തിരുവനന്തപുരം: ഹർത്താലിൽ നിന്നു ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ഭാവിയിൽ ഹർത്താൽ നിരോധനം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയാണെന്നു വ്യവസായമന്ത്രി എ.സി. മൊയ്തീൻ. അനിയന്ത്രിതമായ സമരത്തിൽനിന്നു വ്യവസായമേഖലയെ രക്ഷിക്കേണ്ടതുണ്ട്. എന്നാൽ, പ്രതിഷേധം രേഖപ്പെടുത്താനുള്ള മാർഗമെന്ന നിലയിൽ സമരം പൂർണമായി ഒഴിവാക്കാനാകില്ലെന്നു വ്യവസായനയവുമായി ബന്ധപ്പെട്ട ചർച്ചയിൽ മന്ത്രി പറഞ്ഞു.
നോക്കുകൂലി നിരോധന നിയമത്തിൽ സർക്കാർ വെള്ളം ചേർത്തിട്ടില്ല. തൊഴിലാളിതാത്പര്യം കൂടി സംരക്ഷിച്ചുകൊണ്ടു പൂർണമായ അർഥത്തിലാണു പാസാക്കിയത്. വ്യവസായനയത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാൻ ആവശ്യമായ ഭൂമി സ്വകാര്യ വ്യക്തികൾ തന്നെ കണ്ടെത്തണം. ഭൂമിയിലേക്ക് ആവശ്യമായ റോഡ്, വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കിനൽകും. ഘട്ടംഘട്ടമായി ഇതിനായി ബജറ്റിൽ തുക വകയിരുത്തും. നഗരപ്രദേശങ്ങളിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറും ഭൂമിയുണ്ടെങ്കിൽ വ്യവസായ പാർക്കിന് അനുമതി നൽകും. ഭൂപരിഷ്കരണ നിയമമനുസരിച്ചു 15 ഏക്കറിൽ കൂടുതൽ ഭൂമി കുടുംബത്തിന് കൈവശം വയ്ക്കാനാകില്ല. എന്നാൽ, കന്പനിയായി രജിസ്റ്റർ ചെയ്താൽ ഇത്രയും ഭൂമി കൈവശം വയ്ക്കാനാകും. കൈമാറ്റം ചെയ്യുന്ന ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 10 ശതമാനം തുക ഈടാക്കുന്നത് ഒഴിവാക്കും.
സിയാൽ മാതൃകയിൽ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾക്കാകും അനുമതി നൽകുക. ഇലക്ട്രോണിക്സ്, ഫുഡ് പ്രോസസിംഗ്, ലൈഫ് സയൻസ് പാർക്ക്, ഡിഫൻസ് പാർക്ക്, പെട്രോ കെമിക്കൽ കോംപ്ലക്സ്, ധാതുമണൽ ഖനനയൂണിറ്റ് തുടങ്ങിയവയ്ക്കാണു മുൻഗണന. മാലിന്യം കൂടുതലുള്ള വ്യവസായങ്ങൾ ഒഴിവാക്കും. എന്നാൽ, പാർക്കിനായി നീക്കിവയ്ക്കുന്ന ഭൂമി മറ്റാവശ്യങ്ങൾക്കു വിനിയോഗിക്കാൻ പാടില്ല.
വ്യവസായം തുടങ്ങാൻ വിവിധ വകുപ്പുകളിൽനിന്നുള്ള അനുമതി വേഗത്തിലാക്കുന്നതിനുള്ള ഏകജാലക സംവിധാനത്തിന്റെ ഭാഗമായി പ്രത്യേക ഓണ്ലൈൻ സോഫ്റ്റ്വേർ സംവിധാനമായ കെ- സിഫ്റ്റ് സെപ്റ്റംബറിൽ തുടങ്ങും. ഇതോടെ അപേക്ഷകളിൽ ഏകീകൃത അനുമതി വേഗത്തിൽ നൽകാനാകും. ഫയലുകൾ മനഃപൂർവം വച്ചു താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി കർശനമാക്കാൻ ആവശ്യമെങ്കിൽ നിയമഭേദഗതി കൊണ്ടുവരും. കെട്ടിടനിർമാണ രൂപരേഖയിൽ വെള്ളം ചേർക്കാതിരിക്കാൻ കോഴിക്കോട് കോർപറേഷനിലും വർക്കല നഗരസഭയിലും തുടങ്ങിയ പ്രത്യേക സോഫ്റ്റ്വേർ സംവിധാനം കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപിപ്പിക്കും.
കൊല്ലം മുതൽ ആലപ്പുഴ വരെയുള്ള തീരമേഖലയിലെ കരിമണൽ തമിഴ്നാട് അടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക് രാത്രിയുടെ മറവിൽ കടത്തുകയാണ്. ഇതു തടഞ്ഞ് സംസ്ഥാനത്തു പ്രയോജനപ്പെടുത്താൻ പൊതുമേഖലയിലെ കരിമണൽ ഖനനം പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. കേരളത്തിൽ ആരംഭിക്കേണ്ട വ്യവസായ ഇടനാഴി സംബന്ധിച്ച പഠനറിപ്പോർട്ട് അടുത്ത മാസം മധ്യത്തോടെ ലഭിക്കും. ഇക്കാര്യത്തിലുള്ള കേന്ദ്രസർക്കാർ നിലപാടു കൂടി വ്യക്തമായ ശേഷമാകും സർക്കാർ തുടർനടപടി സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു.
നോക്കുകൂലി നിരോധന നിയമത്തിൽ സർക്കാർ വെള്ളം ചേർത്തിട്ടില്ല. തൊഴിലാളിതാത്പര്യം കൂടി സംരക്ഷിച്ചുകൊണ്ടു പൂർണമായ അർഥത്തിലാണു പാസാക്കിയത്. വ്യവസായനയത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാൻ ആവശ്യമായ ഭൂമി സ്വകാര്യ വ്യക്തികൾ തന്നെ കണ്ടെത്തണം. ഭൂമിയിലേക്ക് ആവശ്യമായ റോഡ്, വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കിനൽകും. ഘട്ടംഘട്ടമായി ഇതിനായി ബജറ്റിൽ തുക വകയിരുത്തും. നഗരപ്രദേശങ്ങളിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറും ഭൂമിയുണ്ടെങ്കിൽ വ്യവസായ പാർക്കിന് അനുമതി നൽകും. ഭൂപരിഷ്കരണ നിയമമനുസരിച്ചു 15 ഏക്കറിൽ കൂടുതൽ ഭൂമി കുടുംബത്തിന് കൈവശം വയ്ക്കാനാകില്ല. എന്നാൽ, കന്പനിയായി രജിസ്റ്റർ ചെയ്താൽ ഇത്രയും ഭൂമി കൈവശം വയ്ക്കാനാകും. കൈമാറ്റം ചെയ്യുന്ന ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 10 ശതമാനം തുക ഈടാക്കുന്നത് ഒഴിവാക്കും.
സിയാൽ മാതൃകയിൽ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾക്കാകും അനുമതി നൽകുക. ഇലക്ട്രോണിക്സ്, ഫുഡ് പ്രോസസിംഗ്, ലൈഫ് സയൻസ് പാർക്ക്, ഡിഫൻസ് പാർക്ക്, പെട്രോ കെമിക്കൽ കോംപ്ലക്സ്, ധാതുമണൽ ഖനനയൂണിറ്റ് തുടങ്ങിയവയ്ക്കാണു മുൻഗണന. മാലിന്യം കൂടുതലുള്ള വ്യവസായങ്ങൾ ഒഴിവാക്കും. എന്നാൽ, പാർക്കിനായി നീക്കിവയ്ക്കുന്ന ഭൂമി മറ്റാവശ്യങ്ങൾക്കു വിനിയോഗിക്കാൻ പാടില്ല.
വ്യവസായം തുടങ്ങാൻ വിവിധ വകുപ്പുകളിൽനിന്നുള്ള അനുമതി വേഗത്തിലാക്കുന്നതിനുള്ള ഏകജാലക സംവിധാനത്തിന്റെ ഭാഗമായി പ്രത്യേക ഓണ്ലൈൻ സോഫ്റ്റ്വേർ സംവിധാനമായ കെ- സിഫ്റ്റ് സെപ്റ്റംബറിൽ തുടങ്ങും. ഇതോടെ അപേക്ഷകളിൽ ഏകീകൃത അനുമതി വേഗത്തിൽ നൽകാനാകും. ഫയലുകൾ മനഃപൂർവം വച്ചു താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി കർശനമാക്കാൻ ആവശ്യമെങ്കിൽ നിയമഭേദഗതി കൊണ്ടുവരും. കെട്ടിടനിർമാണ രൂപരേഖയിൽ വെള്ളം ചേർക്കാതിരിക്കാൻ കോഴിക്കോട് കോർപറേഷനിലും വർക്കല നഗരസഭയിലും തുടങ്ങിയ പ്രത്യേക സോഫ്റ്റ്വേർ സംവിധാനം കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപിപ്പിക്കും.
കൊല്ലം മുതൽ ആലപ്പുഴ വരെയുള്ള തീരമേഖലയിലെ കരിമണൽ തമിഴ്നാട് അടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക് രാത്രിയുടെ മറവിൽ കടത്തുകയാണ്. ഇതു തടഞ്ഞ് സംസ്ഥാനത്തു പ്രയോജനപ്പെടുത്താൻ പൊതുമേഖലയിലെ കരിമണൽ ഖനനം പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. കേരളത്തിൽ ആരംഭിക്കേണ്ട വ്യവസായ ഇടനാഴി സംബന്ധിച്ച പഠനറിപ്പോർട്ട് അടുത്ത മാസം മധ്യത്തോടെ ലഭിക്കും. ഇക്കാര്യത്തിലുള്ള കേന്ദ്രസർക്കാർ നിലപാടു കൂടി വ്യക്തമായ ശേഷമാകും സർക്കാർ തുടർനടപടി സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു.