതൽ ചാസ് സേവനവുമായി രംഗത്തുണ്ട്. ഇന്നു മുതൽ കൂടുതൽ ഇടങ്ങളിൽ, കൂടുതൽ പേർക്കു സഹായം എത്തിക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു. റോഡും വഴിയും പുഴയും നികന്നു ചിലേടങ്ങളിൽ തെങ്ങോളം ഉയരത്തിൽ വെള്ളം ഒഴുകുകയാണ്. ചെറുവള്ളങ്ങളിൽ വേണം സാധനങ്ങളെത്തിക്കാൻ. നാനാജാതിമതസ്തരായ ജനവിഭാഗങ്ങൾക്കാണ് സഹായം വേണ്ടത്. വെള്ളവും വിറകും കുടിവെള്ളവും എന്നു വേണ്ട വസ്ത്രം വരെ വേണ്ടവരാണ് ഓരോ ക്യാന്പുകളിലുള്ളത്.