തിരുവനന്തപുരം: രാജ്യത്തു സ്ഥാപിക്കപ്പെടുന്ന കോച്ച് ഫാക്ടറികൾ മന്ത്രിയുടെയും സഹമന്ത്രിയുടെയും വ്യക്തിപരമായ തോന്നലുകളുടെ അടിസ്ഥാനത്തിലാവരുതെന്നു മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ.
റെയിൽവേ മന്ത്രി തനിക്കു നൽകിയ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കിയതു കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നില്ല എന്നാണ്. അതിലേക്കു നയിച്ച കൂടിക്കാഴ്ചയെക്കുറിച്ചെല്ലാം ആ മറുപടിയിൽ അദ്ദേഹം സൂചിപ്പിക്കുകയുമുണ്ടായി. എന്നാൽ, പാർലമെന്റിൽ നൽകിയ മറുപടിയിൽ അദ്ദേഹത്തിന്റെ സഹമന്ത്രി പറയുന്നത് ഇനിയൊരു കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്നാണ്. റെയിൽവേ മന്ത്രിയും സഹമന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച ശേഷം വേണം അവർ പാർലമെന്റിൽ മറുപടി നൽകാനെന്നും വി.എസ് പറഞ്ഞു.
റെയിൽവേ മന്ത്രി തനിക്കു നൽകിയ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കിയതു കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നില്ല എന്നാണ്. അതിലേക്കു നയിച്ച കൂടിക്കാഴ്ചയെക്കുറിച്ചെല്ലാം ആ മറുപടിയിൽ അദ്ദേഹം സൂചിപ്പിക്കുകയുമുണ്ടായി. എന്നാൽ, പാർലമെന്റിൽ നൽകിയ മറുപടിയിൽ അദ്ദേഹത്തിന്റെ സഹമന്ത്രി പറയുന്നത് ഇനിയൊരു കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്നാണ്. റെയിൽവേ മന്ത്രിയും സഹമന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച ശേഷം വേണം അവർ പാർലമെന്റിൽ മറുപടി നൽകാനെന്നും വി.എസ് പറഞ്ഞു.