കൊച്ചി: ജോസ് കെ. മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം നോബിൾ മാത്യു നൽകിയ ഹർജിയാണ് തള്ളിയത്.
ജനപ്രാതിനിധ്യ നിയമത്തിലെ 69-ാം വകുപ്പ് പ്രകാരം ഒരു പദവിയിലിരിക്കെ മറ്റൊരു പദവി സ്വീകരിക്കുന്നതിലൂടെ ആദ്യ സ്ഥാനം സ്വാഭാവികമായി നഷ്ടമാകുമെന്നു പറയുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ഹർജി തള്ളിയത്. ലോക്സഭാംഗമായിരിക്കേ രാജ്യസഭയിലേക്കു മത്സരിക്കുന്നതിനു നിയമതടസമില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
കോട്ടയം എംപിയായ ജോസ് കെ. മാണി കാലാവധി കഴിയാൻ ഒരു വർഷത്തിൽ താഴെ മാത്രം സമയമുള്ളപ്പോഴാണ് രാജ്യസഭാംഗമാകുന്നത്. ഇതിനാൽ ഉപതെരഞ്ഞെടുപ്പിന് ഇനി സാധ്യതയില്ലെന്നും കോട്ടയത്തിന്റെ വികസന പ്രവർത്തനത്തെ ഇതു ബാധിക്കുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ജോസ് കെ. മാണി രാജ്യസഭയിലേക്ക് മത്സരിക്കുന്നത് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനല്ലെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ വാദങ്ങൾ ഹൈക്കോടതി തള്ളി.
ജനപ്രാതിനിധ്യ നിയമത്തിലെ 69-ാം വകുപ്പ് പ്രകാരം ഒരു പദവിയിലിരിക്കെ മറ്റൊരു പദവി സ്വീകരിക്കുന്നതിലൂടെ ആദ്യ സ്ഥാനം സ്വാഭാവികമായി നഷ്ടമാകുമെന്നു പറയുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ഹർജി തള്ളിയത്. ലോക്സഭാംഗമായിരിക്കേ രാജ്യസഭയിലേക്കു മത്സരിക്കുന്നതിനു നിയമതടസമില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
കോട്ടയം എംപിയായ ജോസ് കെ. മാണി കാലാവധി കഴിയാൻ ഒരു വർഷത്തിൽ താഴെ മാത്രം സമയമുള്ളപ്പോഴാണ് രാജ്യസഭാംഗമാകുന്നത്. ഇതിനാൽ ഉപതെരഞ്ഞെടുപ്പിന് ഇനി സാധ്യതയില്ലെന്നും കോട്ടയത്തിന്റെ വികസന പ്രവർത്തനത്തെ ഇതു ബാധിക്കുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ജോസ് കെ. മാണി രാജ്യസഭയിലേക്ക് മത്സരിക്കുന്നത് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനല്ലെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ വാദങ്ങൾ ഹൈക്കോടതി തള്ളി.