കൊച്ചി: കൊച്ചി രാജകുടുംബത്തിന്റെ പാലസ് അഡ്മിനിസ്ട്രേറ്റീവ് ബോർഡിൽ സ്ത്രീകളായ കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്നു ഹൈക്കോടതി. സ്ത്രീകളോടുള്ള വിവേചനം തടയാനായി യുഎൻ പൊതുസഭ രൂപം നൽകിയ സീഡോ ഉടന്പടി ഇന്ത്യ അംഗീകരിച്ചിട്ടുള്ളതിനാൽ വിവിധ തലങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനം ഒഴിവാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു.
കൊച്ചി രാജകുടുംബത്തിന്റെ പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡിൽ സ്ത്രീകൾക്കുകൂടി പങ്കാളിത്തം നൽകണമെന്ന ഹർജി അനുവദിച്ചാണു ഹൈക്കോടതിയുടെ തീരുമാനം. അഡ്മിനിസ്ട്രേഷൻ ബോർഡിൽ പുരുഷൻമാരായ കുടുംബാംഗങ്ങൾ മാത്രമാണുള്ളതെന്നും സ്ത്രീകളെക്കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ പാലസിലെ കൊച്ചമ്മിണി തന്പുരാൻ ഉൾപ്പെടെ പത്തു വനിതകൾ നൽകിയ ഹർജിയാണു സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
പുരുഷ കുടുംബാംഗത്തെ നാമനിർദേശം ചെയ്യണമെന്ന നിയമത്തിലെ വ്യവസ്ഥ സ്ത്രീ -പുരുഷ വ്യത്യാസമില്ലാതെ കുടുംബാംഗത്തെ നാമ നിർദേശം ചെയ്യണമെന്നാക്കണമെന്നും ഇതനുസരിച്ച് ഒരു മാസത്തിനകം പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡ് പുനഃസംഘടിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഹർജിക്കാരി നേരത്തെ ഈ വിഷയത്തിൽ നിവേദനം നൽകിയതനുസരിച്ച് സർക്കാർ രണ്ടു തവണ ബില്ല് കൊണ്ടുവന്നെങ്കിലും കാലഹരണപ്പെട്ടു.
1961ലെ വലിയമ്മ തന്പുരാൻ കോവിലകം എസ്റ്റേറ്റ് ആൻഡ് പാലസ് (പാർട്ടീഷൻ) ഫണ്ട് ആക്ടിൽ ഇതിനനുസരിച്ച് ഭേദഗതി വേണമെന്നായിരുന്നു ആവശ്യം. ഇനി ഇക്കാര്യത്തിൽ നയതീരുമാനമാണ് വേണ്ടതെന്നും ഇതിനു സമയം വേണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഹർജിക്കാർ വീണ്ടും നിവേദനം നൽകിയാൽ ബില്ല് പുനരവതരിപ്പിക്കുന്ന കാര്യം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും സർക്കാർ പറഞ്ഞു.
കുടുംബകാര്യങ്ങൾ കൈകാര്യം ചെയ്യാൻ വലിയ പരിചയ സന്പത്ത് വേണ്ടതിനാൽ നിലവിലെ ബോർഡിന്റെ ഘടന മാറ്റേണ്ടതില്ലെങ്കിലും ഇതനുവദിക്കാമെന്ന് കാണിച്ചു പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡും നിലപാട് അറിയിച്ചിരുന്നു. മതം, ജാതി, വർണം, ലിംഗം തുടങ്ങിയ കാരണങ്ങളാൽ വിവേചനം പാടില്ലെന്നു ഭരണഘടന വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും 69 വർഷങ്ങൾക്കു ശേഷവും പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡിൽനിന്നു വനിതകളെ അകറ്റി നിർത്തുന്നു. സ്ത്രീകൾ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെയായി. വിവിധ മേഖലകളിൽ അവരുടെ വ്യക്തി മുദ്ര പതിപ്പിച്ചു. എന്നിട്ടും 1961ലെ നിയമത്തിൽ ഭേദഗതി വന്നിട്ടില്ല. വിവേചനമൊഴിവാക്കാൻ ബാധ്യതയുണ്ടായിട്ടും ഇതിന് സമയം വേണമെന്നാണു സർക്കാർ ആവശ്യപ്പെടുന്നത്. രണ്ട് ബില്ലുകൾ കാലഹരണപ്പെട്ടിട്ടും ഇതിനായി ഇനിയും നിവേദനം വേണമെന്നു സർക്കാർ പറയുന്നതും വിവേചനമാണ്. നിവേദനമില്ലെങ്കിൽ പോലും ഇതനുവദിക്കാൻ സർക്കാർ തയാറാകണം. ബോർഡിൽ ഒരു വനിതാ അംഗമെങ്കിലും വേണമെന്നാണ് ആവശ്യം. ഇതു പരിഗണിക്കപ്പെടേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
കൊച്ചി രാജകുടുംബത്തിന്റെ പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡിൽ സ്ത്രീകൾക്കുകൂടി പങ്കാളിത്തം നൽകണമെന്ന ഹർജി അനുവദിച്ചാണു ഹൈക്കോടതിയുടെ തീരുമാനം. അഡ്മിനിസ്ട്രേഷൻ ബോർഡിൽ പുരുഷൻമാരായ കുടുംബാംഗങ്ങൾ മാത്രമാണുള്ളതെന്നും സ്ത്രീകളെക്കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ പാലസിലെ കൊച്ചമ്മിണി തന്പുരാൻ ഉൾപ്പെടെ പത്തു വനിതകൾ നൽകിയ ഹർജിയാണു സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
പുരുഷ കുടുംബാംഗത്തെ നാമനിർദേശം ചെയ്യണമെന്ന നിയമത്തിലെ വ്യവസ്ഥ സ്ത്രീ -പുരുഷ വ്യത്യാസമില്ലാതെ കുടുംബാംഗത്തെ നാമ നിർദേശം ചെയ്യണമെന്നാക്കണമെന്നും ഇതനുസരിച്ച് ഒരു മാസത്തിനകം പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡ് പുനഃസംഘടിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഹർജിക്കാരി നേരത്തെ ഈ വിഷയത്തിൽ നിവേദനം നൽകിയതനുസരിച്ച് സർക്കാർ രണ്ടു തവണ ബില്ല് കൊണ്ടുവന്നെങ്കിലും കാലഹരണപ്പെട്ടു.
1961ലെ വലിയമ്മ തന്പുരാൻ കോവിലകം എസ്റ്റേറ്റ് ആൻഡ് പാലസ് (പാർട്ടീഷൻ) ഫണ്ട് ആക്ടിൽ ഇതിനനുസരിച്ച് ഭേദഗതി വേണമെന്നായിരുന്നു ആവശ്യം. ഇനി ഇക്കാര്യത്തിൽ നയതീരുമാനമാണ് വേണ്ടതെന്നും ഇതിനു സമയം വേണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഹർജിക്കാർ വീണ്ടും നിവേദനം നൽകിയാൽ ബില്ല് പുനരവതരിപ്പിക്കുന്ന കാര്യം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും സർക്കാർ പറഞ്ഞു.
കുടുംബകാര്യങ്ങൾ കൈകാര്യം ചെയ്യാൻ വലിയ പരിചയ സന്പത്ത് വേണ്ടതിനാൽ നിലവിലെ ബോർഡിന്റെ ഘടന മാറ്റേണ്ടതില്ലെങ്കിലും ഇതനുവദിക്കാമെന്ന് കാണിച്ചു പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡും നിലപാട് അറിയിച്ചിരുന്നു. മതം, ജാതി, വർണം, ലിംഗം തുടങ്ങിയ കാരണങ്ങളാൽ വിവേചനം പാടില്ലെന്നു ഭരണഘടന വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും 69 വർഷങ്ങൾക്കു ശേഷവും പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡിൽനിന്നു വനിതകളെ അകറ്റി നിർത്തുന്നു. സ്ത്രീകൾ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെയായി. വിവിധ മേഖലകളിൽ അവരുടെ വ്യക്തി മുദ്ര പതിപ്പിച്ചു. എന്നിട്ടും 1961ലെ നിയമത്തിൽ ഭേദഗതി വന്നിട്ടില്ല. വിവേചനമൊഴിവാക്കാൻ ബാധ്യതയുണ്ടായിട്ടും ഇതിന് സമയം വേണമെന്നാണു സർക്കാർ ആവശ്യപ്പെടുന്നത്. രണ്ട് ബില്ലുകൾ കാലഹരണപ്പെട്ടിട്ടും ഇതിനായി ഇനിയും നിവേദനം വേണമെന്നു സർക്കാർ പറയുന്നതും വിവേചനമാണ്. നിവേദനമില്ലെങ്കിൽ പോലും ഇതനുവദിക്കാൻ സർക്കാർ തയാറാകണം. ബോർഡിൽ ഒരു വനിതാ അംഗമെങ്കിലും വേണമെന്നാണ് ആവശ്യം. ഇതു പരിഗണിക്കപ്പെടേണ്ടതാണെന്നും കോടതി വ്യക്തമാക്കി.