ഭരണങ്ങാനം: സഹനം ദൈവപരിപാലനയുടെ ആവിഷ്കാരമാണെന്നു തൃശൂര്‍ അതിരൂപതസഹായ മെത്രാന് മാര്‍ ടോണി നീലങ്കാവിൽ. അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
സഹനം അപ്രതീക്ഷിതമല്ല. അതു ദൈവിക പദ്ധതിയാണ്. സഹനത്തിനു മൂല്യം നല്‍കുന്നത് ക്രിസ്തുവിന്റെ സ്നേഹമാണ്. സഹനങ്ങളിൽ അല്‍ഫോന്‍സാമ്മ ആഹ്ലാദിച്ചു. കാരണം അത് തന്റെ ഓഹരിയായി അവള് കണ്ടു. സ്വന്തം സഹനങ്ങള്‍ മാറിക്കിട്ടാന്‍ അവള് ആഗ്രഹിച്ചില്ല. എന്നാല്‍, മറ്റുള്ളവരുടെ ദുഃഖങ്ങള്‍ക്ക് ശമനമുണ്ടാകാന്‍ അവള് പ്രാര്‍ഥിച്ചു. സഹനം സമൂഹത്തെ വിശുദ്ധീകരിക്കും. അല്‍ഫോന്‍സാമ്മയെപ്പോലെ സഹനം ചോദിച്ചുവാങ്ങേണ്ട കാലമാണിതെന്നും ബിഷപ് പറഞ്ഞു.
സഹനം അപ്രതീക്ഷിതമല്ല. അതു ദൈവിക പദ്ധതിയാണ്. സഹനത്തിനു മൂല്യം നല്‍കുന്നത് ക്രിസ്തുവിന്റെ സ്നേഹമാണ്. സഹനങ്ങളിൽ അല്‍ഫോന്‍സാമ്മ ആഹ്ലാദിച്ചു. കാരണം അത് തന്റെ ഓഹരിയായി അവള് കണ്ടു. സ്വന്തം സഹനങ്ങള്‍ മാറിക്കിട്ടാന്‍ അവള് ആഗ്രഹിച്ചില്ല. എന്നാല്‍, മറ്റുള്ളവരുടെ ദുഃഖങ്ങള്‍ക്ക് ശമനമുണ്ടാകാന്‍ അവള് പ്രാര്‍ഥിച്ചു. സഹനം സമൂഹത്തെ വിശുദ്ധീകരിക്കും. അല്‍ഫോന്‍സാമ്മയെപ്പോലെ സഹനം ചോദിച്ചുവാങ്ങേണ്ട കാലമാണിതെന്നും ബിഷപ് പറഞ്ഞു.