തിരുവല്ല: വീട്ടമ്മയായ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ റിമാൻഡിലായ ഓർത്തഡോക്സ് സഭാ വൈദികരുടെ ജാമ്യാപേക്ഷ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളി. രണ്ടാം പ്രതി ജോബ് മാത്യു, മൂന്നാം പ്രതി ജോൺസൺ പി. മാത്യു എന്നിവർ അഭിഭാഷകർ മുഖേന നൽകിയ ഹർജിയാണു തള്ളിയത്.
വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ 11 ന് ഹൈക്കോടതി നിരസിച്ച സാഹചര്യത്തിലാണ് രണ്ടാം പ്രതിയായ ജോബ് മാത്യു കഴിഞ്ഞ 12നു കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. തൊട്ടടുത്ത ദിവസം മൂന്നാം പ്രതി ജോൺസൺ പി. മാത്യുവിനെ വീട്ടിൽനിന്നും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും പത്തനംതിട്ട ജില്ലാ ജയിലിൽ റിമാൻഡിലാണ്.
വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ 11 ന് ഹൈക്കോടതി നിരസിച്ച സാഹചര്യത്തിലാണ് രണ്ടാം പ്രതിയായ ജോബ് മാത്യു കഴിഞ്ഞ 12നു കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. തൊട്ടടുത്ത ദിവസം മൂന്നാം പ്രതി ജോൺസൺ പി. മാത്യുവിനെ വീട്ടിൽനിന്നും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും പത്തനംതിട്ട ജില്ലാ ജയിലിൽ റിമാൻഡിലാണ്.