പത്തനംതിട്ട; വെച്ചൂച്ചിറ കൊല്ലമുള കുന്നത്തുവീട്ടിൽ ജെസ്ന മറിയ ജെയിംസിന്റെ തിരോധാനത്തിനു നാലുമാസം ആകുന്പോൾ അന്വേഷണസംഘം ഇതേവരെ കണ്ടെത്തിയ നിഗമനങ്ങൾ കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ മാർച്ച് 22നാണ് ജെസ്നയെ വീട്ടിൽനിന്നു കാണാതാകുന്നത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്നയെ പിന്നീടു കാണാതാകുകയായിരുന്നു.
നാലു മാസമായി പോലീസ് നടത്തുന്ന അന്വേഷണത്തിൽനിന്നു ലഭിച്ച വിവരങ്ങളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരൻ നായർ പറഞ്ഞു. അന്വേഷണത്തിനിടയിൽ ഇടുക്കി ജില്ലയിൽനിന്ന് ഒരു പെണ്‍കുട്ടിയുടെ കാലു കണ്ടെത്തിയിരുന്നു. ഇതു ഡിഎൻഎ പരിശോധനയ്ക്കു നൽകിയിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് വെള്ളത്തൂവൽ പരിസരത്തുനിന്നാണ് ഇതു കണ്ടെത്തിയത്. നിർണായകമായ നിഗമനങ്ങളിലേക്കു പോലീസ് കടക്കുന്നതിന്റെ സൂചനയാണു റിപ്പോർട്ടെന്നു പറയുന്നു.
നാലു മാസത്തിനിടെ പല സ്ഥലങ്ങളിൽ ജെസ്നയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. രൂപസാദൃശ്യമുള്ള പലരെയും കണ്ടെത്തുന്പോൾ അതു ജെസ്നയാകാമെന്ന നിഗമനത്തിൽ വന്ന ഫോണ്‍ കോളുകളെല്ലാം പോലീസ് പരിശോധിച്ചിരുന്നു. ഏറ്റവുമൊടുവിൽ മുണ്ടക്കയത്തെ ഒരു വ്യാപാരശാലയിലെ സിസിടിവിയിൽ പതിഞ്ഞ ജെസ്നയുടെ സാമ്യമുള്ള പെണ്‍കുട്ടിയുടെ രൂപത്തെ സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. ഇതടക്കമുള്ള വിവരങ്ങൾ അന്വേഷണസംഘം വിശദമായി പരിശോധിച്ചു റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അന്വേഷണത്തിനു ടിപി വധക്കേസ് സൈബർ ടീം
കോട്ടയം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച സംഘത്തിലെ പോലീസ് സൈബർ ടീം ജെസ്ന തിരോധാന അന്വേഷണ ടീമിൽ. ജെസ്നയുടെ ഫോണ്‍കോളുകളിലെ ശബ്ദവും സന്ദേശങ്ങളും വീണ്ടെടുക്കാനുള്ള സൈബർ ടീമിന്റെ ശ്രമം വിജയിച്ചതോടെ അന്വേഷണം സുപ്രധാന ഘട്ടത്തിലെത്തി.
ജെസ്ന വിളിച്ചതും ജെസ്നയെ വിളിച്ചതുമായ ആയിരക്കണക്കിനു ഫോണ്‍കോളുകൾ വീണ്ടെടുത്ത ശേഷം ഓരോ കോളിനെയും ശാസ്ത്രീയമായും മനഃശാസ്ത്രപരമായും അപഗ്രഥിച്ചുവരികയാണ്.
മാർച്ച് 22ന് ജെസ്ന എവിടേക്ക്, ആർക്കൊപ്പം പോയി എന്നതിന്റെ നിർണായകമായ സാധ്യതയിലേക്കു ചില കോളുകൾ വിരൽ ചൂണ്ടുന്നതായി പോലീസ് പറഞ്ഞു. ഏതാനും പേരെ വരുംദിവസങ്ങളിൽ ചോദ്യംചെയ്യാനുള്ള അവസാനവട്ട തയാറെടുപ്പിലാണ്. സൈബർ വിദഗ്ധർ, കുറ്റാന്വേഷണ വിദഗ്ധർ, സമാനമായ കേസുകൾ മുൻപ് കൈകാര്യം ചെയ്തിട്ടുള്ളവർ എന്നിവരും അന്വേഷണ ടീമിനൊപ്പം ചോദ്യം ചെയ്യലിനുണ്ടാകും. ആവശ്യമെന്നു തോന്നിയാൽ നുണപരിശോധനയ്ക്കും വിധേയമാക്കും.
ജെസ്ന സ്വന്തം ഫോണിനു പുറമെ മൂത്ത സഹോദരിയുടെയും സഹപാഠികളിൽ ചിലരുടെയും ഫോണുകൾ ചില വേളകളിൽ ഉപയോഗിച്ചിരുന്നു. ഈ സ്മാർട്ട് ഫോണുകളും പോലീസ് കൈവശമുണ്ട്. ഇതിലെ സന്ദേശങ്ങളും വീണ്ടെടുത്തവയിൽപ്പെടുന്നു. വീട്ടിലെയും കോളജിലെയും വ്യത്യസ്തമായ സാഹചര്യങ്ങളിൽ പലരുമായി സന്തോഷവും ദുഃഖവും പങ്കുവയ്ക്കുന്ന സന്ദേശങ്ങളിൽ പരാമർശിക്കപ്പെടുന്ന വ്യക്തികളെ പോലീസ് നീരക്ഷിച്ചുവരികയാണ്. ഈ വ്യക്തികൾക്കു പുറമെ ഇവരുടെ ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.
നാലു മാസമായി പോലീസ് നടത്തുന്ന അന്വേഷണത്തിൽനിന്നു ലഭിച്ച വിവരങ്ങളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരൻ നായർ പറഞ്ഞു. അന്വേഷണത്തിനിടയിൽ ഇടുക്കി ജില്ലയിൽനിന്ന് ഒരു പെണ്‍കുട്ടിയുടെ കാലു കണ്ടെത്തിയിരുന്നു. ഇതു ഡിഎൻഎ പരിശോധനയ്ക്കു നൽകിയിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് വെള്ളത്തൂവൽ പരിസരത്തുനിന്നാണ് ഇതു കണ്ടെത്തിയത്. നിർണായകമായ നിഗമനങ്ങളിലേക്കു പോലീസ് കടക്കുന്നതിന്റെ സൂചനയാണു റിപ്പോർട്ടെന്നു പറയുന്നു.
നാലു മാസത്തിനിടെ പല സ്ഥലങ്ങളിൽ ജെസ്നയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. രൂപസാദൃശ്യമുള്ള പലരെയും കണ്ടെത്തുന്പോൾ അതു ജെസ്നയാകാമെന്ന നിഗമനത്തിൽ വന്ന ഫോണ്‍ കോളുകളെല്ലാം പോലീസ് പരിശോധിച്ചിരുന്നു. ഏറ്റവുമൊടുവിൽ മുണ്ടക്കയത്തെ ഒരു വ്യാപാരശാലയിലെ സിസിടിവിയിൽ പതിഞ്ഞ ജെസ്നയുടെ സാമ്യമുള്ള പെണ്‍കുട്ടിയുടെ രൂപത്തെ സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. ഇതടക്കമുള്ള വിവരങ്ങൾ അന്വേഷണസംഘം വിശദമായി പരിശോധിച്ചു റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അന്വേഷണത്തിനു ടിപി വധക്കേസ് സൈബർ ടീം
കോട്ടയം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച സംഘത്തിലെ പോലീസ് സൈബർ ടീം ജെസ്ന തിരോധാന അന്വേഷണ ടീമിൽ. ജെസ്നയുടെ ഫോണ്‍കോളുകളിലെ ശബ്ദവും സന്ദേശങ്ങളും വീണ്ടെടുക്കാനുള്ള സൈബർ ടീമിന്റെ ശ്രമം വിജയിച്ചതോടെ അന്വേഷണം സുപ്രധാന ഘട്ടത്തിലെത്തി.
ജെസ്ന വിളിച്ചതും ജെസ്നയെ വിളിച്ചതുമായ ആയിരക്കണക്കിനു ഫോണ്‍കോളുകൾ വീണ്ടെടുത്ത ശേഷം ഓരോ കോളിനെയും ശാസ്ത്രീയമായും മനഃശാസ്ത്രപരമായും അപഗ്രഥിച്ചുവരികയാണ്.
മാർച്ച് 22ന് ജെസ്ന എവിടേക്ക്, ആർക്കൊപ്പം പോയി എന്നതിന്റെ നിർണായകമായ സാധ്യതയിലേക്കു ചില കോളുകൾ വിരൽ ചൂണ്ടുന്നതായി പോലീസ് പറഞ്ഞു. ഏതാനും പേരെ വരുംദിവസങ്ങളിൽ ചോദ്യംചെയ്യാനുള്ള അവസാനവട്ട തയാറെടുപ്പിലാണ്. സൈബർ വിദഗ്ധർ, കുറ്റാന്വേഷണ വിദഗ്ധർ, സമാനമായ കേസുകൾ മുൻപ് കൈകാര്യം ചെയ്തിട്ടുള്ളവർ എന്നിവരും അന്വേഷണ ടീമിനൊപ്പം ചോദ്യം ചെയ്യലിനുണ്ടാകും. ആവശ്യമെന്നു തോന്നിയാൽ നുണപരിശോധനയ്ക്കും വിധേയമാക്കും.
ജെസ്ന സ്വന്തം ഫോണിനു പുറമെ മൂത്ത സഹോദരിയുടെയും സഹപാഠികളിൽ ചിലരുടെയും ഫോണുകൾ ചില വേളകളിൽ ഉപയോഗിച്ചിരുന്നു. ഈ സ്മാർട്ട് ഫോണുകളും പോലീസ് കൈവശമുണ്ട്. ഇതിലെ സന്ദേശങ്ങളും വീണ്ടെടുത്തവയിൽപ്പെടുന്നു. വീട്ടിലെയും കോളജിലെയും വ്യത്യസ്തമായ സാഹചര്യങ്ങളിൽ പലരുമായി സന്തോഷവും ദുഃഖവും പങ്കുവയ്ക്കുന്ന സന്ദേശങ്ങളിൽ പരാമർശിക്കപ്പെടുന്ന വ്യക്തികളെ പോലീസ് നീരക്ഷിച്ചുവരികയാണ്. ഈ വ്യക്തികൾക്കു പുറമെ ഇവരുടെ ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.