കുമളി: മുല്ലപ്പെരിയാർ സമിതിയുടെ ഇന്നലെ നടന്ന യോഗത്തിലും സ്പിൽവേ ഷട്ടർ ഒാപ്പറേറ്റിംഗ് മാനുവൽ എന്ന കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യത്തോട് തമിഴ്നാട് മുഖംതിരിച്ചു. കേരളം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ഉപസമിതിയും കേരളത്തിന്റെ ആവശ്യത്തോടു പ്രതികരിച്ചില്ല.
അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.ജലനിരപ്പ് 142 അടിയാക്കുമെന്നും പെരിയാർ തീരങ്ങളിലെ സുരക്ഷ കേരളത്തിന്റെ ചുമതലയാണെന്നും തമിഴ്നാട് പ്രതിനിധികൾ നിലപാടെടുത്തു.
പ്രധാന ഡാം, ഗാലറി, ബേബി ഡാം, സ്പിൽവേ എന്നിവിടങ്ങളിൽ സമിതി പരിശോധന നടത്തി. മിനിറ്റിൽ 108.920 ലിറ്റർ വെള്ളം ഗാലറിയിൽനിന്നും ചോർച്ചയിലൂടെ പുറന്തള്ളുന്നുണ്ട്. സ്പിൽവേയുടെ 3, 6, 8, 10 ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. പ്രധാന അണക്കെട്ടിന്റെ പുറംഭിത്തിയിൽനിന്നും പിൻഭാഗത്തെ ഇരുവശങ്ങളിലെ മണ്കൂനയിൽനിന്നും ഒഴുക്ക് ശക്തമാണ്. ബേബി ഡാമിന്റെ പിൻഭാഗങ്ങളിലും മണ്ണിലും ശക്തമായ ചോർച്ചയുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.ജലനിരപ്പ് 142 അടിയാക്കുമെന്നും പെരിയാർ തീരങ്ങളിലെ സുരക്ഷ കേരളത്തിന്റെ ചുമതലയാണെന്നും തമിഴ്നാട് പ്രതിനിധികൾ നിലപാടെടുത്തു.
പ്രധാന ഡാം, ഗാലറി, ബേബി ഡാം, സ്പിൽവേ എന്നിവിടങ്ങളിൽ സമിതി പരിശോധന നടത്തി. മിനിറ്റിൽ 108.920 ലിറ്റർ വെള്ളം ഗാലറിയിൽനിന്നും ചോർച്ചയിലൂടെ പുറന്തള്ളുന്നുണ്ട്. സ്പിൽവേയുടെ 3, 6, 8, 10 ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. പ്രധാന അണക്കെട്ടിന്റെ പുറംഭിത്തിയിൽനിന്നും പിൻഭാഗത്തെ ഇരുവശങ്ങളിലെ മണ്കൂനയിൽനിന്നും ഒഴുക്ക് ശക്തമാണ്. ബേബി ഡാമിന്റെ പിൻഭാഗങ്ങളിലും മണ്ണിലും ശക്തമായ ചോർച്ചയുണ്ട്.