മൂവാറ്റുപുഴ: അച്ഛനും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി ബന്ധപ്പെട്ടു മുൻ പോലീസ് ഉദ്യോഗസ്ഥനടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. വെള്ളൂർക്കുന്നം പാലകോട് പുത്തൻപുര ബാബു (48), മകൾ അമൃത (22) എന്നിവർ രണ്ടാഴ്ച മുമ്പ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് മൂന്നു പേരെ ഇന്നലെ പുലർച്ചെ വീടുകളിൽനിന്നു മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്.
റിട്ട. എസ്ഐ മൂവാറ്റുപുഴ വെള്ളൂർക്കുന്നം രാജുവിലാസം ഗോപകുമാർ (കണ്ണൻ 57), പാലക്കാട് നെന്മാറ കയറാടി പയ്യംകോട്ട് സുധീഷ് (31), മൂവാറ്റുപുഴ ബാബർ ഹൗസിൽ കൈലാസ് (48) എന്നിവരാണു പിടിയിലായതെന്നു പോലീസ് പറഞ്ഞു.
ഇപ്പോൾ കസ്റ്റഡിയിലായ സംഘത്തിൽനിന്നു ബാബു പലിശയ്ക്കു പണം കടം വാങ്ങിയിരുന്നു. പണം തിരികെ നൽകാനാകാതെ വന്നതിനെത്തുടർന്നു സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബാബു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പറയപ്പെടുന്നു. ബാബുവിന്റെ മരണശേഷവും സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതാണ് മകൾ അമൃതയും ജീവനൊടുക്കാൻ കാരണമെന്നു ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകൻ എം.ജെ. ഷാജി മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയിരുന്നു.
റിട്ട. എസ്ഐ മൂവാറ്റുപുഴ വെള്ളൂർക്കുന്നം രാജുവിലാസം ഗോപകുമാർ (കണ്ണൻ 57), പാലക്കാട് നെന്മാറ കയറാടി പയ്യംകോട്ട് സുധീഷ് (31), മൂവാറ്റുപുഴ ബാബർ ഹൗസിൽ കൈലാസ് (48) എന്നിവരാണു പിടിയിലായതെന്നു പോലീസ് പറഞ്ഞു.
ഇപ്പോൾ കസ്റ്റഡിയിലായ സംഘത്തിൽനിന്നു ബാബു പലിശയ്ക്കു പണം കടം വാങ്ങിയിരുന്നു. പണം തിരികെ നൽകാനാകാതെ വന്നതിനെത്തുടർന്നു സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബാബു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പറയപ്പെടുന്നു. ബാബുവിന്റെ മരണശേഷവും സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതാണ് മകൾ അമൃതയും ജീവനൊടുക്കാൻ കാരണമെന്നു ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകൻ എം.ജെ. ഷാജി മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയിരുന്നു.