ഭരണങ്ങാനം: ആത്മീയപ്രഭ സമ്മാനിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി. പത്തുദിനം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടാണ് കൊടിയേറ്റുകർമം നിർവഹിച്ചത്.
അനുദിന ജീവിതത്തിൽ സഹനത്തിന്റെ സുവിശേഷം സ്വീകരിച്ച വിശുദ്ധയായവളാണ് അൽഫോൻസാമ്മയെന്ന് ബിഷപ് പറഞ്ഞു. അൽഫോൻസാമ്മ ഈശോയുടെ സഹനം ദീർഘമായി ഉള്ളിലേക്കു സ്വീകരിച്ചു. അൽഫോൻസായുടെ കബറിടം സീലോഹാകുളം പോലെയാണ്. സീലോഹാ കുളത്തിൽ ഇറങ്ങുന്നവർക്കെല്ലാം സൗഖ്യം ലഭിച്ചു. അൽഫോൻസാമ്മയുടെ കബറിടം സുവിശേഷത്തിന്റെ തിരകൾ ഒഴുകുന്ന സ്ഥലമാണെന്നും ഇവിടെ പ്രാർഥിക്കുന്നവർക്കെല്ലാം ദൈവകൃപ ലഭിക്കുന്നുവെന്നും ജീവിതത്തിലെ ത്യാഗങ്ങളെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗമായി നാം സ്വീകരിക്കണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
കൊടിയേറ്റ് ശുശ്രൂഷയിൽ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, വികാരിജനറാൾ മോൺ.ജോസഫ് കുഴിഞ്ഞാലിൽ, തീർഥാടനകേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഭരണങ്ങാനം പള്ളിവികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി തുടങ്ങിയവർ പങ്കെടുത്തു. കൊടിയേറ്റിനു ശേഷം തീർഥാടനദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമികത്വം വഹിച്ചു. വിശ്വാസസ്ഥിരത പ്രധാനമാണ്. ജീവിതത്തിൽ വിശ്വാസം പരീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകും.
അപ്പോൾ വഴിതെറ്റുകയോ ചാഞ്ചാടുകയോ ചെയ്യാതെ ഉറച്ചുനിൽക്കണം. വിശ്വാസത്തിന് സാക്ഷികളാകാനുള്ള ഉത്തരവാദിത്വം ഓരോരുത്തർക്കുമുണ്ട്. വിശ്വാസത്തിനു നേർക്കു വെല്ലുവിളികൾ ഉണ്ടാകുന്പോൾ സന്തോഷിക്കണം. ദൈവം പരിശോധിക്കുന്നത് നമ്മുടെ വിശ്വാസവും വിശ്വസ്തതയുമാണെന്നും മാർ മുരിക്കൻ വിശുദ്ധ കുർബാന മധ്യേ നടത്തിയ സന്ദേശത്തിൽ പറഞ്ഞു. വൈകുന്നേരം നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിൽ ആയിരങ്ങൾ ഭക്തിപൂർവം പങ്കെടുത്തു. തിരുനാളിന്റെ ആദ്യദിനം തന്നെ വിശുദ്ധയുടെ സവിധത്തിൽ പ്രാർഥിക്കാനെത്തുന്നവരുടെ തിരക്കുണ്ട്.
അനുദിന ജീവിതത്തിൽ സഹനത്തിന്റെ സുവിശേഷം സ്വീകരിച്ച വിശുദ്ധയായവളാണ് അൽഫോൻസാമ്മയെന്ന് ബിഷപ് പറഞ്ഞു. അൽഫോൻസാമ്മ ഈശോയുടെ സഹനം ദീർഘമായി ഉള്ളിലേക്കു സ്വീകരിച്ചു. അൽഫോൻസായുടെ കബറിടം സീലോഹാകുളം പോലെയാണ്. സീലോഹാ കുളത്തിൽ ഇറങ്ങുന്നവർക്കെല്ലാം സൗഖ്യം ലഭിച്ചു. അൽഫോൻസാമ്മയുടെ കബറിടം സുവിശേഷത്തിന്റെ തിരകൾ ഒഴുകുന്ന സ്ഥലമാണെന്നും ഇവിടെ പ്രാർഥിക്കുന്നവർക്കെല്ലാം ദൈവകൃപ ലഭിക്കുന്നുവെന്നും ജീവിതത്തിലെ ത്യാഗങ്ങളെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗമായി നാം സ്വീകരിക്കണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
കൊടിയേറ്റ് ശുശ്രൂഷയിൽ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, വികാരിജനറാൾ മോൺ.ജോസഫ് കുഴിഞ്ഞാലിൽ, തീർഥാടനകേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഭരണങ്ങാനം പള്ളിവികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി തുടങ്ങിയവർ പങ്കെടുത്തു. കൊടിയേറ്റിനു ശേഷം തീർഥാടനദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമികത്വം വഹിച്ചു. വിശ്വാസസ്ഥിരത പ്രധാനമാണ്. ജീവിതത്തിൽ വിശ്വാസം പരീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകും.
അപ്പോൾ വഴിതെറ്റുകയോ ചാഞ്ചാടുകയോ ചെയ്യാതെ ഉറച്ചുനിൽക്കണം. വിശ്വാസത്തിന് സാക്ഷികളാകാനുള്ള ഉത്തരവാദിത്വം ഓരോരുത്തർക്കുമുണ്ട്. വിശ്വാസത്തിനു നേർക്കു വെല്ലുവിളികൾ ഉണ്ടാകുന്പോൾ സന്തോഷിക്കണം. ദൈവം പരിശോധിക്കുന്നത് നമ്മുടെ വിശ്വാസവും വിശ്വസ്തതയുമാണെന്നും മാർ മുരിക്കൻ വിശുദ്ധ കുർബാന മധ്യേ നടത്തിയ സന്ദേശത്തിൽ പറഞ്ഞു. വൈകുന്നേരം നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിൽ ആയിരങ്ങൾ ഭക്തിപൂർവം പങ്കെടുത്തു. തിരുനാളിന്റെ ആദ്യദിനം തന്നെ വിശുദ്ധയുടെ സവിധത്തിൽ പ്രാർഥിക്കാനെത്തുന്നവരുടെ തിരക്കുണ്ട്.