കൊച്ചി: ഹൃദ്രോഗത്തിനു പ്രധാനകാരണം പ്രമേഹമാണെന്നും കേരളത്തിൽ ഇതിന്റെ തോത് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് മേധാവിയും പ്രഫസറുമായ ഡോ. കെ.യു. നടരാജൻ. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ ഹാർട്ട് ഫെയിലർ രജിസ്ട്രിയിലെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ഹൃദ്രോഗികളാകുന്നവരുടെ പ്രായം യുഎസ് പോലുളള പാശ്ചാത്യനാടുകളിലേക്കാൾ 12 വയസിനെങ്കിലും ചെറുപ്പമാണ്. ഹൃദയം തകരാറിലാകുന്ന 71 ശതമാനം പേരിലും കുഴപ്പമുണ്ടാക്കുന്നത് കൊറോണറി ആർട്ടറി രോഗമാണ്. ശ്വാസം കിട്ടാതെ വരിക, കണങ്കാലിൽ നീര്, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഹൃദയ പേശികൾ, ഹാർട്ട് വാൽവുകൾ, ഹൃദയ ആവരണം എന്നിവയ്ക്കു തകരാറുണ്ടാകുന്നതാണ് പ്രധാനകാരണം. ഹൃദ്രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യയിലേതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ഹാർട്ട് ഫെയിലർ രജിസ്ട്രിയിലെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ഹൃദ്രോഗികളാകുന്നവരുടെ പ്രായം യുഎസ് പോലുളള പാശ്ചാത്യനാടുകളിലേക്കാൾ 12 വയസിനെങ്കിലും ചെറുപ്പമാണ്. ഹൃദയം തകരാറിലാകുന്ന 71 ശതമാനം പേരിലും കുഴപ്പമുണ്ടാക്കുന്നത് കൊറോണറി ആർട്ടറി രോഗമാണ്. ശ്വാസം കിട്ടാതെ വരിക, കണങ്കാലിൽ നീര്, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഹൃദയ പേശികൾ, ഹാർട്ട് വാൽവുകൾ, ഹൃദയ ആവരണം എന്നിവയ്ക്കു തകരാറുണ്ടാകുന്നതാണ് പ്രധാനകാരണം. ഹൃദ്രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യയിലേതെന്നും അദ്ദേഹം പറഞ്ഞു.