കൂടത്തായി കേസ് അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും കോടതി സ്റ്റേ അനുവദിച്ചില്ല. കൂടത്തായി കൊലപാതക പരന്പയുമായി ബന്ധപ്പെട്ട സിനിമയും സീരിയലും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കൾ നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചു.
ജോളി, നിർമാതാവ് ആന്റണി പെരുന്പാവൂർ, സീരിയൽ സംവിധായകൻ ഗിരീഷ്കോന്നി എന്നിവരടക്കം എട്ടുപേരാണ് എതിർ കക്ഷികൾ. ഈ മാസം 25ന് ഇവരോട് ഹാജരാകാൻ താമരശേരി മുൻസിഫ് കോടതി ആവശ്യപ്പെട്ടു.
മോഹൻലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി കൂടത്തായി എന്ന പേരിൽ സിനിമയൊരുക്കുമെന്ന് ആന്റണി പെരുന്പാവൂർ പ്രഖ്യാപിച്ചിരുന്നു. ഒരു പ്രമുഖ ചാനലിൽ കൂടത്തായി എന്ന പേരിൽ പരന്പരയും തുടങ്ങിക്കഴിഞ്ഞു.