തിരുവനന്തപുരം: മന്ത്രി മാത്യു ടി.തോമസിനെ അധിക്ഷേപിച്ച് ജനതാദൾ- എസ് സംസ്ഥാന കമ്മിറ്റിയുടെ ഒൗദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റിട്ട പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി എംഎൽഎയുടെ പിഎ ടി.ടി. അരുണിനെ സ്ഥാനത്തു നിന്നു നീക്കി.
മന്ത്രിസ്ഥാനത്തെച്ചൊല്ലി ഇരു നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണു വാട്സ്ആപ് ഗ്രൂപ്പിലെ പിഎയുടെ പോസ്റ്റ് വിവാദമായത്. ഇതു വാർത്തയായതിനു പിന്നാലെ, അരുണ്‍ പോസ്റ്റ് നീക്കി. പിന്നീട് അരുണിനെ സ്ഥാനത്തു നിന്നു നീക്കിയതായി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
അതിനിടെ, ആക്ഷേപത്തിനു മറുപടിയായി ആരുടെയും പേരെടുത്ത് പറയാതെ മന്ത്രി മാത്യു ടി. തോമസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. വിശ്വാസവും വർഗീയതയും തമ്മിൽ വേർതിരിച്ചറിയാനാകാത്ത ആശയക്കുഴപ്പം ഇന്നു പലരുടെയും പ്രശ്നമാണെന്ന് അതിൽ പറയുന്നു. ക്ഷേത്ര ദർശനത്തിനോ പള്ളിയാരാധനയ്ക്കോ നിസ്കാരത്തിനോ പോകുന്നവരെല്ലാം വർഗീയവാദികളോ തീവ്രവാദികളോ ആണെന്ന് കരുതുന്നതു മൗഢ്യമാണ്.
താൻ വിശ്വാസിയാണ്. ഒരു ക്രൈസ്തവസഭയിലെ വൈദികന്റെ മകനാണ്. മതേതരവാദി ചമയുന്നതിനായി തന്റെ വിശ്വാസത്തെയോ പിതാവിനെയോ തള്ളിപ്പറയാൻ ഒരുക്കമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനത്തെച്ചൊല്ലി ഇരു നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണു വാട്സ്ആപ് ഗ്രൂപ്പിലെ പിഎയുടെ പോസ്റ്റ് വിവാദമായത്. ഇതു വാർത്തയായതിനു പിന്നാലെ, അരുണ്‍ പോസ്റ്റ് നീക്കി. പിന്നീട് അരുണിനെ സ്ഥാനത്തു നിന്നു നീക്കിയതായി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
അതിനിടെ, ആക്ഷേപത്തിനു മറുപടിയായി ആരുടെയും പേരെടുത്ത് പറയാതെ മന്ത്രി മാത്യു ടി. തോമസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. വിശ്വാസവും വർഗീയതയും തമ്മിൽ വേർതിരിച്ചറിയാനാകാത്ത ആശയക്കുഴപ്പം ഇന്നു പലരുടെയും പ്രശ്നമാണെന്ന് അതിൽ പറയുന്നു. ക്ഷേത്ര ദർശനത്തിനോ പള്ളിയാരാധനയ്ക്കോ നിസ്കാരത്തിനോ പോകുന്നവരെല്ലാം വർഗീയവാദികളോ തീവ്രവാദികളോ ആണെന്ന് കരുതുന്നതു മൗഢ്യമാണ്.
താൻ വിശ്വാസിയാണ്. ഒരു ക്രൈസ്തവസഭയിലെ വൈദികന്റെ മകനാണ്. മതേതരവാദി ചമയുന്നതിനായി തന്റെ വിശ്വാസത്തെയോ പിതാവിനെയോ തള്ളിപ്പറയാൻ ഒരുക്കമല്ലെന്ന് അദ്ദേഹം പറഞ്ഞു.