കൊച്ചി: അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയിൽ ക്ലേശമനുഭവിക്കുന്ന ജാതിമതഭേദമന്യേ എല്ലാവർക്കും സഭയുടെ വിവിധ തലങ്ങളിൽനിന്ന് അടിയന്തര സഹായമെത്തിക്കാൻ നടപടികളെടുക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
മഴക്കെടുതിയിൽ കേരള കത്തോലിക്കാ മെത്രാൻസമിതി (കെസിബിസി) യുടെ ആഹ്വാനങ്ങളോടും നിർദേശങ്ങളോടും ചേർന്നുനിന്നു സീറോ മലബാർ സഭയിലെ സാമൂഹ്യസേവനവിഭാഗവും മറ്റു പ്രസ്ഥാനങ്ങളും കഴിയുന്നത്ര ജാഗ്രതയോടെ പ്രവർത്തിക്കണം. സർക്കാർ സംവിധാനങ്ങൾ മുഖേനയും അടിയന്തരസഹായം ഉണ്ടാകേണ്ടതുണ്ട്. രൂപത സോഷ്യൽ സർവീസ് സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കു പുതിയ വീടുകൾ നിർമിക്കുക, കേടുപാടുകൾ സംഭവിച്ച വീടുകൾ പുനരുദ്ധരിക്കുക, രോഗാവസ്ഥയിലുള്ളവർക്കു ചികിത്സാസഹായം നൽകുക, കൃഷിനാശം സംഭവിച്ചവർക്കു സർക്കാർ സഹായം എത്തിച്ചുകൊടുക്കാനുളള മാർഗങ്ങൾ അവലംബിക്കുക എന്നിങ്ങനെയുള്ള ദുരിതനിവാരണ നടപടികളുമായി മുന്നോട്ടുപോകണം.
പ്രളയക്കെടുതിയിൽ വേദനിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു. വീടും പുരയിടങ്ങളും കൃഷിയുമെല്ലാം നഷ്ടമായവരുടെ നികത്താനാവാത്ത വേദനയിൽ പങ്കുചേരുന്നതായും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
മഴക്കെടുതിയിൽ കേരള കത്തോലിക്കാ മെത്രാൻസമിതി (കെസിബിസി) യുടെ ആഹ്വാനങ്ങളോടും നിർദേശങ്ങളോടും ചേർന്നുനിന്നു സീറോ മലബാർ സഭയിലെ സാമൂഹ്യസേവനവിഭാഗവും മറ്റു പ്രസ്ഥാനങ്ങളും കഴിയുന്നത്ര ജാഗ്രതയോടെ പ്രവർത്തിക്കണം. സർക്കാർ സംവിധാനങ്ങൾ മുഖേനയും അടിയന്തരസഹായം ഉണ്ടാകേണ്ടതുണ്ട്. രൂപത സോഷ്യൽ സർവീസ് സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കു പുതിയ വീടുകൾ നിർമിക്കുക, കേടുപാടുകൾ സംഭവിച്ച വീടുകൾ പുനരുദ്ധരിക്കുക, രോഗാവസ്ഥയിലുള്ളവർക്കു ചികിത്സാസഹായം നൽകുക, കൃഷിനാശം സംഭവിച്ചവർക്കു സർക്കാർ സഹായം എത്തിച്ചുകൊടുക്കാനുളള മാർഗങ്ങൾ അവലംബിക്കുക എന്നിങ്ങനെയുള്ള ദുരിതനിവാരണ നടപടികളുമായി മുന്നോട്ടുപോകണം.
പ്രളയക്കെടുതിയിൽ വേദനിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു. വീടും പുരയിടങ്ങളും കൃഷിയുമെല്ലാം നഷ്ടമായവരുടെ നികത്താനാവാത്ത വേദനയിൽ പങ്കുചേരുന്നതായും മേജർ ആർച്ച്ബിഷപ് പറഞ്ഞു.