മങ്കൊന്പ്: കാവാലം വില്ലേജോഫീസിൽ തണ്ടപ്പേര് രജിസ്റ്റർ തിരുത്തി നിലം പുരയിടമാക്കിയ സംഭവത്തിൽ വില്ലേജ് ഫീസറടക്കം രണ്ട് പേരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കാവാലം വില്ലേജോഫീസർ സി. ബിനോ, വില്ലേജ് അസിസ്റ്റന്റ് എൻ. സുമനനൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നടന്നത് ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമെന്നാണ് പരിശോധനാ റിപ്പോർട്ട്.
നിലം നികത്താനും ഷോപ്പിംഗ് കോംപ്ലക്സ് പണിത് കെട്ടിടനമ്പർ കൊടുക്കാനും ഗുഢാലോചന നടത്തി. രണ്ടുപേരെ സസ്പെൻഡ് ചെയ്യാനും കുട്ടനാട് തഹസിൽദാറോട് വിശദീകരണം തേടാനും ജില്ലാ കളക്ടർ ഉത്തരവിറക്കി. കാവാലം വില്ലേജോഫീസിലെ റവന്യൂ രേഖകളിലെ വേറെയും രണ്ട് ഗുരുതര ക്രമക്കേടുകൾ പരിശോധനാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
കാവാലം വില്ലേജോഫീസിൽ അതിക്രമിച്ച് കയറിയ സുമനൻ വില്ലേജോഫീസറുടെ സീലുപയോഗിച്ച് രേഖകൾ നൽകുകയായിരുന്നു. ഡെപ്യൂട്ടി കളക്ടർ പി.എസ്. സ്വർണമ്മ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം.
കാവാലം വില്ലേജോഫീസർ സി. ബിനോ, വില്ലേജ് അസിസ്റ്റന്റ് എൻ. സുമനനൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നടന്നത് ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമെന്നാണ് പരിശോധനാ റിപ്പോർട്ട്.
നിലം നികത്താനും ഷോപ്പിംഗ് കോംപ്ലക്സ് പണിത് കെട്ടിടനമ്പർ കൊടുക്കാനും ഗുഢാലോചന നടത്തി. രണ്ടുപേരെ സസ്പെൻഡ് ചെയ്യാനും കുട്ടനാട് തഹസിൽദാറോട് വിശദീകരണം തേടാനും ജില്ലാ കളക്ടർ ഉത്തരവിറക്കി. കാവാലം വില്ലേജോഫീസിലെ റവന്യൂ രേഖകളിലെ വേറെയും രണ്ട് ഗുരുതര ക്രമക്കേടുകൾ പരിശോധനാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
കാവാലം വില്ലേജോഫീസിൽ അതിക്രമിച്ച് കയറിയ സുമനൻ വില്ലേജോഫീസറുടെ സീലുപയോഗിച്ച് രേഖകൾ നൽകുകയായിരുന്നു. ഡെപ്യൂട്ടി കളക്ടർ പി.എസ്. സ്വർണമ്മ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം.