കൊച്ചി: യുവതിയുടെ പരാതിയെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ ഓർത്തഡോക്സ് വൈദികൻ ജോണ്സണ് വി. മാത്യു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിൽ അറസ്റ്റിലായ ഹർജിക്കാരന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേട്ട് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.