കൊച്ചി: സീരിയൽ നടി സൂര്യ ശശികുമാർ ഉൾപ്പെട്ട കള്ളനോട്ടു കേസിലെ ജാമ്യഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഹർജി പരിഗണിക്കവേ കേസിൽ യുഎപിഎ ചുമത്തുന്ന കാര്യം പരിഗണനയിലാണെന്നു പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു.
സൂര്യയും സഹോദരി ശ്രുതിയും നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്ന സിംഗിൾ ബെഞ്ചിലാണ് ഇന്നലെ പോലീസ് ഇക്കാര്യം അറിയിച്ചത്. പിടികൂടിയ കള്ളനോട്ടുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഉന്നത സാങ്കേതിക മികവോടെ തയാറാക്കിയ കള്ളനോട്ടുകളാണിതെന്നാണു പ്രാഥമികനിഗമനം.
ബാഹ്യ ഇടപെടലുകളില്ലാതെ ഇത്തരം കള്ളനോട്ടുകൾ നിർമിക്കാനാവില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഇടപെടലുകളുണ്ടെന്നു കണ്ടാൽ യുഎപിഎ ചുമത്തുമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.
ഇടുക്കിയിലെ വണ്ടൻമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സൂര്യയും സഹോദരി ശ്രുതിയും അഞ്ചും ആറും പ്രതികളാണ്. ഒന്നാം പ്രതിയിൽനിന്ന് 200 രൂപയുടെ 996 നോട്ടുകളും രണ്ടാം പ്രതിയിൽനിന്ന് 200 രൂപയുടെ 55 നോട്ടുകളുമാണ് പിടിച്ചെടുത്തത്. സൂര്യയുടെയും ശ്രുതിയുടെയും അമ്മയുടെ പേരിലുള്ള വീട്ടിൽനിന്നാണു കള്ളനോട്ട് അച്ചടിക്കുള്ള കംപ്യൂട്ടർ, ലാമിനേറ്റർ തുടങ്ങിയവ പിടിച്ചെടുത്തത്.
അമ്മ കേസിൽ നാലാം പ്രതിയാണ്. തങ്ങൾ അമ്മയോടൊപ്പമല്ല താമസമെന്നാണു സൂര്യയും ശ്രുതിയും ഹർജിയിൽ പറയുന്നത്. എന്നാൽ ഇവർ അമ്മയ്ക്കൊപ്പമാണു കഴിയുന്നതെന്നു സാക്ഷിമൊഴികളുണ്ടെന്നു പോലീസ് വ്യക്തമാക്കി. വാദം പൂർത്തിയായതിനെത്തുടർന്ന് ഹർജികൾ വിധി പറയാൻ മാറ്റി.
സൂര്യയും സഹോദരി ശ്രുതിയും നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്ന സിംഗിൾ ബെഞ്ചിലാണ് ഇന്നലെ പോലീസ് ഇക്കാര്യം അറിയിച്ചത്. പിടികൂടിയ കള്ളനോട്ടുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഉന്നത സാങ്കേതിക മികവോടെ തയാറാക്കിയ കള്ളനോട്ടുകളാണിതെന്നാണു പ്രാഥമികനിഗമനം.
ബാഹ്യ ഇടപെടലുകളില്ലാതെ ഇത്തരം കള്ളനോട്ടുകൾ നിർമിക്കാനാവില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഇടപെടലുകളുണ്ടെന്നു കണ്ടാൽ യുഎപിഎ ചുമത്തുമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.
ഇടുക്കിയിലെ വണ്ടൻമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സൂര്യയും സഹോദരി ശ്രുതിയും അഞ്ചും ആറും പ്രതികളാണ്. ഒന്നാം പ്രതിയിൽനിന്ന് 200 രൂപയുടെ 996 നോട്ടുകളും രണ്ടാം പ്രതിയിൽനിന്ന് 200 രൂപയുടെ 55 നോട്ടുകളുമാണ് പിടിച്ചെടുത്തത്. സൂര്യയുടെയും ശ്രുതിയുടെയും അമ്മയുടെ പേരിലുള്ള വീട്ടിൽനിന്നാണു കള്ളനോട്ട് അച്ചടിക്കുള്ള കംപ്യൂട്ടർ, ലാമിനേറ്റർ തുടങ്ങിയവ പിടിച്ചെടുത്തത്.
അമ്മ കേസിൽ നാലാം പ്രതിയാണ്. തങ്ങൾ അമ്മയോടൊപ്പമല്ല താമസമെന്നാണു സൂര്യയും ശ്രുതിയും ഹർജിയിൽ പറയുന്നത്. എന്നാൽ ഇവർ അമ്മയ്ക്കൊപ്പമാണു കഴിയുന്നതെന്നു സാക്ഷിമൊഴികളുണ്ടെന്നു പോലീസ് വ്യക്തമാക്കി. വാദം പൂർത്തിയായതിനെത്തുടർന്ന് ഹർജികൾ വിധി പറയാൻ മാറ്റി.