കൊച്ചി: ദുരഭിമാനക്കൊലക്കേസിലെ അഞ്ചാം പ്രതി ചാക്കോ ജോണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ചാക്കോയുടെ മകൾ നീനുവിനെ പ്രേമിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം നട്ടാശേരി സ്വദേശി കെവിൻ ജോണിനെ കൊലപ്പെടുത്തിയെന്നാണു കേസ്. ഇയാളുടെ മകൻ ഷാനുവാണു കേസിലെ മുഖ്യപ്രതി. ഹൃദ്രോഗബാധയെത്തുടർന്നു ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന താൻ ഇനിയും കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടി ചാക്കോ നൽകിയ ഹർജിയാണു സിംഗിൾബെഞ്ച് തള്ളിയത്.
കെവിനൊപ്പം നീനു കടന്നുകളഞ്ഞതു മുതൽ അറസ്റ്റിലാകുന്നതുവരെ ചാക്കോ പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും ഇവർക്കു സാന്പത്തിക സഹായം നൽകിയിരുന്നെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. മേയ് 29 നാണ് ചാക്കോ അറസ്റ്റിലായത്. ജയിലിൽ കഴിയുന്പോഴും നീനുവിനെ കെവിന്റെ വീട്ടിൽനിന്നു തന്റെ വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകാൻ ചാക്കോ ശ്രമിക്കുന്നുണ്ടെന്നും പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
ഈ വസ്തുതകൾ കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.
കെവിനൊപ്പം നീനു കടന്നുകളഞ്ഞതു മുതൽ അറസ്റ്റിലാകുന്നതുവരെ ചാക്കോ പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും ഇവർക്കു സാന്പത്തിക സഹായം നൽകിയിരുന്നെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. മേയ് 29 നാണ് ചാക്കോ അറസ്റ്റിലായത്. ജയിലിൽ കഴിയുന്പോഴും നീനുവിനെ കെവിന്റെ വീട്ടിൽനിന്നു തന്റെ വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകാൻ ചാക്കോ ശ്രമിക്കുന്നുണ്ടെന്നും പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
ഈ വസ്തുതകൾ കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.