കോട്ടയം: പേരമാരിയിലും വെള്ളപ്പൊക്കത്തിലും കുമരകവും തിരുവാർപ്പും അയ്മനവും ഒറ്റപ്പെട്ടു. വാഹന സൗകര്യമില്ല. പെട്രോൾ പന്പ് അടഞ്ഞു കിടക്കുന്നു. പലയിടത്തും കടകൾ അടഞ്ഞു കിടക്കുന്നു. വാഹനം ഓടാത്തതിനാൽ പാൽ വിതരണവും നിലച്ചു.
കോട്ടയത്തുനിന്നും ചേർത്തല, വൈക്കം ഭാഗത്തുനിന്നും കുമരകത്തേക്കുള്ള വാഹന ഗതാഗതം തിങ്കളാഴ്ച സ്തംഭിച്ചതാണ്. തിരുവാർപ്പിലേക്കും വാഹനഗതാഗതം നിലച്ചു. കോട്ടയത്തുനിന്നുള്ള വാഹനങ്ങൾ ഇല്ലിക്കലിൽ പോയി മടങ്ങുകയാണ്. ഇല്ലിക്കൽ ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ വാഹനങ്ങൾക്കു പോകാൻ കഴിയുന്നില്ല. കുമരകം ഒറ്റപ്പെട്ടതോടെ വിനോദ സഞ്ചാരികളുടെ വരവിനെ ബാധിച്ചു. വെള്ളം ഉയരുന്നതിനു മുൻപ് കുമരകത്ത് എത്തിയ വിനോദ സഞ്ചാരികൾക്ക് ഇപ്പോൾ പുറത്തേക്കു പോകാനും നിവൃത്തിയില്ല.
കോട്ടയത്തുനിന്നും ചേർത്തല, വൈക്കം ഭാഗത്തുനിന്നും കുമരകത്തേക്കുള്ള വാഹന ഗതാഗതം തിങ്കളാഴ്ച സ്തംഭിച്ചതാണ്. തിരുവാർപ്പിലേക്കും വാഹനഗതാഗതം നിലച്ചു. കോട്ടയത്തുനിന്നുള്ള വാഹനങ്ങൾ ഇല്ലിക്കലിൽ പോയി മടങ്ങുകയാണ്. ഇല്ലിക്കൽ ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ വാഹനങ്ങൾക്കു പോകാൻ കഴിയുന്നില്ല. കുമരകം ഒറ്റപ്പെട്ടതോടെ വിനോദ സഞ്ചാരികളുടെ വരവിനെ ബാധിച്ചു. വെള്ളം ഉയരുന്നതിനു മുൻപ് കുമരകത്ത് എത്തിയ വിനോദ സഞ്ചാരികൾക്ക് ഇപ്പോൾ പുറത്തേക്കു പോകാനും നിവൃത്തിയില്ല.