കൊച്ചി: മലബാർ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഹർജികൾ ഹൈക്കോടതി തള്ളി. ദുരൂഹ സാഹചര്യത്തിൽ മരിച്ച മുൻ കന്പനി സെക്രട്ടറി ശശീന്ദ്രന്റെ അച്ഛൻ കെ. വേലായുധന്റെയും ജനകീയ ആക്ഷൻ കൗണ്‍സിൽ വൈസ് പ്രസിഡന്റ് ജോയ് കൈതാരത്തിന്റെയും ഹർജികളാണ് തള്ളിയത്.
മലബാർ സിമന്റ്സിലെ അഴിമതിക്കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എ.കെ. സുരേന്ദ്രൻ നൽകിയ ഹർജി 2011 നവംബർ 11ന് ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതിയും ഇതേ ആവശ്യം നിരസിച്ചിരുന്നു.
ഈ സാഹചര്യത്തിൽ വീണ്ടും അത്തരം ഹർജി പരിഗണിക്കേണ്ടതില്ലെന്നു വിലയിരുത്തിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ തള്ളിയത്. മലബാർ സിമന്റ്സിലേക്ക് ചുണ്ണാന്പുകല്ലും ഫ്ളൈ ആഷും വാങ്ങിയതിലും ഇവ എത്തിച്ചതിലുമുള്ള ക്രമക്കേടുകളാണ് വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. ഇവയിൽ സിബിഐ തുടരന്വേഷണം നടത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
മലബാർ സിമന്റ്സ് അഴിമതിക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിലെ ചില ഫയലുകൾ കാണാതായ സംഭവം വിവാദമായിരുന്നു. ഇതിൽ സിംഗിൾബെഞ്ച് അന്വേഷണത്തിന് വിജിലൻസ് രജിസ്ട്രാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
മലബാർ സിമന്റ്സ് മുൻ ചെയർമാൻ ജോണി മാത്യു, മുൻ ഡയറക്ടർമാരായ എൻ. കൃഷ്ണകുമാർ, പത്മനാഭൻ നായർ എന്നിവർക്കെതിരേയുള്ള വിജിലൻസ് കേസുകൾ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയതിനെതിരേ ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗണ്‍സിൽ നൽകിയ ഹർജി ഹൈക്കോടതി ജൂലൈ 30നു പരിഗണിക്കും.
മലബാർ സിമന്റ്സിലെ അഴിമതിക്കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എ.കെ. സുരേന്ദ്രൻ നൽകിയ ഹർജി 2011 നവംബർ 11ന് ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതിയും ഇതേ ആവശ്യം നിരസിച്ചിരുന്നു.
ഈ സാഹചര്യത്തിൽ വീണ്ടും അത്തരം ഹർജി പരിഗണിക്കേണ്ടതില്ലെന്നു വിലയിരുത്തിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ തള്ളിയത്. മലബാർ സിമന്റ്സിലേക്ക് ചുണ്ണാന്പുകല്ലും ഫ്ളൈ ആഷും വാങ്ങിയതിലും ഇവ എത്തിച്ചതിലുമുള്ള ക്രമക്കേടുകളാണ് വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. ഇവയിൽ സിബിഐ തുടരന്വേഷണം നടത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
മലബാർ സിമന്റ്സ് അഴിമതിക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിലെ ചില ഫയലുകൾ കാണാതായ സംഭവം വിവാദമായിരുന്നു. ഇതിൽ സിംഗിൾബെഞ്ച് അന്വേഷണത്തിന് വിജിലൻസ് രജിസ്ട്രാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
മലബാർ സിമന്റ്സ് മുൻ ചെയർമാൻ ജോണി മാത്യു, മുൻ ഡയറക്ടർമാരായ എൻ. കൃഷ്ണകുമാർ, പത്മനാഭൻ നായർ എന്നിവർക്കെതിരേയുള്ള വിജിലൻസ് കേസുകൾ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയതിനെതിരേ ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗണ്‍സിൽ നൽകിയ ഹർജി ഹൈക്കോടതി ജൂലൈ 30നു പരിഗണിക്കും.