കൊച്ചി: ദളിത്, ആദിവാസി മനുഷ്യരുടെ അതിജീവനത്തിന്റെ കഥ പറയുന്ന "കാന്തൻ ദ ലവർ ഓഫ് കളർ’ സിനിമയ്ക്ക് മികച്ച വരവേല്പ്. ചിത്രത്തിന്റെ ആദ്യപ്രദർശനം കൊച്ചി പാലാരിവട്ടം ഡോണ്‍ബോസ്കോ തിയറ്ററിൽ ഇന്നലെ നടന്നു. ആദിവാസികൾക്കുവേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തക ദയാബായി, സിനിമയിൽ ഇത്തിയമ്മ എന്ന പ്രധാന വേഷത്തിലെത്തുന്നു.
വയനാട്ടിലെ അടിയവിഭാഗത്തിൽപ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ തനതാവിഷ്കാരമായ സിനിമയ്ക്കുവേണ്ടി ഒരുകൂട്ടം യുവാക്കളാണു പ്രവർത്തിച്ചത്. മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതു ആദിവാസി മേഖലകളിലുള്ളവർ തന്നെ. ഇതുവരെ എഴുതപ്പെടാത്ത അടിയവിഭാഗക്കാരുടെ ഭാഷ സിനിമയെ വ്യത്യസ്തമാക്കുന്നു.
റോളിംഗ് പിക്സ് എന്റർടെയിനിന്റെ ബാനറിലാണു 1.40 മണിക്കൂർ ദൈർഘ്യമുള്ള ചിത്രം നിർമിച്ചത്. നിരവധി ഹ്രസ്വ സിനിമകൾ ഒരുക്കിയ ഷെറീഫ് ഈസയുടേതാണു സംവിധാനം."ആദിമധ്യാന്ത’ത്തിലൂടെ പ്രശസ്തനായ മാസ്റ്റർ പ്രജിത്താണു കാന്തനായി വേഷമിട്ടത്. തിരക്കഥയും സംഭാഷണവും പ്രമോദ് കൂവേരി. എഴുത്ത് മാസികയും ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസും ചേർന്നാണു ചിത്രത്തിന്റെ പ്രദർശനം ഒരുക്കിയത്. അടിച്ചമർത്തപ്പെടുന്ന ജനവിഭാഗത്തിന്റെ ജീവിതത്തെയും അവകാശങ്ങളെയും ജനകീയ മാധ്യമത്തിലൂടെ അവതരിപ്പിച്ച "കാന്തൻ ദ ലവർ ഓഫ് കളർ’ പ്രതീക്ഷ പകരുന്നതാണെന്നു ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.
പ്രഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, തിരക്കഥാകൃത്ത് ജോണ്‍പോൾ, പ്രഫ. എം. തോമസ് മാത്യു, ദയാബായി, ജേക്കബ് തോമസ്, പി.സി. സിറിയക്, ടിഎം. ഏബ്രഹാം, റവ. ഡോ. പോൾ തേലക്കാട്ട്, റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, സംവിധായകൻ ഷെറീഫ് ഈസ, എഴുത്ത് മാസിക മാനേജിംഗ് ഡയറക്ടർ ഫാ. ബിനോയ് പിച്ചളക്കാട്ട്, ഫാ. റോയ് എം. തോട്ടം, തിരക്കഥാകൃത്ത് പ്രമോദ് കൂവേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
മാറിവരുന്ന ഭരണകൂട വ്യവസ്ഥിതികൾ നിരന്തരം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന കാട്ടുകുരങ്ങന്മാർ എന്നുവിളിക്കപ്പെടുന്ന ആദിവാസി, ദളിത് വിഭാഗങ്ങൾക്കുവേണ്ടിയുള്ള തന്റെ പോരാട്ടത്തിന്റെ ഭാഗമായി മാത്രമാണ് ഞാൻ ഈ സിനിമയെ നോക്കിക്കാണുന്നതെന്നു ദയാബായി പറഞ്ഞു. മനുഷ്യരുടെ പുറംമോടിയിൽ സംസ്കാരം വിലയിരുത്തപ്പെടുന്ന വികലമായ കാഴ്ചയ്ക്ക് ഇന്നും നിറംമങ്ങിയിട്ടില്ല.
നിറത്തിന്റെയും വൃത്തിയുടെയും വ്യത്യാസത്തിൽ മനുഷ്യനെ അകറ്റിനിർത്തി അധഃകൃതരെന്നു മുദ്രക്കുത്തപ്പെടുകയും കൂടെ സംസാരിക്കാൻ, യാത്രചെയ്യാൻ, സഹവസിക്കാൻ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരുപറ്റം പച്ചയായ മനുഷ്യരുടെ കഥയാണു സിനിമ മുന്നോട്ടുവയ്ക്കുന്നതെന്നും അവർ പറഞ്ഞു.
വയനാട്ടിലെ അടിയവിഭാഗത്തിൽപ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ തനതാവിഷ്കാരമായ സിനിമയ്ക്കുവേണ്ടി ഒരുകൂട്ടം യുവാക്കളാണു പ്രവർത്തിച്ചത്. മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതു ആദിവാസി മേഖലകളിലുള്ളവർ തന്നെ. ഇതുവരെ എഴുതപ്പെടാത്ത അടിയവിഭാഗക്കാരുടെ ഭാഷ സിനിമയെ വ്യത്യസ്തമാക്കുന്നു.
റോളിംഗ് പിക്സ് എന്റർടെയിനിന്റെ ബാനറിലാണു 1.40 മണിക്കൂർ ദൈർഘ്യമുള്ള ചിത്രം നിർമിച്ചത്. നിരവധി ഹ്രസ്വ സിനിമകൾ ഒരുക്കിയ ഷെറീഫ് ഈസയുടേതാണു സംവിധാനം."ആദിമധ്യാന്ത’ത്തിലൂടെ പ്രശസ്തനായ മാസ്റ്റർ പ്രജിത്താണു കാന്തനായി വേഷമിട്ടത്. തിരക്കഥയും സംഭാഷണവും പ്രമോദ് കൂവേരി. എഴുത്ത് മാസികയും ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസും ചേർന്നാണു ചിത്രത്തിന്റെ പ്രദർശനം ഒരുക്കിയത്. അടിച്ചമർത്തപ്പെടുന്ന ജനവിഭാഗത്തിന്റെ ജീവിതത്തെയും അവകാശങ്ങളെയും ജനകീയ മാധ്യമത്തിലൂടെ അവതരിപ്പിച്ച "കാന്തൻ ദ ലവർ ഓഫ് കളർ’ പ്രതീക്ഷ പകരുന്നതാണെന്നു ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.
പ്രഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, തിരക്കഥാകൃത്ത് ജോണ്‍പോൾ, പ്രഫ. എം. തോമസ് മാത്യു, ദയാബായി, ജേക്കബ് തോമസ്, പി.സി. സിറിയക്, ടിഎം. ഏബ്രഹാം, റവ. ഡോ. പോൾ തേലക്കാട്ട്, റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, സംവിധായകൻ ഷെറീഫ് ഈസ, എഴുത്ത് മാസിക മാനേജിംഗ് ഡയറക്ടർ ഫാ. ബിനോയ് പിച്ചളക്കാട്ട്, ഫാ. റോയ് എം. തോട്ടം, തിരക്കഥാകൃത്ത് പ്രമോദ് കൂവേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
മാറിവരുന്ന ഭരണകൂട വ്യവസ്ഥിതികൾ നിരന്തരം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന കാട്ടുകുരങ്ങന്മാർ എന്നുവിളിക്കപ്പെടുന്ന ആദിവാസി, ദളിത് വിഭാഗങ്ങൾക്കുവേണ്ടിയുള്ള തന്റെ പോരാട്ടത്തിന്റെ ഭാഗമായി മാത്രമാണ് ഞാൻ ഈ സിനിമയെ നോക്കിക്കാണുന്നതെന്നു ദയാബായി പറഞ്ഞു. മനുഷ്യരുടെ പുറംമോടിയിൽ സംസ്കാരം വിലയിരുത്തപ്പെടുന്ന വികലമായ കാഴ്ചയ്ക്ക് ഇന്നും നിറംമങ്ങിയിട്ടില്ല.
നിറത്തിന്റെയും വൃത്തിയുടെയും വ്യത്യാസത്തിൽ മനുഷ്യനെ അകറ്റിനിർത്തി അധഃകൃതരെന്നു മുദ്രക്കുത്തപ്പെടുകയും കൂടെ സംസാരിക്കാൻ, യാത്രചെയ്യാൻ, സഹവസിക്കാൻ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരുപറ്റം പച്ചയായ മനുഷ്യരുടെ കഥയാണു സിനിമ മുന്നോട്ടുവയ്ക്കുന്നതെന്നും അവർ പറഞ്ഞു.