കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിക്കാനുള്ള ദീർഘകാല പോരാട്ടത്തിൽ വിജയിച്ച തമിഴ്നാട്, അണക്കെട്ടിലെ ജലനിരപ്പ് 152 അടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
തമിഴ്നാടിന്റെ ശ്രമം വിജയംകണ്ടാൽ കുമളി വെള്ളത്തിനടിയിലാകും. ഡാമിലെ വെള്ളം 142 അടിയിൽ എത്തുന്പോൾ വെള്ളം കുമളി ടൗണിനു സമീപംവരെ എത്തും. 152-ൽ വെളളം സംഭരിച്ചാൽ വെള്ളം കുമളിക്കു മുകളിലാകും. ഹെക്ടർകണക്കിന് വനവും വെള്ളത്തിനടിയിലാകും. ബോട്ട് ലാൻഡിംഗിലെ ടിക്കറ്റ് കൗണ്ടറും തേക്കടിയിലേക്കുള്ള റോഡും പ്രളയഭീഷണിയിലാകും. വനംവകുപ്പിന്റെ ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിലും തേക്കടി കവലവരെയും ബസ് സ്റ്റാൻഡിനു സമീപവും വെള്ളം എത്തും. ഈ പ്രദേശങ്ങളിലെ കെട്ടിടങ്ങൾ വെള്ളത്തിലാകും.വർഷങ്ങൾക്കുമുന്പ് കുമളി ബസ് സ്റ്റാൻഡിനു സമീപത്തുനിന്നും ചങ്ങാടത്തിലും വള്ളത്തിലും ജനങ്ങൾ തേക്കടി തടാകത്തിലേക്കും തിരിച്ചും സഞ്ചരിച്ചിരുന്നു.
വനവിഭവങ്ങളുമായി അന്ന് വനത്തിൽ താമസിച്ചിരുന്ന ആദിവാസികൾ മുളച്ചങ്ങാടത്തിലാണ് കുമളിയിലെത്തിയിരുന്നത്. ആന വച്ചാൽ തോട്ടിലൂടെ മുല്ലപ്പെരിയാറ്റിലെ വെള്ളം കുളത്തുപാലംവഴി ടൗണിന് ഇടതുഭാഗം വഴി തമിഴ്നാട്ടിലേക്ക് എത്തിച്ചിരുന്നു. ഇങ്ങനെ വെള്ളം ഒഴുക്കിയിരുന്ന തോട് തമിഴ്നാടിന്റെ കുമളി ബസ് സ്റ്റാൻഡിനു സമീപം ഇപ്പോഴുമുണ്ട്. വെള്ളം ഒഴുകിയിരുന്ന കുമളി ടൗണിലെ തോട് ഇന്നില്ല. ഇവിടെ കെട്ടിടങ്ങളായി.അണക്കെട്ടിലെ ജലനിരപ്പ് 152-ൽ എത്തിക്കാൻ തമിഴ്നാട് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് അണക്കെട്ടിന്റെയും ബേബി ഡാമിന്റെയും എർത്ത് ഡാമിന്റെയും ബലപ്പെടുത്തലിനു നീക്കം ആരംഭിച്ചിരിക്കുന്നത്.
ജലനിരപ്പ് 152 അടിയിലെത്തിക്കാനുള്ള തമിഴ്നാട് ശ്രമം മറ്റൊരു നിയമപോരാട്ടത്തിന് തുടക്കംകുറിക്കും. അണക്കെട്ടിലെ വെള്ളം കയറിയിരുന്ന ജലവിതാന മേഖലകൾ തങ്ങളുടെ പാട്ടഭൂമിയാണെന്നാണ് തമിഴ്നാടിന്റെ വാദം. 2015-ൽ ജലനിരപ്പ് 142 അടിയിലെത്തിയപ്പോൾ ആനവച്ചാലിന് സമീപം ശകുന്തളക്കാട് വെള്ളത്തിൽ മുങ്ങിയിരുന്നു.അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകുന്നേരം 134 അടി പിന്നിട്ടിരുന്നു. 4669.70 ഘനയടി വെള്ളം സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ 2231 ഘനയടി വെള്ളം സെക്കൻഡിൽ തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ട് പ്രദേശത്ത് 15 മില്ലീമീറ്ററും തേക്കടിയിൽ ഒൻപത് മില്ലീമീറ്ററും മഴ പെയ്തു.
തമിഴ്നാടിന്റെ ശ്രമം വിജയംകണ്ടാൽ കുമളി വെള്ളത്തിനടിയിലാകും. ഡാമിലെ വെള്ളം 142 അടിയിൽ എത്തുന്പോൾ വെള്ളം കുമളി ടൗണിനു സമീപംവരെ എത്തും. 152-ൽ വെളളം സംഭരിച്ചാൽ വെള്ളം കുമളിക്കു മുകളിലാകും. ഹെക്ടർകണക്കിന് വനവും വെള്ളത്തിനടിയിലാകും. ബോട്ട് ലാൻഡിംഗിലെ ടിക്കറ്റ് കൗണ്ടറും തേക്കടിയിലേക്കുള്ള റോഡും പ്രളയഭീഷണിയിലാകും. വനംവകുപ്പിന്റെ ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിലും തേക്കടി കവലവരെയും ബസ് സ്റ്റാൻഡിനു സമീപവും വെള്ളം എത്തും. ഈ പ്രദേശങ്ങളിലെ കെട്ടിടങ്ങൾ വെള്ളത്തിലാകും.വർഷങ്ങൾക്കുമുന്പ് കുമളി ബസ് സ്റ്റാൻഡിനു സമീപത്തുനിന്നും ചങ്ങാടത്തിലും വള്ളത്തിലും ജനങ്ങൾ തേക്കടി തടാകത്തിലേക്കും തിരിച്ചും സഞ്ചരിച്ചിരുന്നു.
വനവിഭവങ്ങളുമായി അന്ന് വനത്തിൽ താമസിച്ചിരുന്ന ആദിവാസികൾ മുളച്ചങ്ങാടത്തിലാണ് കുമളിയിലെത്തിയിരുന്നത്. ആന വച്ചാൽ തോട്ടിലൂടെ മുല്ലപ്പെരിയാറ്റിലെ വെള്ളം കുളത്തുപാലംവഴി ടൗണിന് ഇടതുഭാഗം വഴി തമിഴ്നാട്ടിലേക്ക് എത്തിച്ചിരുന്നു. ഇങ്ങനെ വെള്ളം ഒഴുക്കിയിരുന്ന തോട് തമിഴ്നാടിന്റെ കുമളി ബസ് സ്റ്റാൻഡിനു സമീപം ഇപ്പോഴുമുണ്ട്. വെള്ളം ഒഴുകിയിരുന്ന കുമളി ടൗണിലെ തോട് ഇന്നില്ല. ഇവിടെ കെട്ടിടങ്ങളായി.അണക്കെട്ടിലെ ജലനിരപ്പ് 152-ൽ എത്തിക്കാൻ തമിഴ്നാട് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് അണക്കെട്ടിന്റെയും ബേബി ഡാമിന്റെയും എർത്ത് ഡാമിന്റെയും ബലപ്പെടുത്തലിനു നീക്കം ആരംഭിച്ചിരിക്കുന്നത്.
ജലനിരപ്പ് 152 അടിയിലെത്തിക്കാനുള്ള തമിഴ്നാട് ശ്രമം മറ്റൊരു നിയമപോരാട്ടത്തിന് തുടക്കംകുറിക്കും. അണക്കെട്ടിലെ വെള്ളം കയറിയിരുന്ന ജലവിതാന മേഖലകൾ തങ്ങളുടെ പാട്ടഭൂമിയാണെന്നാണ് തമിഴ്നാടിന്റെ വാദം. 2015-ൽ ജലനിരപ്പ് 142 അടിയിലെത്തിയപ്പോൾ ആനവച്ചാലിന് സമീപം ശകുന്തളക്കാട് വെള്ളത്തിൽ മുങ്ങിയിരുന്നു.അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകുന്നേരം 134 അടി പിന്നിട്ടിരുന്നു. 4669.70 ഘനയടി വെള്ളം സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ 2231 ഘനയടി വെള്ളം സെക്കൻഡിൽ തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ട് പ്രദേശത്ത് 15 മില്ലീമീറ്ററും തേക്കടിയിൽ ഒൻപത് മില്ലീമീറ്ററും മഴ പെയ്തു.