ചെറുതോണി: മൂലമറ്റം പവർ ഹൗസിൽ വൈദ്യുതോത്പാദനം വർധിപ്പിച്ചിട്ടും ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുതിക്കുന്നു. മൂലമറ്റം പവർഹൗസിൽ ആറു ജനറേറ്ററുകളാണുള്ളത്. ഇതിൽ നാലെണ്ണമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. രണ്ടെണ്ണം അറ്റകുറ്റപ്പണിക്കായി നിർത്തിവച്ചിരിക്കുകയാണ്.
രണ്ടുതരം ജനറേറ്ററുകളാണ് ഇവിടുള്ളത്. ഫസ്റ്റ് സ്റ്റേജ്, സെക്കൻഡ് സ്റ്റേജ് എന്നിങ്ങനെ. ഫസ്റ്റ് സ്റ്റേജിലുള്ള ജനറേറ്ററിന് 130 മെഗാവാട്ട് വൈദ്യുതി വരെ ഉല്പാദിപ്പിക്കാനാവും. സെക്കൻഡ് സ്റ്റേജിലുള്ളതിന് 125 മെഗാവാട്ട് വൈദ്യുതിയും. മഴക്കാലത്തു വൈദ്യുതിയുടെ ആവശ്യം കുറവായതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് ക്രമീകരിക്കാൻ വൈദ്യുതോദ്പാദനം ഏറെ കൂട്ടാനും സാധിക്കില്ല. ഇന്നലെ രാവിലെ ഏഴുവരെ ഇടുക്കി അണക്കെട്ടിൽ മുൻ ദിവസത്തേക്കാൾ 1.76 അടിവെള്ളം അധികമായെത്തി. കാലവർഷം തിമിർത്തുപെയ്യുന്നതിനാലും നീരുറവകൾ ശക്തിപ്പെട്ടതിനാലും നീരൊഴുക്ക് കൂടി. ഇന്നലെമാത്രം അണക്കെട്ടിലേക്ക് ഒഴുകി എത്തിയത് 52.723 ദശലക്ഷം യൂണിറ്റ് വെള്ളമാണ്. 73.8 മില്ലിമീറ്റർ മഴ ലഭിച്ചു.
ഇതോടെ അണക്കെട്ടിലെ പരമാവധി സംഭരണ ശേഷിയുടെ 76.3 ശതമാനം വെള്ളമായി. അണക്കെട്ടിൽ ശേഖരിക്കാവുന്ന 2403 അടിയിലെത്താൻ ഇനി 20.74 അടി വെള്ളംകൂടി മതിയാകും. ഇന്നലെ ജലനിരപ്പ് 2382.26 അടിയാണ്. 8.821 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
രണ്ടുതരം ജനറേറ്ററുകളാണ് ഇവിടുള്ളത്. ഫസ്റ്റ് സ്റ്റേജ്, സെക്കൻഡ് സ്റ്റേജ് എന്നിങ്ങനെ. ഫസ്റ്റ് സ്റ്റേജിലുള്ള ജനറേറ്ററിന് 130 മെഗാവാട്ട് വൈദ്യുതി വരെ ഉല്പാദിപ്പിക്കാനാവും. സെക്കൻഡ് സ്റ്റേജിലുള്ളതിന് 125 മെഗാവാട്ട് വൈദ്യുതിയും. മഴക്കാലത്തു വൈദ്യുതിയുടെ ആവശ്യം കുറവായതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് ക്രമീകരിക്കാൻ വൈദ്യുതോദ്പാദനം ഏറെ കൂട്ടാനും സാധിക്കില്ല. ഇന്നലെ രാവിലെ ഏഴുവരെ ഇടുക്കി അണക്കെട്ടിൽ മുൻ ദിവസത്തേക്കാൾ 1.76 അടിവെള്ളം അധികമായെത്തി. കാലവർഷം തിമിർത്തുപെയ്യുന്നതിനാലും നീരുറവകൾ ശക്തിപ്പെട്ടതിനാലും നീരൊഴുക്ക് കൂടി. ഇന്നലെമാത്രം അണക്കെട്ടിലേക്ക് ഒഴുകി എത്തിയത് 52.723 ദശലക്ഷം യൂണിറ്റ് വെള്ളമാണ്. 73.8 മില്ലിമീറ്റർ മഴ ലഭിച്ചു.
ഇതോടെ അണക്കെട്ടിലെ പരമാവധി സംഭരണ ശേഷിയുടെ 76.3 ശതമാനം വെള്ളമായി. അണക്കെട്ടിൽ ശേഖരിക്കാവുന്ന 2403 അടിയിലെത്താൻ ഇനി 20.74 അടി വെള്ളംകൂടി മതിയാകും. ഇന്നലെ ജലനിരപ്പ് 2382.26 അടിയാണ്. 8.821 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.